ലണ്ടൻ: യുകെയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണത്തിൽ വൻ കുതിച്ചു കയറ്റം. ഇന്നു മാത്രം മരിച്ചത് 938 പേരാണ്. ഇതോടെ യു കെയിൽ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 7097 ആയി. രോഗബാധിതരുടെ എണ്ണം ആകെ 60733 ആണ്.
എന്നാൽ ലോക്ക് ഡൗൺ നടപടികൾ മുഖേന ഉദ്ദേശിച്ച ഗുണ ഫലങ്ങൾ അറിയണമെങ്കിൽ
രണ്ടാഴ്ച കൂടി എടുക്കുമെന്നാണ് വിലയിരുത്തുന്നത്. പ്രതിരോധ നടപടികളിലെ ശക്തമായ ഇടപെടലുകൾ നൽകുന്ന നല്ല ഫലങ്ങൾ അടുത്തയാഴ്ച ഒടുവിലൂടെ കാണുവാൻ കഴിയുമത്രേ.
ബോറിസ് ജോൺസന്‍റെ നില മെച്ചപ്പെട്ടു
ലണ്ടൻ സെന്‍റ് തോമസ് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ ആരോഗ്യസ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടെന്നും അദ്ദേഹം ഇപ്പോൾ കിടക്കയിൽ ഇരിക്കുകയും ക്ലിനിക്കൽ ടീമുമായി നല്ല രീതിയിൽ ഇടപഴകുന്നുണ്ടെന്നും ഋഷി സുനക് സ്ഥിരീകരിച്ചു. പ്രധാനമന്ത്രിക്ക് ആശുപത്രിയിൽ മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്ന് ചാൻസലർ ഡൗണിംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രമുഖ ശ്വാസകോശ വിദഗ്ധനായ ഡോ.റിച്ചാർഡ് ലീച്ച് ഗയ്‌സ് ആൻഡ് സെന്‍റ് തോമസ് എൻഎച്ച്എസ് ട്രസ്റ്റിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസണെ നിരീക്ഷിക്കുന്ന കൺസൾട്ടന്‍റുമാരുടെ ടീമിന്‍റെ ചുമതല ഏറ്റെടുത്തു.
കൊറോണ രോഗബാധ ഉണ്ടെന്ന് ഹാരി പോട്ടർ എഴുത്തുകാരി ജെ.കെ റൗളിംഗ്
പ്രശസ്ത ഹാരി പോട്ടർ എഴുത്തുകാരി ജെ.കെ. റൗളിംഗ് തനിക്ക് കൊറോണ വൈറസ് ബാധ ഉണ്ടെന്ന് അറിയിച്ചു. താൻ സ്വയം ഐസൊലേറ്റ് ചെയ്യുകയും യൂട്യൂബിൽ നിന്ന് കണ്ട ലളിതമായ ഒരു ശ്വസനരീതി കണ്ടു ചെയ്തതതിനാൽ ആശുപത്രി ചികിത്സയിൽ നിന്നും ഒഴിവാക്കുവാൻ സഹായിച്ചുവെന്നും അവകാശപ്പെട്ടു. 15 മിനിറ്റ് ദൈർഘ്യമുള്ള പ്രസ്തുത ശ്വസന വ്യായാമം തന്‍റെ ഭർത്താവ് കൂടിയായ ഡോക്ടർ ശിപാർശ ചെയ്തതാണെന്നും ഈ ഉപകരണം സുഖം പ്രാപിക്കാൻ സഹായിച്ചതായും 54 കാരിയായ റൗളിംഗ് പറഞ്ഞു.
2001 മുതൽ സ്കോട്ടിഷ് ഡോക്ടർ നീൽ മുറെയെ വിവാഹം കഴിച്ച റൗളിംഗ്, ട്വിറ്റർ അനുയായികളോട് ശ്വാസകോശ ലക്ഷണങ്ങളെ എങ്ങനെ ഒഴിവാക്കാമെന്ന് വിശദീകരിക്കുന്ന ഒരു ഹ്രസ്വ ഓൺലൈൻ വീഡിയോ കാണണമെന്ന് പ്രത്യേകം അഭ്യർഥിക്കുകയും ചെയ്തു.
യുകെയിൽ ലോക്ക് ഡൗണ് കാലാവധി നീളും
യുകെയിൽ കൊറോണവൈറസ് വ്യാപനത്തെ പ്രതിരോധിക്കുവാനായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാലാവധി നീട്ടും. ഈസ്റ്റർ തിങ്കളാഴ്‌ചയോടെ ലോക്ക്‌ഡൗൺ വിഷയത്തിൽ ഒരു അവലോകനം പറഞ്ഞിരുന്നുവെങ്കിലും പെട്ടെന്നുള്ള തീരുമാനം എടുക്കില്ല.ഡൗണിംഗ് സെന്‍റ് അപ്‌ഡേറ്റിൽ സംസാരിച്ച ചാൻസലർ റിഷി സുനക്, രാജ്യവ്യാപകമായി ലോക്ക്ഡൗൺ തുടരുന്നത് വ്യാഴാഴ്ച നടക്കുന്ന കോബ്ര യോഗത്തിൽ പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. എന്നിരുന്നാലും, ലോക്ക്ടൗൺ അവസാനിപ്പിക്കുന്നതിനുള്ള സർക്കാർ അവലോകനം ശാസ്ത്രജ്ഞർമാർ നൽകുന്ന വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കും. പ്രസ്തുത പഠന റിപ്പോർട്ട് അടുത്ത ആഴ്ച വരെ ലഭ്യമാകില്ല.
"ഇവിടെ ഇപ്പോഴുമുള്ള വൈറസ് പ്രതിസന്ധിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞാൻ കരുതുന്നു. ഈ വൈറസ് പടരുന്നത് തടയുക എന്നതാണ് ഇപ്പോൾ ഞങ്ങളുടെ മുൻഗണന' - സുനക് പറഞ്ഞു.
കൊറോണ വൈറസ് പാൻഡെമിക് സമയത്ത് ഇതര രോഗികൾ വീടുകളിൽ മരിക്കുന്നുവെന്ന് NHS
കൊറോണ വൈറസ് പാൻഡെമിക് സമയത്ത് ഇതര രോഗം ബാധിക്കുന്ന കൂടുതൽ രോഗികൾ ആശുപത്രിയിൽ വന്നു ചികിത്സ തേടാതെ മാറിനിൽക്കുന്നതിലൂടെ മരിക്കുന്നുവെന്നു പുതിയ കണക്കുകൾ സൂചിപ്പിക്കുന്നതായും അവർ NHS നെ സമീപിക്കണമെന്നും മുൻ കാലങ്ങളെപ്പോലെ തുടരണമെന്നും മുതിർന്ന ഡോക്ടർമാർ.
സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക് ലക്ഷണങ്ങളുള്ള ആളുകളും അവരുടെ കുഞ്ഞുങ്ങളെക്കുറിച്ച് ആശങ്കയുള്ള ഗർഭിണികളും അടിയന്തര പരിചരണം തേടണമെന്ന് എൻഎച്ച്‌എസ് ഇംഗ്ലണ്ടിന്‍റെ ദേശീയ മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പവിസ് മുന്നറിയിപ്പു നൽകി.
സ്കോട്ട്‌ലൻഡിലെ ഇടക്കാല ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഗ്രിഗർ സ്മിത്ത് അദ്ദേഹത്തെ പിന്തുണച്ചിരുന്നു. വൈറസ് ഒഴികെയുള്ള അസുഖങ്ങൾക്ക് എൻഎച്ച്എസ് വളരെ തണുത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് രാജ്യമെമ്പാടുമുള്ള ക്ലിനിക്കുകൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ഈ പ്രതിഭാസത്തെ ഉടനടി തടയണം എന്നു പറഞ്ഞ ഡോ.സ്റ്റീഫൻ, ഇതര രോഗങ്ങളും മറ്റ് അവസ്ഥകളും അപ്രത്യക്ഷമായിട്ടില്ലെന്നും പാൻഡെമിക് സമയത്ത് എൻഎച്ച്എസ് ഒഴിവാക്കുന്ന ഇത്തരം ആളുകൾക്ക് അടിയന്തര ആരോഗ്യപ്രശ്നമുണ്ടെങ്കിൽ വലിയ അപകടസാധ്യതകൾ ഉണ്ടാകുമെന്നു മുന്നറിയിപ്പും നൽകി.
റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ
എന്നാൽ ലോക്ക് ഡൗൺ നടപടികൾ മുഖേന ഉദ്ദേശിച്ച ഗുണ ഫലങ്ങൾ അറിയണമെങ്കിൽ
രണ്ടാഴ്ച കൂടി എടുക്കുമെന്നാണ് വിലയിരുത്തുന്നത്. പ്രതിരോധ നടപടികളിലെ ശക്തമായ ഇടപെടലുകൾ നൽകുന്ന നല്ല ഫലങ്ങൾ അടുത്തയാഴ്ച ഒടുവിലൂടെ കാണുവാൻ കഴിയുമത്രേ.
ബോറിസ് ജോൺസന്‍റെ നില മെച്ചപ്പെട്ടു
ലണ്ടൻ സെന്‍റ് തോമസ് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ ആരോഗ്യസ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടെന്നും അദ്ദേഹം ഇപ്പോൾ കിടക്കയിൽ ഇരിക്കുകയും ക്ലിനിക്കൽ ടീമുമായി നല്ല രീതിയിൽ ഇടപഴകുന്നുണ്ടെന്നും ഋഷി സുനക് സ്ഥിരീകരിച്ചു. പ്രധാനമന്ത്രിക്ക് ആശുപത്രിയിൽ മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്ന് ചാൻസലർ ഡൗണിംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രമുഖ ശ്വാസകോശ വിദഗ്ധനായ ഡോ.റിച്ചാർഡ് ലീച്ച് ഗയ്‌സ് ആൻഡ് സെന്‍റ് തോമസ് എൻഎച്ച്എസ് ട്രസ്റ്റിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസണെ നിരീക്ഷിക്കുന്ന കൺസൾട്ടന്‍റുമാരുടെ ടീമിന്‍റെ ചുമതല ഏറ്റെടുത്തു.
കൊറോണ രോഗബാധ ഉണ്ടെന്ന് ഹാരി പോട്ടർ എഴുത്തുകാരി ജെ.കെ റൗളിംഗ്
പ്രശസ്ത ഹാരി പോട്ടർ എഴുത്തുകാരി ജെ.കെ. റൗളിംഗ് തനിക്ക് കൊറോണ വൈറസ് ബാധ ഉണ്ടെന്ന് അറിയിച്ചു. താൻ സ്വയം ഐസൊലേറ്റ് ചെയ്യുകയും യൂട്യൂബിൽ നിന്ന് കണ്ട ലളിതമായ ഒരു ശ്വസനരീതി കണ്ടു ചെയ്തതതിനാൽ ആശുപത്രി ചികിത്സയിൽ നിന്നും ഒഴിവാക്കുവാൻ സഹായിച്ചുവെന്നും അവകാശപ്പെട്ടു. 15 മിനിറ്റ് ദൈർഘ്യമുള്ള പ്രസ്തുത ശ്വസന വ്യായാമം തന്‍റെ ഭർത്താവ് കൂടിയായ ഡോക്ടർ ശിപാർശ ചെയ്തതാണെന്നും ഈ ഉപകരണം സുഖം പ്രാപിക്കാൻ സഹായിച്ചതായും 54 കാരിയായ റൗളിംഗ് പറഞ്ഞു.
2001 മുതൽ സ്കോട്ടിഷ് ഡോക്ടർ നീൽ മുറെയെ വിവാഹം കഴിച്ച റൗളിംഗ്, ട്വിറ്റർ അനുയായികളോട് ശ്വാസകോശ ലക്ഷണങ്ങളെ എങ്ങനെ ഒഴിവാക്കാമെന്ന് വിശദീകരിക്കുന്ന ഒരു ഹ്രസ്വ ഓൺലൈൻ വീഡിയോ കാണണമെന്ന് പ്രത്യേകം അഭ്യർഥിക്കുകയും ചെയ്തു.
യുകെയിൽ ലോക്ക് ഡൗണ് കാലാവധി നീളും
യുകെയിൽ കൊറോണവൈറസ് വ്യാപനത്തെ പ്രതിരോധിക്കുവാനായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാലാവധി നീട്ടും. ഈസ്റ്റർ തിങ്കളാഴ്‌ചയോടെ ലോക്ക്‌ഡൗൺ വിഷയത്തിൽ ഒരു അവലോകനം പറഞ്ഞിരുന്നുവെങ്കിലും പെട്ടെന്നുള്ള തീരുമാനം എടുക്കില്ല.ഡൗണിംഗ് സെന്‍റ് അപ്‌ഡേറ്റിൽ സംസാരിച്ച ചാൻസലർ റിഷി സുനക്, രാജ്യവ്യാപകമായി ലോക്ക്ഡൗൺ തുടരുന്നത് വ്യാഴാഴ്ച നടക്കുന്ന കോബ്ര യോഗത്തിൽ പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. എന്നിരുന്നാലും, ലോക്ക്ടൗൺ അവസാനിപ്പിക്കുന്നതിനുള്ള സർക്കാർ അവലോകനം ശാസ്ത്രജ്ഞർമാർ നൽകുന്ന വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കും. പ്രസ്തുത പഠന റിപ്പോർട്ട് അടുത്ത ആഴ്ച വരെ ലഭ്യമാകില്ല.
"ഇവിടെ ഇപ്പോഴുമുള്ള വൈറസ് പ്രതിസന്ധിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞാൻ കരുതുന്നു. ഈ വൈറസ് പടരുന്നത് തടയുക എന്നതാണ് ഇപ്പോൾ ഞങ്ങളുടെ മുൻഗണന' - സുനക് പറഞ്ഞു.
കൊറോണ വൈറസ് പാൻഡെമിക് സമയത്ത് ഇതര രോഗികൾ വീടുകളിൽ മരിക്കുന്നുവെന്ന് NHS
കൊറോണ വൈറസ് പാൻഡെമിക് സമയത്ത് ഇതര രോഗം ബാധിക്കുന്ന കൂടുതൽ രോഗികൾ ആശുപത്രിയിൽ വന്നു ചികിത്സ തേടാതെ മാറിനിൽക്കുന്നതിലൂടെ മരിക്കുന്നുവെന്നു പുതിയ കണക്കുകൾ സൂചിപ്പിക്കുന്നതായും അവർ NHS നെ സമീപിക്കണമെന്നും മുൻ കാലങ്ങളെപ്പോലെ തുടരണമെന്നും മുതിർന്ന ഡോക്ടർമാർ.
സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക് ലക്ഷണങ്ങളുള്ള ആളുകളും അവരുടെ കുഞ്ഞുങ്ങളെക്കുറിച്ച് ആശങ്കയുള്ള ഗർഭിണികളും അടിയന്തര പരിചരണം തേടണമെന്ന് എൻഎച്ച്‌എസ് ഇംഗ്ലണ്ടിന്‍റെ ദേശീയ മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പവിസ് മുന്നറിയിപ്പു നൽകി.
സ്കോട്ട്‌ലൻഡിലെ ഇടക്കാല ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഗ്രിഗർ സ്മിത്ത് അദ്ദേഹത്തെ പിന്തുണച്ചിരുന്നു. വൈറസ് ഒഴികെയുള്ള അസുഖങ്ങൾക്ക് എൻഎച്ച്എസ് വളരെ തണുത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് രാജ്യമെമ്പാടുമുള്ള ക്ലിനിക്കുകൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ഈ പ്രതിഭാസത്തെ ഉടനടി തടയണം എന്നു പറഞ്ഞ ഡോ.സ്റ്റീഫൻ, ഇതര രോഗങ്ങളും മറ്റ് അവസ്ഥകളും അപ്രത്യക്ഷമായിട്ടില്ലെന്നും പാൻഡെമിക് സമയത്ത് എൻഎച്ച്എസ് ഒഴിവാക്കുന്ന ഇത്തരം ആളുകൾക്ക് അടിയന്തര ആരോഗ്യപ്രശ്നമുണ്ടെങ്കിൽ വലിയ അപകടസാധ്യതകൾ ഉണ്ടാകുമെന്നു മുന്നറിയിപ്പും നൽകി.
റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ