പാരിസ്: യൂറോപ്പിൽ കൊറോണ വൈറസ് ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തു. 80 കാരനായ ചൈനീസ് വിനോദയാത്രക്കാരിയാണ് ഫ്രാൻസിൽ മരിച്ചത്. ഏഷ്യക്ക് പുറത്തെ ആദ്യ കൊറോണ വൈറസ് മരണമാണ് റിപ്പോർട്ട് ചെയ്തത്.
ജനുവരി 16നാണ് ഇവർ ഫ്രാൻസിലെത്തിയത്. ജനുവരി 25 മുതൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. ് ചൈനക്ക് പുറത്ത് മൂന്ന് മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഹോങ്കോങ്, ഫിലിപ്പീൻസ്, ജപ്പാൻ എന്നിവിടങ്ങളിലായിരുന്നു.
ജർമനിയിൽ ഇതിനകം 16 പേർക്കാണ് വൈറസ് ബാധയുണ്ടായത്. ഇവരിൽ ഒരാൾ സുഖം പ്രാപിച്ച് ആശുപത്രി വിട്ടിരുന്നു. ചൈനയിലെ വുഹാനിൽ നിന്നു രണ്ടാഴ്ച മുൻപു പ്രത്യേക വിമാനത്തിൽ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലെത്തിയ 124 പേർ നീണ്ട നിരീക്ഷണത്തിനൊടുവിൽ സ്വന്തം വീടുകളിലേക്ക് മടങ്ങാൻ ജർമൻ സർക്കാർ അനുമതി നൽകി. ഇവരെ ഫ്രാങ്ക്ഫർട്ടിനടുത്തുള്ള യുഎസ് സൈനികരുടെ പട്ടാള ക്യാന്പിലാണു പ്രത്യേകമായി താമസിപ്പിച്ചിരുന്നതെന്നു ജർമൻ ആരോഗ്യ മന്ത്രി യെൻസ് സ്ഫാൻ മാധ്യമങ്ങളെ അറിയിച്ചു.
മറ്റൊരു സംഘത്തിലെ 22 പേർ ബർലിനിലെ ഒരു ക്ലിനിക്കിൽ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാണ്. ഇവരെ ഈ ആഴ്ച അവസാനം പുറത്ത് വിടുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. വൈറസിന്റെ പേരിൽ പൊതുജനം ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി ഉറപ്പ് നൽകി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജനുവരി 16നാണ് ഇവർ ഫ്രാൻസിലെത്തിയത്. ജനുവരി 25 മുതൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. ് ചൈനക്ക് പുറത്ത് മൂന്ന് മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഹോങ്കോങ്, ഫിലിപ്പീൻസ്, ജപ്പാൻ എന്നിവിടങ്ങളിലായിരുന്നു.
ജർമനിയിൽ ഇതിനകം 16 പേർക്കാണ് വൈറസ് ബാധയുണ്ടായത്. ഇവരിൽ ഒരാൾ സുഖം പ്രാപിച്ച് ആശുപത്രി വിട്ടിരുന്നു. ചൈനയിലെ വുഹാനിൽ നിന്നു രണ്ടാഴ്ച മുൻപു പ്രത്യേക വിമാനത്തിൽ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലെത്തിയ 124 പേർ നീണ്ട നിരീക്ഷണത്തിനൊടുവിൽ സ്വന്തം വീടുകളിലേക്ക് മടങ്ങാൻ ജർമൻ സർക്കാർ അനുമതി നൽകി. ഇവരെ ഫ്രാങ്ക്ഫർട്ടിനടുത്തുള്ള യുഎസ് സൈനികരുടെ പട്ടാള ക്യാന്പിലാണു പ്രത്യേകമായി താമസിപ്പിച്ചിരുന്നതെന്നു ജർമൻ ആരോഗ്യ മന്ത്രി യെൻസ് സ്ഫാൻ മാധ്യമങ്ങളെ അറിയിച്ചു.
മറ്റൊരു സംഘത്തിലെ 22 പേർ ബർലിനിലെ ഒരു ക്ലിനിക്കിൽ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാണ്. ഇവരെ ഈ ആഴ്ച അവസാനം പുറത്ത് വിടുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. വൈറസിന്റെ പേരിൽ പൊതുജനം ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി ഉറപ്പ് നൽകി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ