റോം: കൊറോണ വൈറസ് ബാധയെത്തുടർന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇറ്റലി ഒക്റ്റോബർ 15 വരെ നീട്ടി. ജൂലൈ 31നാണ് നിലവിലുള്ള അടിയന്തരാവസ്ഥയുടെ കാലാവധി അവസാനിക്കുന്നത്.
ആഴ്ചകൾ ദീർഘിച്ച ചർച്ചകൾക്കൊടുവിലാണ് ഇതു നീട്ടാൻ മന്ത്രിസഭ തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി യൂസപ്പെ കോണ്ടെ സെനറ്റിനെ അറിയിച്ചു. അടിയന്തരാവസ്ഥ അനിവാര്യമാണെന്നും രാജ്യത്തെ സുരക്ഷിതമാക്കാൻ മറ്റു വഴികളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ വൈറസ് വ്യാപനവും ആരോഗ്യ മേഖലയിലെ വൈറസ് ബാധ കാരണമുള്ള പ്രത്യാഘാതവും ഗണ്യമായി കുറഞ്ഞു കഴിഞ്ഞു. എന്നാൽ, വൈറസ് വ്യാപനം പൂർണമായി ഇല്ലാതിയിട്ടില്ലെന്നാണ് കണക്കുകളിൽ നിന്നു വ്യക്തമാകുന്നതെന്നും കോണ്ടെ ചൂണ്ടിക്കാട്ടി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ആഴ്ചകൾ ദീർഘിച്ച ചർച്ചകൾക്കൊടുവിലാണ് ഇതു നീട്ടാൻ മന്ത്രിസഭ തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി യൂസപ്പെ കോണ്ടെ സെനറ്റിനെ അറിയിച്ചു. അടിയന്തരാവസ്ഥ അനിവാര്യമാണെന്നും രാജ്യത്തെ സുരക്ഷിതമാക്കാൻ മറ്റു വഴികളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ വൈറസ് വ്യാപനവും ആരോഗ്യ മേഖലയിലെ വൈറസ് ബാധ കാരണമുള്ള പ്രത്യാഘാതവും ഗണ്യമായി കുറഞ്ഞു കഴിഞ്ഞു. എന്നാൽ, വൈറസ് വ്യാപനം പൂർണമായി ഇല്ലാതിയിട്ടില്ലെന്നാണ് കണക്കുകളിൽ നിന്നു വ്യക്തമാകുന്നതെന്നും കോണ്ടെ ചൂണ്ടിക്കാട്ടി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ