മാഡ്രിഡ്: കൊറോണവൈറസ് പടർന്നു പിടിക്കുന്പോൾ സ്പെയ്നിൽ തൊഴിലില്ലായ്മാ നിരക്ക് സർവകാല റെക്കോഡുകൾ ഭേദിച്ച് മുന്നേറുന്നു. നേരത്തെ തന്നെ മന്ദഗതിയിലായിരുന്ന സന്പദ് വ്യവസ്ഥ ഇപ്പോൾ പരിതാപകരമായ അവസ്ഥയിലേക്കാണ് നിപതിച്ചുകൊണ്ടിരിക്കുന്നത്.
833,979 പേർക്കാണ് ഈ പ്രതിസന്ധി തുടങ്ങിയ ശേഷം രാജ്യത്ത് ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. മാർച്ച് 12 വരെ 2857 പേർ മാത്രം തൊഴിലില്ലായ്മാ വേതനത്തിന് അപേക്ഷിച്ച സ്ഥാനത്തുനിന്നാണ് ഇത്രയും വലിയ വളർച്ച.
കൊറോണവൈറസ് ബാധ കാരണം തൊഴിൽ മേഖല നേരിടുന്ന പ്രതിസന്ധി യൂറോപ്പിലെ ഏറ്റവും വലിയ സന്പദ് വ്യവസ്ഥയായ ജർമനിയെയും ബാധിച്ചു തുടങ്ങി. ലുഫ്താൻസ എയർലൈൻ 87,000 ജീവനക്കാരെ ഒറ്റയടിക്ക് കുറഞ്ഞ ജോലി സമയത്തിലേക്കു മാറ്റിയതു തന്നെ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. എയർലൈന്റെ ആകെ ജീവനക്കാരിൽ അറുപതു ശതമനത്തിലധികം പേർ വരും ഈ എണ്ണം.
രാജ്യത്തെ സന്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് നൂറു ബില്യൻ യൂറോ വായ്പയായി അനുവദിക്കാൻ ജർമൻ സർക്കാർ ഉടമസ്ഥതയിലുള്ള കെഎഫ്ഡബ്ള്യു ബാങ്ക് ഉത്തരവിറക്കിയിട്ടുണ്ട്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
833,979 പേർക്കാണ് ഈ പ്രതിസന്ധി തുടങ്ങിയ ശേഷം രാജ്യത്ത് ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. മാർച്ച് 12 വരെ 2857 പേർ മാത്രം തൊഴിലില്ലായ്മാ വേതനത്തിന് അപേക്ഷിച്ച സ്ഥാനത്തുനിന്നാണ് ഇത്രയും വലിയ വളർച്ച.
കൊറോണവൈറസ് ബാധ കാരണം തൊഴിൽ മേഖല നേരിടുന്ന പ്രതിസന്ധി യൂറോപ്പിലെ ഏറ്റവും വലിയ സന്പദ് വ്യവസ്ഥയായ ജർമനിയെയും ബാധിച്ചു തുടങ്ങി. ലുഫ്താൻസ എയർലൈൻ 87,000 ജീവനക്കാരെ ഒറ്റയടിക്ക് കുറഞ്ഞ ജോലി സമയത്തിലേക്കു മാറ്റിയതു തന്നെ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. എയർലൈന്റെ ആകെ ജീവനക്കാരിൽ അറുപതു ശതമനത്തിലധികം പേർ വരും ഈ എണ്ണം.
രാജ്യത്തെ സന്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് നൂറു ബില്യൻ യൂറോ വായ്പയായി അനുവദിക്കാൻ ജർമൻ സർക്കാർ ഉടമസ്ഥതയിലുള്ള കെഎഫ്ഡബ്ള്യു ബാങ്ക് ഉത്തരവിറക്കിയിട്ടുണ്ട്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍