റോം: കൊറോണവൈറസ് ബാധയിൽ നിന്നു മുക്തരായവരിൽ ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു തുടങ്ങി. മുൻപ് പ്രതീക്ഷിച്ചിരുന്നതിലും ഗുരുതരമായ പ്രശ്നങ്ങളാണ് ഇപ്പോൾ കണ്ടുവരുന്നതെന്ന് ഇറ്റാലിയൻ ഗവേഷകർ നടത്തിയ പഠനങ്ങളിൽ വ്യക്തമാകുന്നു.
വളരെ ചെറിയ തോതിൽ മാത്രം കൊവിഡ് ബാധിച്ച പലരിലും ദീർഘകാല പ്രശ്നങ്ങൾ രൂക്ഷമാണെന്നാണ് മുന്നറിയിപ്പ്. സൈക്കോസിസ്, ഉറക്കമില്ലായ്മ, വൃക്ക തകരാർ, നട്ടെല്ലിലെ അണുബാധ, പക്ഷാഘാതം, വിട്ടുമാറാത്ത ക്ഷീണം, ശരീര ചലനത്തിനുള്ള ബുദ്ധിമുട്ടുകൾ തുടങ്ങിയവയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇറ്റലിയിൽ കൊറോണവൈറസ് ഏറ്റവും രൂക്ഷമായി ആഞ്ഞടിച്ച ലൊംബാർഡിയിൽനിന്നുള്ളവരെയാണ് ഗവേഷണത്തിന്റെ ഭാഗമായി നിരീക്ഷിച്ചത്. എല്ലാ പ്രായവിഭാഗത്തിലുള്ളവരിലും ദീർഘകാല പ്രശ്നങ്ങൾ ഒരുപോലെ കാണുന്നു. പലർക്കും ഈ പ്രശ്നങ്ങൾ ജീവിതാവസാനം വരെ തുടരുമെന്നും ഗവേഷകർ.
മുൻപ് കരുതിയിരുന്നതു പോലെ ശ്വാസകോശത്തെ മാത്രം ബാധിക്കുന്ന രോഗമല്ല കോവിഡ്~19. ശരീരത്തിലെ ഏത് ആന്തരികാവയവത്തിന്റെയും പ്രവർത്തനം തകരാറിലാക്കാൻ ഇതിനു സാധിക്കും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
വളരെ ചെറിയ തോതിൽ മാത്രം കൊവിഡ് ബാധിച്ച പലരിലും ദീർഘകാല പ്രശ്നങ്ങൾ രൂക്ഷമാണെന്നാണ് മുന്നറിയിപ്പ്. സൈക്കോസിസ്, ഉറക്കമില്ലായ്മ, വൃക്ക തകരാർ, നട്ടെല്ലിലെ അണുബാധ, പക്ഷാഘാതം, വിട്ടുമാറാത്ത ക്ഷീണം, ശരീര ചലനത്തിനുള്ള ബുദ്ധിമുട്ടുകൾ തുടങ്ങിയവയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇറ്റലിയിൽ കൊറോണവൈറസ് ഏറ്റവും രൂക്ഷമായി ആഞ്ഞടിച്ച ലൊംബാർഡിയിൽനിന്നുള്ളവരെയാണ് ഗവേഷണത്തിന്റെ ഭാഗമായി നിരീക്ഷിച്ചത്. എല്ലാ പ്രായവിഭാഗത്തിലുള്ളവരിലും ദീർഘകാല പ്രശ്നങ്ങൾ ഒരുപോലെ കാണുന്നു. പലർക്കും ഈ പ്രശ്നങ്ങൾ ജീവിതാവസാനം വരെ തുടരുമെന്നും ഗവേഷകർ.
മുൻപ് കരുതിയിരുന്നതു പോലെ ശ്വാസകോശത്തെ മാത്രം ബാധിക്കുന്ന രോഗമല്ല കോവിഡ്~19. ശരീരത്തിലെ ഏത് ആന്തരികാവയവത്തിന്റെയും പ്രവർത്തനം തകരാറിലാക്കാൻ ഇതിനു സാധിക്കും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ