ബർലിൻ: ജർമനിയിലെ ഡ്യൂസെൽഡോർഫ് വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ ടയറിനു തീപിടിച്ചത് പരിഭ്രാന്തി പടർത്തി. പൈലറ്റിന്റെ മനസാന്നിദ്ധ്യവും വൈദഗ്ധ്യം കൊണ്ടു മാത്രമാണ് വൻ ദുരന്തം ഒഴിവായത്. ശനിയാഴ്ചയാണ് സംഭവം.
163 യാത്രക്കാരമായി തുർക്കിയിൽ നിന്നും എത്തിയ തുർക്കി വിമാനക്കന്പനിയായ പെഗാസസിന്റെ വിമാനത്തിനാണ് അപകടം ഉണ്ടായത്. അഗ്നിശമന സേനയുടെ പെട്ടെന്നുള്ള ഇടപെടലിലൂടെ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
ബ്രേക്ക് സംവിധാനത്തിലെ തകരാറാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുഴുവൻ യാത്രക്കാരെയും എമർജൻസി സ്ളൈഡുകൾ വഴി ഒഴിപ്പിച്ചു. വിമാനത്താവളം ഭാഗികമായി താൽക്കാലികമായി അടയ്ക്കുകയും ചെയ്തു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
163 യാത്രക്കാരമായി തുർക്കിയിൽ നിന്നും എത്തിയ തുർക്കി വിമാനക്കന്പനിയായ പെഗാസസിന്റെ വിമാനത്തിനാണ് അപകടം ഉണ്ടായത്. അഗ്നിശമന സേനയുടെ പെട്ടെന്നുള്ള ഇടപെടലിലൂടെ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
ബ്രേക്ക് സംവിധാനത്തിലെ തകരാറാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുഴുവൻ യാത്രക്കാരെയും എമർജൻസി സ്ളൈഡുകൾ വഴി ഒഴിപ്പിച്ചു. വിമാനത്താവളം ഭാഗികമായി താൽക്കാലികമായി അടയ്ക്കുകയും ചെയ്തു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ