മ്യൂണിക്ക്: എമരിറ്റസ് മാർപാപ്പ ബെനഡിക്ട് പതിനാറാമന്റെ മൂത്ത സഹോദരൻ മോൺ. ജോർജ് റാറ്റ്സിംഗർ(96) ജർമനിയിൽ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളാൽ റേഗൻസ്ബർഗിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ബനഡിക്ട് പതിനാറാമൻ കഴിഞ്ഞ 18ന് വത്തിക്കാനിൽനിന്നെത്തി ഏതാനും ദിവസം സഹോദരനൊപ്പം ചെലവിട്ടിരുന്നു. റാറ്റ്സിംഗർ കുടുംബത്തിൽ ഇനി അവശേഷിക്കുന്നത് ബെനഡിക്ട് പതിനാറാമൻ എന്ന ജോസഫ് റാറ്റ്സിംഗർ മാത്രമാണ്. സഹോദരി മരിയ നേരത്തേ മരിച്ചു. ജോസഫ്, ജോർജ് സഹോദരങ്ങൾ കുട്ടിക്കാലം മുതൽ വളരെ അടുപ്പത്തിലായിരുന്നു.
ഇരുവരും വൈദികപട്ടം സ്വീകരിച്ചത് ഒരേ ദിവസം. ജ്യേഷ്ഠൻ ഉറ്റതോഴൻ മാത്രമല്ല, വിശ്വസ്തനായ വഴികാട്ടിയുമായിരുന്നെന്ന് ബനഡിക്ട് പതിനാറാമൻ പറഞ്ഞിട്ടുണ്ട്.
നാസി കാലത്തെ തിക്താനുഭവങ്ങളും സൈനിക സേവനവും സംഗീതവും സമ്മേളിച്ച ജീവിതമായിരുന്നു ജോർജിന്റേത്. ബവേറിയ സംസ്ഥാനത്തെ പോലീസ് ഓഫീസർ ജോസഫ് റാറ്റ്സിംഗറിന്റെയും മരിയയുടെയും മൂത്ത മകനായി 1924 ജനുവരി 15നാണു ജനനം. അച്ഛന്റെ സംഗീതാഭിരുചി ജോർജിനുണ്ടായിരുന്നു. പതിനൊന്നാം വയസിൽ ഇടവകയിലെ ഓർഗൺ വായിക്കാൻ തുടങ്ങി.
1935ൽ ജോർജ് വൈദികപഠനത്തിനു ചേർന്നു. പക്ഷേ, ജർമനിയിലെ നാസി ഭരണകൂടം 1942ൽ അദ്ദേഹത്തിനു നിർബന്ധിത സൈനിക സേവനം വിധിച്ചു. ഇറ്റലിയിൽ പോരാടി. 1945 മാർച്ചിൽ സഖ്യകക്ഷികൾ പിടികൂടി നേപ്പിൾസിൽ തടവിലാക്കി. മാസങ്ങൾക്കു ശേഷമാണ് മോചിതനായത്.
1947ൽ ജോർജും ജോസഫും ഒരുമിച്ച് വൈദികപഠനത്തിനു ചേർന്നു. 1951 ജൂൺ 29ന് ഒരുമിച്ചു പൗരോഹിത്യം സ്വീകരിച്ചു.
സംഗീതംകൊണ്ടാണ് ജോർജ് ദൈവത്തെ സേവിച്ചത്. ആറു വർഷത്തെ സംഗീതപഠനത്തിനുശേഷം 1957-64 വർഷങ്ങളിൽ ട്രൗൺസ്റ്റൈൻ ക്വയറിന്റെ മേധാവിയായി. 1964മുതൽ 94 വരെയുള്ള മൂന്നു പതിറ്റാണ്ട് റേഗൻസ്ബർഗ് കത്തീഡ്രലിലെ ഗായക സംഘമായ റേഗൻസ്ബർഗർ ഡോംസ്പാറ്റ്സന്റെ മ്യൂസിക് കണ്ടക്ടർ ആയി. ഇതിന്റെ ഭാഗമായി ലോകത്തെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി ആയിര ത്തിലേറെ സംഗീത പരിപാടികൾ അവതരിപ്പിച്ചു. ബെനഡിക്ട് പതിനാറാമന്റെ സംഗീതാഭിരുചി തന്നിൽനിന്നു പകർന്നതായിരിക്കാമെന്ന് ജോർജ് പറഞ്ഞിട്ടുണ്ട്.
എന്തും വെട്ടിത്തുറന്നു പറയുന്ന പ്രകൃതമായിരുന്നു ജോർജിന്റേത്. 2005ൽ ജോസഫ് റാറ്റ്സിംഗർ കത്തോലിക്കാ സഭയുടെ മേലധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ജോർജ് സന്തോഷം പ്രകടിപ്പിച്ചില്ല. “ഇതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. അല്പം നിരാശനുമാണ്. എന്തൊക്കെയായാലും മനുഷ്യതീരുമാനങ്ങൾക്കപ്പുറം ദൈവഹിതമാണു നടക്കേണ്ടത്” -ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇരുവരും വൈദികപട്ടം സ്വീകരിച്ചത് ഒരേ ദിവസം. ജ്യേഷ്ഠൻ ഉറ്റതോഴൻ മാത്രമല്ല, വിശ്വസ്തനായ വഴികാട്ടിയുമായിരുന്നെന്ന് ബനഡിക്ട് പതിനാറാമൻ പറഞ്ഞിട്ടുണ്ട്.
നാസി കാലത്തെ തിക്താനുഭവങ്ങളും സൈനിക സേവനവും സംഗീതവും സമ്മേളിച്ച ജീവിതമായിരുന്നു ജോർജിന്റേത്. ബവേറിയ സംസ്ഥാനത്തെ പോലീസ് ഓഫീസർ ജോസഫ് റാറ്റ്സിംഗറിന്റെയും മരിയയുടെയും മൂത്ത മകനായി 1924 ജനുവരി 15നാണു ജനനം. അച്ഛന്റെ സംഗീതാഭിരുചി ജോർജിനുണ്ടായിരുന്നു. പതിനൊന്നാം വയസിൽ ഇടവകയിലെ ഓർഗൺ വായിക്കാൻ തുടങ്ങി.
1935ൽ ജോർജ് വൈദികപഠനത്തിനു ചേർന്നു. പക്ഷേ, ജർമനിയിലെ നാസി ഭരണകൂടം 1942ൽ അദ്ദേഹത്തിനു നിർബന്ധിത സൈനിക സേവനം വിധിച്ചു. ഇറ്റലിയിൽ പോരാടി. 1945 മാർച്ചിൽ സഖ്യകക്ഷികൾ പിടികൂടി നേപ്പിൾസിൽ തടവിലാക്കി. മാസങ്ങൾക്കു ശേഷമാണ് മോചിതനായത്.
1947ൽ ജോർജും ജോസഫും ഒരുമിച്ച് വൈദികപഠനത്തിനു ചേർന്നു. 1951 ജൂൺ 29ന് ഒരുമിച്ചു പൗരോഹിത്യം സ്വീകരിച്ചു.
സംഗീതംകൊണ്ടാണ് ജോർജ് ദൈവത്തെ സേവിച്ചത്. ആറു വർഷത്തെ സംഗീതപഠനത്തിനുശേഷം 1957-64 വർഷങ്ങളിൽ ട്രൗൺസ്റ്റൈൻ ക്വയറിന്റെ മേധാവിയായി. 1964മുതൽ 94 വരെയുള്ള മൂന്നു പതിറ്റാണ്ട് റേഗൻസ്ബർഗ് കത്തീഡ്രലിലെ ഗായക സംഘമായ റേഗൻസ്ബർഗർ ഡോംസ്പാറ്റ്സന്റെ മ്യൂസിക് കണ്ടക്ടർ ആയി. ഇതിന്റെ ഭാഗമായി ലോകത്തെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി ആയിര ത്തിലേറെ സംഗീത പരിപാടികൾ അവതരിപ്പിച്ചു. ബെനഡിക്ട് പതിനാറാമന്റെ സംഗീതാഭിരുചി തന്നിൽനിന്നു പകർന്നതായിരിക്കാമെന്ന് ജോർജ് പറഞ്ഞിട്ടുണ്ട്.
എന്തും വെട്ടിത്തുറന്നു പറയുന്ന പ്രകൃതമായിരുന്നു ജോർജിന്റേത്. 2005ൽ ജോസഫ് റാറ്റ്സിംഗർ കത്തോലിക്കാ സഭയുടെ മേലധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ജോർജ് സന്തോഷം പ്രകടിപ്പിച്ചില്ല. “ഇതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. അല്പം നിരാശനുമാണ്. എന്തൊക്കെയായാലും മനുഷ്യതീരുമാനങ്ങൾക്കപ്പുറം ദൈവഹിതമാണു നടക്കേണ്ടത്” -ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.