ബർലിൻ: കൊറോണവൈറസ് വ്യാപനം രൂക്ഷമായ രാജ്യങ്ങളിൽ നിന്നു വരുന്ന എല്ലാവർക്കും ജർമനി കോവിഡ് ടെസ്റ്റ് നിർബന്ധമാക്കി. വേനൽക്കാലത്ത് ജർമനിക്കാർ തന്നെ പല രാജ്യങ്ങളിലേക്കും യാത്ര ചെയ്തു മടങ്ങിവരുന്നത് രാജ്യത്തെ കോവിഡ് വ്യാപനം വർധിക്കാൻ ഇടയാക്കുമെന്ന ആശങ്കയാണ് ഇതിനു കാരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി യെൻസ് സ്പാൻ വിശദീകരിച്ചു.
എല്ലാ പൗരൻമാരുടെയും സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു നിർദേശം പുറപ്പെടുവിക്കുന്നത്. ടെസ്റ്റ് പൂർണമായും സൗജന്യമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
130 ലോക രാജ്യങ്ങളെയാണ് ജർമനി നിലവിൽ അപകട സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളെയോ ഷെങ്കൻ മേഖലയിൽ ഉൾപ്പെട്ട അയൽ രാജ്യങ്ങളെയോ ഇതിൽപ്പെടുത്തിയിട്ടില്ല.
അണുബാധയ്ക്കെതിരായ സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമത്തിലെ വകുപ്പുകൾ ഉപയോഗിച്ചാണ് ടെസ്റ്റ് നിർബന്ധമാക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുക. 16 സ്റ്റേറ്റുകളുടെയും ആരോഗ്യ വകുപ്പ് മന്ത്രിമാരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനമെടുത്തിട്ടുള്ളതെന്നും സ്പാൻ പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
എല്ലാ പൗരൻമാരുടെയും സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു നിർദേശം പുറപ്പെടുവിക്കുന്നത്. ടെസ്റ്റ് പൂർണമായും സൗജന്യമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
130 ലോക രാജ്യങ്ങളെയാണ് ജർമനി നിലവിൽ അപകട സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളെയോ ഷെങ്കൻ മേഖലയിൽ ഉൾപ്പെട്ട അയൽ രാജ്യങ്ങളെയോ ഇതിൽപ്പെടുത്തിയിട്ടില്ല.
അണുബാധയ്ക്കെതിരായ സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമത്തിലെ വകുപ്പുകൾ ഉപയോഗിച്ചാണ് ടെസ്റ്റ് നിർബന്ധമാക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുക. 16 സ്റ്റേറ്റുകളുടെയും ആരോഗ്യ വകുപ്പ് മന്ത്രിമാരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനമെടുത്തിട്ടുള്ളതെന്നും സ്പാൻ പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ