വിയന്ന: വിയന്ന അതിരൂപത സഹായമെത്രാൻ ബിഷപ് ഫ്രാൻസ് ഷാരൾ ഓസ്ട്രിയയിലെ മലയാളി-ലത്തീൻ സമൂഹത്തെ ഒൗപചാരികമായി സന്ദർശിച്ചു. വിയന്നയിലെ നോയർല പാരിഷ് ഹാളിലായിരുന്നു കൂടിക്കാഴ്ച.
കോവിഡാനന്തര ഘട്ടത്തിൽ ലത്തീൻ സമൂഹത്തിന്റെ കൂട്ടായ്മയെ ശക്തിപ്പെടുത്താനും അംഗങ്ങളുടെ ആധ്യാത്മിക വളർച്ചയെ പരിപോഷിക്കാനും ഉദ്ദേശിച്ചായിരുന്നു സന്ദർശനം. പ്രതിസന്ധിഘട്ടങ്ങളിൽ മാത്രമല്ല, ജീവിതത്തിന്റെ സമസ്ത ഘട്ടങ്ങളിലും ദൈവാശ്രയ ബോധത്തിന്റെയും ദൈവവചനത്തെ മുറുകെപ്പിടിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും ബിഷപ്പ് ഷാരൾ സംസാരിച്ചു. വിശ്വാസ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മലയാളികളുടെ വിശ്വാസ ജീവിതം യൂറോപ്പിന് പ്രചോദനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവിധ റീത്തുകളിലെ സഭാവിശ്വാസികൾ വിയന്നയിൽ പരസ്പരം ഐക്യത്തിലും സൗഹൃദത്തിലും പങ്കെടുക്കുന്നതിന്റെ സാക്ഷ്യമാണ് കൂട്ടായ്മയിലൂടെ വെളിപ്പെടുന്നതെന്നു സമ്മേളനത്തിൽ സ്വാഗതം ആശംസിച്ച ലത്തിൻ സമൂഹത്തിന്റെ വികാരി ഫാ. മത്യാസ് ഒലിവർ പറഞ്ഞു. സമൂഹബലിയ്ക്കു ശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു. സീബൻ ഹിർട്ടൻ മേഖലയിലെ വിവിധ റീത്തുകളിലും സഭാ വിഭാഗങ്ങളിലും നിന്നുള്ള വിശ്വാസികളും പങ്കെടുത്തു. ലിറ്റർജി കോഓർഡിനേറ്റർ സുജ പെരേര കൃതജ്ഞത അർപ്പിച്ചു.
റിപ്പോർട്ട്: ജോബി ആന്റണി
കോവിഡാനന്തര ഘട്ടത്തിൽ ലത്തീൻ സമൂഹത്തിന്റെ കൂട്ടായ്മയെ ശക്തിപ്പെടുത്താനും അംഗങ്ങളുടെ ആധ്യാത്മിക വളർച്ചയെ പരിപോഷിക്കാനും ഉദ്ദേശിച്ചായിരുന്നു സന്ദർശനം. പ്രതിസന്ധിഘട്ടങ്ങളിൽ മാത്രമല്ല, ജീവിതത്തിന്റെ സമസ്ത ഘട്ടങ്ങളിലും ദൈവാശ്രയ ബോധത്തിന്റെയും ദൈവവചനത്തെ മുറുകെപ്പിടിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും ബിഷപ്പ് ഷാരൾ സംസാരിച്ചു. വിശ്വാസ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മലയാളികളുടെ വിശ്വാസ ജീവിതം യൂറോപ്പിന് പ്രചോദനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവിധ റീത്തുകളിലെ സഭാവിശ്വാസികൾ വിയന്നയിൽ പരസ്പരം ഐക്യത്തിലും സൗഹൃദത്തിലും പങ്കെടുക്കുന്നതിന്റെ സാക്ഷ്യമാണ് കൂട്ടായ്മയിലൂടെ വെളിപ്പെടുന്നതെന്നു സമ്മേളനത്തിൽ സ്വാഗതം ആശംസിച്ച ലത്തിൻ സമൂഹത്തിന്റെ വികാരി ഫാ. മത്യാസ് ഒലിവർ പറഞ്ഞു. സമൂഹബലിയ്ക്കു ശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു. സീബൻ ഹിർട്ടൻ മേഖലയിലെ വിവിധ റീത്തുകളിലും സഭാ വിഭാഗങ്ങളിലും നിന്നുള്ള വിശ്വാസികളും പങ്കെടുത്തു. ലിറ്റർജി കോഓർഡിനേറ്റർ സുജ പെരേര കൃതജ്ഞത അർപ്പിച്ചു.
റിപ്പോർട്ട്: ജോബി ആന്റണി