ബർലിൻ: ലോക്ഡൗണിനെ തുടർന്ന് ജർമനിയിൽ കുടുങ്ങിയ 22 മലയാളികൾ വന്ദേഭാരത് മിഷന്റെ ഭാഗമായി വെള്ളിയാഴ്ച രാത്രി ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ നിന്നും എയർ ഇൻഡ്യ വിമാനത്തിൽ ഡൽഹിയിലേയ്ക്കു പറന്നു. ഇവർക്ക് യാത്ര ഒരുക്കിയത് ഫ്രാങ്ക്ഫർട്ട് സിജിഐ പ്രതിഭാ പാർക്കർ, ഫ്രാങ്ക്ഫർട്ട് കേരള സമാജം പ്രസിഡന്റ് കോശി മാത്യു, സെക്രട്ടറി ബോബി ജോസഫ്, ട്രഷറർ ഡോ.അജാക്സ് മുഹമ്മദ്, പ്രവാസിഓണ്ലൈൻ എന്നിവരുടെ നിരന്തര ഇടപെടലുകളാണ് ലക്ഷ്യം കണ്ടത്.
ബർലിനിലെ ഇന്ത്യൻ എംബസി മുഖേനയാണ് യാത്ര ക്രമീകരിച്ചത്. ഡൽഹിയിൽ ചെന്നിറങ്ങിയവർ നിയമപ്രകാരം ഏഴുദിവസത്തേയ്ക്ക് അവിടെതന്നെ ക്വാറന്ൈറനു വിധേയമായി. ഡൽഹിയിൽ എത്തിയ മലയാളികളുടെ വിഷയം കൈകാര്യം ചെയ്യാൻ ഐഫ്എസ് കേഡറിലുള്ള ഓഫീസർ ആശയെ ചുമതലപ്പെടുത്തിയിരുന്നു. എയർ പോർട്ടിൽ ഇറങ്ങുന്പോൾ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് വീട്ടിൽ പോയി 14 ദിവസം ്ക്വാറന്ൈറൻ ചെയ്തോളാം എന്ന് സത്യവാങ്ങ്മൂലം എഴുതി കൊടുത്ത് പോകാവുന്നതാണ്.
സർക്കാർ വ്യവസ്ഥചെയ്യുന്ന രീതിയിൽ തന്നെ കാര്യങ്ങൾ ബന്ധപ്പെട്ട അധികാരസ്ഥാനങ്ങളിൽ എത്തിക്കുകയും പിന്നീട് നീണ്ട കാത്തിരിപ്പിനു ശേഷവുമാണ് യാത്രയ്ക്ക് അനുമതി ലഭിച്ചത്. ഏതാണ്ട് നൂറോളം വരുന്ന മലയാളികളിൽ ഇനിയും ബാക്കിയുള്ളവർ ഈ മാസം 20 ന് മറ്റൊരു വിമാനം തരപ്പെടുത്തി നാട്ടിലേയ്ക്ക് അയയ്ക്കാനാണ് ശ്രമിക്കുന്നത്.
തിരികെപ്പോയവരിൽ 70 മേൽ പ്രായമുള്ള അമ്മമാരും വീസാ തീർന്നവരും വിദ്യാർഥികളും ജോലി നഷ്ടപ്പെട്ടവരും ജോബ് സീക്കർ വീസക്കാരും, ആരോഗ്യപരമായി ബുദ്ധിമുട്ടുള്ളവരും സന്ദർശകരുമാണ്. ബർലിൻ, ഹാംബുർഗ്, കൊളോണ്, മ്യൂണിക്, സ്ററുട്ട്ഗാർട്ട്, ഫ്രാങ്ക്ഫർട്ട് തുടങ്ങിയ നഗരങ്ങളിലാണ് ഇവർ പെട്ടുപോയിരുന്നത്. ഇത്രയും പേരുടെ ലിസ്റ്റ് ബർലിനിലെ ഇന്ത്യൻ എംബസിയിൽ കൊടുക്കുകയും രജിസ്റ്റർ ചെയ്യുകയും മുൻഗണനാ ക്രമത്തിലുമാണ് യാത്ര തരപ്പെടുത്തിയത്. കേന്ദ്ര സർക്കാരിലും നോർക്കയിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിലും ഈ വിഷയം കൊണ്ടു വന്നിരുന്നു. കഴിഞ്ഞ മാസം 28നും 29നും ഫ്രാങ്ക്ഫർട്ടിൽ നിന്നും എയർഇന്ത്യയുടെ രണ്ടു ഫ്ളൈറ്റുകൾ ഡൽഹി, ബംഗളുരു എന്നിവിടങ്ങളിലേയ്ക്ക് സർവീസ് നടത്തിയിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബർലിനിലെ ഇന്ത്യൻ എംബസി മുഖേനയാണ് യാത്ര ക്രമീകരിച്ചത്. ഡൽഹിയിൽ ചെന്നിറങ്ങിയവർ നിയമപ്രകാരം ഏഴുദിവസത്തേയ്ക്ക് അവിടെതന്നെ ക്വാറന്ൈറനു വിധേയമായി. ഡൽഹിയിൽ എത്തിയ മലയാളികളുടെ വിഷയം കൈകാര്യം ചെയ്യാൻ ഐഫ്എസ് കേഡറിലുള്ള ഓഫീസർ ആശയെ ചുമതലപ്പെടുത്തിയിരുന്നു. എയർ പോർട്ടിൽ ഇറങ്ങുന്പോൾ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് വീട്ടിൽ പോയി 14 ദിവസം ്ക്വാറന്ൈറൻ ചെയ്തോളാം എന്ന് സത്യവാങ്ങ്മൂലം എഴുതി കൊടുത്ത് പോകാവുന്നതാണ്.
സർക്കാർ വ്യവസ്ഥചെയ്യുന്ന രീതിയിൽ തന്നെ കാര്യങ്ങൾ ബന്ധപ്പെട്ട അധികാരസ്ഥാനങ്ങളിൽ എത്തിക്കുകയും പിന്നീട് നീണ്ട കാത്തിരിപ്പിനു ശേഷവുമാണ് യാത്രയ്ക്ക് അനുമതി ലഭിച്ചത്. ഏതാണ്ട് നൂറോളം വരുന്ന മലയാളികളിൽ ഇനിയും ബാക്കിയുള്ളവർ ഈ മാസം 20 ന് മറ്റൊരു വിമാനം തരപ്പെടുത്തി നാട്ടിലേയ്ക്ക് അയയ്ക്കാനാണ് ശ്രമിക്കുന്നത്.
തിരികെപ്പോയവരിൽ 70 മേൽ പ്രായമുള്ള അമ്മമാരും വീസാ തീർന്നവരും വിദ്യാർഥികളും ജോലി നഷ്ടപ്പെട്ടവരും ജോബ് സീക്കർ വീസക്കാരും, ആരോഗ്യപരമായി ബുദ്ധിമുട്ടുള്ളവരും സന്ദർശകരുമാണ്. ബർലിൻ, ഹാംബുർഗ്, കൊളോണ്, മ്യൂണിക്, സ്ററുട്ട്ഗാർട്ട്, ഫ്രാങ്ക്ഫർട്ട് തുടങ്ങിയ നഗരങ്ങളിലാണ് ഇവർ പെട്ടുപോയിരുന്നത്. ഇത്രയും പേരുടെ ലിസ്റ്റ് ബർലിനിലെ ഇന്ത്യൻ എംബസിയിൽ കൊടുക്കുകയും രജിസ്റ്റർ ചെയ്യുകയും മുൻഗണനാ ക്രമത്തിലുമാണ് യാത്ര തരപ്പെടുത്തിയത്. കേന്ദ്ര സർക്കാരിലും നോർക്കയിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിലും ഈ വിഷയം കൊണ്ടു വന്നിരുന്നു. കഴിഞ്ഞ മാസം 28നും 29നും ഫ്രാങ്ക്ഫർട്ടിൽ നിന്നും എയർഇന്ത്യയുടെ രണ്ടു ഫ്ളൈറ്റുകൾ ഡൽഹി, ബംഗളുരു എന്നിവിടങ്ങളിലേയ്ക്ക് സർവീസ് നടത്തിയിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ