+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദേശ പതാകകൾ കത്തിക്കുന്നത് ജർമനിയിൽ ഇനി ക്രിമിനൽ കുറ്റം

ബർലിൻ: വിദേശ രാജ്യങ്ങളുടെയോ യൂറോപ്യൻ യൂണിയന്‍റെയോ പതാക പരസ്യമായി കത്തിക്കുന്നത് ജർമനി ക്രിമിനൽ കുറ്റമാക്കി. ഇതു സംബന്ധിച്ച നിയമ ഭേദഗതിക്ക് പാർലമെന്
വിദേശ പതാകകൾ കത്തിക്കുന്നത് ജർമനിയിൽ ഇനി ക്രിമിനൽ കുറ്റം
ബർലിൻ: വിദേശ രാജ്യങ്ങളുടെയോ യൂറോപ്യൻ യൂണിയന്‍റെയോ പതാക പരസ്യമായി കത്തിക്കുന്നത് ജർമനി ക്രിമിനൽ കുറ്റമാക്കി. ഇതു സംബന്ധിച്ച നിയമ ഭേദഗതിക്ക് പാർലമെന്‍റ് അംഗീകാരം നൽകി.

മൂന്നു വർഷം വരെ തടവാണ് ഈ കുറ്റത്തിനു വ്യവസ്ഥ ചെയ്തിരിക്കുന്ന ശിക്ഷ. മുൻപ് ജർമൻ ദേശീയ പതാകയോ മറ്റു ദേശീയ ചിഹ്നങ്ങളോ മാത്രമാണ് ഈ നിയമത്തിന്‍റെ പരിധിയിൽ വന്നിരുന്നത്. ഇത് ഇതര രാജ്യങ്ങളുടെ പതാകകൾക്കു കൂടി ബാധകമാക്കുകയാണ് ഭേദഗതി വഴി ചെയ്തിരിക്കുന്നത്.

എഎഫ്പി ഒഴികെ എല്ലാ രാഷ്ട്രീയ പാർട്ടികളും പാർലമെന്‍റിൽ നിയമ ഭേദഗതിയെ അനുകൂലിച്ചു. ഇത് ജനാധിപത്യത്തിനു പ്രതിസന്ധി സൃഷ്ടിക്കലല്ലെന്നും പ്രതിഷേധിക്കാനുള്ള അവകാശത്തിന്‍റെ ലംഘനമല്ലെന്നും നിയമ മന്ത്രി ക്രിസ്ററീൻ ലാംബ്രെറ്റ് വ്യക്തമാക്കി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ