മോസ്കോ: റഷ്യൻ സർവകലാശാല വികസിപ്പിച്ചെടുത്ത കൊറോണ വൈറസിനെതിരായ വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു വിജയിച്ചതായി അധികൃതർ അവകാശപ്പെടുന്നു.
സെചെനോവ് ഫസ്റ്റ് മോസ്കോ സ്റേററ്റ് മെഡിക്കൽ സർവകലാശാലയുടേതാണ് അവകാശവാദം. പരീക്ഷണത്തിന് വിധേയരായ സന്നദ്ധപ്രവർത്തകരുടെ ആദ്യത്തെ സംഘം ബുധനാഴ്ച ആശുപത്രിവിട്ടെന്നും രണ്ടാംസംഘം 18ന് ആശുപത്രിവിടുമെന്നും ട്രാൻസ്ലേഷണൽ മെഡിസിൻ ആൻഡ് ബയോടെക്നോളജി വിഭാഗം ഡയറക്ടർ വദിം തരാസോവ് പറയുന്നു.
റഷ്യയിലെ ഗമേലയി ഇൻസ്ററിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജി ആൻഡ് മൈക്രോബയോളജിയിൽ വികസിപ്പിച്ചെടുത്ത വാക്സിന്റെ ചികിത്സാ പരിശോധനകൾ ജൂണ്‍ 18നാണ് ആരംഭിച്ചത്.
മറ്റുരോഗങ്ങൾക്കെതിരേ നിലവിൽ ഉപയോഗിക്കുന്ന വാക്സിനുകൾക്കുസമാനമായ സുരക്ഷ പുത്തൻ വാക്സിനുമുണ്ടെന്ന് സർവകലാശാലയിലെ മറ്റൊരു ഡയറക്ടറായ അലക്സാണ്ടർ ലുഖ്ഷേവ് പറഞ്ഞു. നിലവിലെ സാഹചര്യത്തിനനുസരിച്ച് വാക്സിന്റെ നിർമാണം വർധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സർവകലാശാലാ അധികൃതർ പറഞ്ഞു.
എന്നാൽ, റഷ്യയുടെ വാദത്തിൽ ശാസ്ത്രജ്ഞർ സംശയമുന്നയിക്കുന്നുണ്ട്. പരീക്ഷണത്തിന്റെ ഒന്നാംഘട്ടംമാത്രമാണ് പൂർത്തിയായതെന്നും രണ്ടാംഘട്ടത്തിന്റെ കാര്യത്തിൽ ഉറപ്പില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
സെചെനോവ് ഫസ്റ്റ് മോസ്കോ സ്റേററ്റ് മെഡിക്കൽ സർവകലാശാലയുടേതാണ് അവകാശവാദം. പരീക്ഷണത്തിന് വിധേയരായ സന്നദ്ധപ്രവർത്തകരുടെ ആദ്യത്തെ സംഘം ബുധനാഴ്ച ആശുപത്രിവിട്ടെന്നും രണ്ടാംസംഘം 18ന് ആശുപത്രിവിടുമെന്നും ട്രാൻസ്ലേഷണൽ മെഡിസിൻ ആൻഡ് ബയോടെക്നോളജി വിഭാഗം ഡയറക്ടർ വദിം തരാസോവ് പറയുന്നു.
റഷ്യയിലെ ഗമേലയി ഇൻസ്ററിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജി ആൻഡ് മൈക്രോബയോളജിയിൽ വികസിപ്പിച്ചെടുത്ത വാക്സിന്റെ ചികിത്സാ പരിശോധനകൾ ജൂണ്‍ 18നാണ് ആരംഭിച്ചത്.
മറ്റുരോഗങ്ങൾക്കെതിരേ നിലവിൽ ഉപയോഗിക്കുന്ന വാക്സിനുകൾക്കുസമാനമായ സുരക്ഷ പുത്തൻ വാക്സിനുമുണ്ടെന്ന് സർവകലാശാലയിലെ മറ്റൊരു ഡയറക്ടറായ അലക്സാണ്ടർ ലുഖ്ഷേവ് പറഞ്ഞു. നിലവിലെ സാഹചര്യത്തിനനുസരിച്ച് വാക്സിന്റെ നിർമാണം വർധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സർവകലാശാലാ അധികൃതർ പറഞ്ഞു.
എന്നാൽ, റഷ്യയുടെ വാദത്തിൽ ശാസ്ത്രജ്ഞർ സംശയമുന്നയിക്കുന്നുണ്ട്. പരീക്ഷണത്തിന്റെ ഒന്നാംഘട്ടംമാത്രമാണ് പൂർത്തിയായതെന്നും രണ്ടാംഘട്ടത്തിന്റെ കാര്യത്തിൽ ഉറപ്പില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ