ബർലിൻ: ജർമൻ അറവുശാലകളിൽ ഉപയോഗിച്ച ശീതീകരണ സംവിധാനത്തിലൂടെയാണ് നൂറുകണക്കിന് തൊഴിലാളികൾക്ക് ഒന്നിച്ച് വൈറസ് പടരാൻ കാരണമായതെന്ന് വിദഗ്ധൻ.
ലോക്ക്ഡൗണിൽ ഇളവുകൾ നൽകിത്തുടങ്ങിയശേഷം രണ്ടു തവണയാണ് ജർമൻ അറവുശാലകളിൽ നിന്ന് കൂട്ടമായി വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോഗം വർധിക്കുന്നതിനെ തുടർന്ന് ഇത്തരം പ്രദേശങ്ങളിൽ വീണ്ടും സന്പൂർണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
ടോണീസ് മീറ്റ് പ്രോസസിംഗ് പ്ലാന്റിലെ 7000 തൊഴിലാളികളുടെ സാന്പിൾ പരിശോധിച്ചപ്പോൾ 1500 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
പ്ലാന്റിലെ എയർ ഫിൽട്രേഷൻ സംവിധാനത്തിൽനിന്ന് വൈറസ് അടങ്ങിയ എയ്റോസോൾ ഇറ്റു വീണതാണ് കൂട്ടമായ വൈറസ് ബാധയ്ക്കു കാരണമായതെന്നാണ് ബോണ്‍ യൂണിവേഴ്സിറ്റിയിലെ വിദഗ്ധൻ പ്രൊഫ മാർട്ടിൻ എക്സ്നറുടെ കണ്ടെത്തൽ.
താപനില ആറിനും പത്തിനും ഇടയിൽ നിലനിർത്തുന്ന തരത്തിലാണ് അറവുശാലയിലെ വെന്റിലേഷൻ സംവിധാനം. എന്നാൽ, ശുദ്ധീകരിക്കാത്ത വായു വീണ്ടും കടന്നു പോകുന്ന തരത്തിലാണിത് സജ്ജീകരിച്ചിരിക്കുന്നത്.
ജർമനിയിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് വ്യാപനത്തിന്റെ തോത് കൂടിവരുന്ന സാഹചര്യത്തിൽ ഒരു രണ്ടാം വരവിന്റെ തുടക്കമായെന്നും ജർമൻ ആരോഗ്യമന്ത്രി യെൻസ് സഫാൻ മുന്നറിയിപ്പ് നൽകി. അതേസമയം ജർമനിയിൽ അഞ്ച് ഹോട്ട്സ്പോട്ടുകൾ ജർമനിയിൽ അഞ്ച് ഹോട്ട്സ്പോട്ടുകൾ നിലവിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ജർമൻ നഗരങ്ങളായ ഗുട്ടർസ്ലോ, വാറൻഡോർഫ്, ഗോട്ടിംഗൻഹാം, മാഗ്ഡെബുർഗ് എന്നിവിടങ്ങളിൽ കോവിഡ് വ്യാപനം വർധിച്ചതായി മന്ത്രി അറിയിച്ചു.
ടോണിസ് അറവുശാലയിൽ പണിയെടുത്ത 1700 പേർക്ക് കോവിഡ് ബാധിച്ചതായിട്ടാണ് റിപ്പോർട്ട്. 7000 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. രോഗ വ്യാപനം കൂടിയതോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ ’വലിയ ചുവടുവെപ്പാണ്’ ജർമ്മനിയുടെ പുതിയ കൊറോണ ആപ്പ് എന്ന് വിലയിരുത്തൽ. പാൻഡെമിക് പോരാട്ടത്തിലെ ഒരു വലിയ ചുവടുവെപ്പായി ജർമ്മൻ സർക്കാർ ചൊവ്വാഴ്ച പുതിയ കൊറോണ വൈറസ് ട്രേസിംഗ് ആപ്പ് പുറത്തിറക്കി. കൊറോണ വൈറസ് അണുബാധ ശൃംഖലകൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള രാജ്യത്തെ ആദ്യ ആപ്ലിക്കേഷൻ ആളുകൾ സൗജന്യ ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു. ജർമനിയിലെ കൊറോണ ആപ്പ് 12 മില്യണ്‍ ആളുകൾ സ്വീകരിച്ചതായി കണക്കുകൾ സൂചിപ്പിയ്ക്കുന്നു.
ജർമനിയിൽ കൊറോണ വ്യാപനം ശക്തമായതിന്റെ പേരിൽ ഓസ്ട്രിയൻ സർക്കാർ സ്വന്തം ജനതയെ ജർമനിയിലേയ്ക്കുള്ള സഞ്ചാരം നിരോധിച്ചു.
കോവിഡ് 19 പാൻഡെമിക് മൂലം ബദൽ തീയതി കണ്ടെത്തുന്നതിലെ പ്രശ്നങ്ങൾ കാരണം 2020 ലെ ബെർലിൻ മാരത്തണ്‍ റദ്ദാക്കിയതായി സംഘാടകർ അറിയിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ലോക്ക്ഡൗണിൽ ഇളവുകൾ നൽകിത്തുടങ്ങിയശേഷം രണ്ടു തവണയാണ് ജർമൻ അറവുശാലകളിൽ നിന്ന് കൂട്ടമായി വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോഗം വർധിക്കുന്നതിനെ തുടർന്ന് ഇത്തരം പ്രദേശങ്ങളിൽ വീണ്ടും സന്പൂർണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
ടോണീസ് മീറ്റ് പ്രോസസിംഗ് പ്ലാന്റിലെ 7000 തൊഴിലാളികളുടെ സാന്പിൾ പരിശോധിച്ചപ്പോൾ 1500 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
പ്ലാന്റിലെ എയർ ഫിൽട്രേഷൻ സംവിധാനത്തിൽനിന്ന് വൈറസ് അടങ്ങിയ എയ്റോസോൾ ഇറ്റു വീണതാണ് കൂട്ടമായ വൈറസ് ബാധയ്ക്കു കാരണമായതെന്നാണ് ബോണ്‍ യൂണിവേഴ്സിറ്റിയിലെ വിദഗ്ധൻ പ്രൊഫ മാർട്ടിൻ എക്സ്നറുടെ കണ്ടെത്തൽ.
താപനില ആറിനും പത്തിനും ഇടയിൽ നിലനിർത്തുന്ന തരത്തിലാണ് അറവുശാലയിലെ വെന്റിലേഷൻ സംവിധാനം. എന്നാൽ, ശുദ്ധീകരിക്കാത്ത വായു വീണ്ടും കടന്നു പോകുന്ന തരത്തിലാണിത് സജ്ജീകരിച്ചിരിക്കുന്നത്.
ജർമനിയിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് വ്യാപനത്തിന്റെ തോത് കൂടിവരുന്ന സാഹചര്യത്തിൽ ഒരു രണ്ടാം വരവിന്റെ തുടക്കമായെന്നും ജർമൻ ആരോഗ്യമന്ത്രി യെൻസ് സഫാൻ മുന്നറിയിപ്പ് നൽകി. അതേസമയം ജർമനിയിൽ അഞ്ച് ഹോട്ട്സ്പോട്ടുകൾ ജർമനിയിൽ അഞ്ച് ഹോട്ട്സ്പോട്ടുകൾ നിലവിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ജർമൻ നഗരങ്ങളായ ഗുട്ടർസ്ലോ, വാറൻഡോർഫ്, ഗോട്ടിംഗൻഹാം, മാഗ്ഡെബുർഗ് എന്നിവിടങ്ങളിൽ കോവിഡ് വ്യാപനം വർധിച്ചതായി മന്ത്രി അറിയിച്ചു.
ടോണിസ് അറവുശാലയിൽ പണിയെടുത്ത 1700 പേർക്ക് കോവിഡ് ബാധിച്ചതായിട്ടാണ് റിപ്പോർട്ട്. 7000 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. രോഗ വ്യാപനം കൂടിയതോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ ’വലിയ ചുവടുവെപ്പാണ്’ ജർമ്മനിയുടെ പുതിയ കൊറോണ ആപ്പ് എന്ന് വിലയിരുത്തൽ. പാൻഡെമിക് പോരാട്ടത്തിലെ ഒരു വലിയ ചുവടുവെപ്പായി ജർമ്മൻ സർക്കാർ ചൊവ്വാഴ്ച പുതിയ കൊറോണ വൈറസ് ട്രേസിംഗ് ആപ്പ് പുറത്തിറക്കി. കൊറോണ വൈറസ് അണുബാധ ശൃംഖലകൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള രാജ്യത്തെ ആദ്യ ആപ്ലിക്കേഷൻ ആളുകൾ സൗജന്യ ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു. ജർമനിയിലെ കൊറോണ ആപ്പ് 12 മില്യണ്‍ ആളുകൾ സ്വീകരിച്ചതായി കണക്കുകൾ സൂചിപ്പിയ്ക്കുന്നു.
ജർമനിയിൽ കൊറോണ വ്യാപനം ശക്തമായതിന്റെ പേരിൽ ഓസ്ട്രിയൻ സർക്കാർ സ്വന്തം ജനതയെ ജർമനിയിലേയ്ക്കുള്ള സഞ്ചാരം നിരോധിച്ചു.
കോവിഡ് 19 പാൻഡെമിക് മൂലം ബദൽ തീയതി കണ്ടെത്തുന്നതിലെ പ്രശ്നങ്ങൾ കാരണം 2020 ലെ ബെർലിൻ മാരത്തണ്‍ റദ്ദാക്കിയതായി സംഘാടകർ അറിയിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ