ബർലിൻ: കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയ്ക്ക് ജർമനി നൽകുന്നത് വലിയ തോതിലുള്ള സഹായം. ഹ്രസ്വകാല വായ്പ ഇനത്തിൽ 460 മില്യൻ യൂറോയും 330,000 ടെസ്റ്റിംഗ് കിറ്റുകളും ലഭ്യമാക്കുന്നു.
കൊറോണ വൈറസ് ബാധ വർധിച്ചുകൊണ്ടിരിക്കുന്ന വേളയിൽ ഇന്ത്യയ്ക്കുള്ള സഹായം വീണ്ടും വർധിപ്പിക്കുമെന്നും ജർമൻ ഡെവലപ്മെന്റ് വകുപ്പ് മന്ത്രി ഗെർഡ് മുള്ളർ അറിയിച്ചു.
3.30 ലക്ഷം ടെസ്റ്റിംഗ് കിറ്റുകളും ആറു ലക്ഷം പിപിഇ കിറ്റുകളും അടക്കം 15 മില്യൻ യൂറോ വില വരുന്ന വസ്തുക്കൾ സൗജന്യമായാണ് നൽകുന്നത്. രാജ്യത്തെ വൈറസ് വ്യാപനത്തിന്റെ തോത് കുറയ്ക്കാനാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
80 കോടി ആളുകൾക്ക് ഭക്ഷണ ലഭ്യത ഉറപ്പാക്കുകയും ജോലി നഷ്ടപ്പെട്ട 32 കോടി ആളുകൾക്ക് പിന്തുണ നൽകുകയുമാണ് ഹ്രസ്വകാല വായ്പയിലൂടെ ഉദ്ദേശിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കൊറോണ വൈറസ് ബാധ വർധിച്ചുകൊണ്ടിരിക്കുന്ന വേളയിൽ ഇന്ത്യയ്ക്കുള്ള സഹായം വീണ്ടും വർധിപ്പിക്കുമെന്നും ജർമൻ ഡെവലപ്മെന്റ് വകുപ്പ് മന്ത്രി ഗെർഡ് മുള്ളർ അറിയിച്ചു.
3.30 ലക്ഷം ടെസ്റ്റിംഗ് കിറ്റുകളും ആറു ലക്ഷം പിപിഇ കിറ്റുകളും അടക്കം 15 മില്യൻ യൂറോ വില വരുന്ന വസ്തുക്കൾ സൗജന്യമായാണ് നൽകുന്നത്. രാജ്യത്തെ വൈറസ് വ്യാപനത്തിന്റെ തോത് കുറയ്ക്കാനാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
80 കോടി ആളുകൾക്ക് ഭക്ഷണ ലഭ്യത ഉറപ്പാക്കുകയും ജോലി നഷ്ടപ്പെട്ട 32 കോടി ആളുകൾക്ക് പിന്തുണ നൽകുകയുമാണ് ഹ്രസ്വകാല വായ്പയിലൂടെ ഉദ്ദേശിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ