ബർലിൻ: പാസ്പോർട്ട് അടക്കമുള്ള തിരിച്ചറിയൽ രേഖകളിലേക്ക് ആവശ്യമുള്ള ഫോട്ടോകൾ ഇനി അപേക്ഷകരിൽനിന്നു സ്വീകരിക്കില്ല. പകരം, അധികൃതർ നേരിട്ട് പകർത്തുന്ന ഫോട്ടോ മാത്രമേ ഇനി ഇത്തരം രേഖകളിൽ ഉപയോഗിക്കൂ. 2022 മുതലായിരിക്കും ഈ നിയമം പ്രാബല്യത്തിൽ വരിക.
തിരിച്ചറിയൽ രേഖകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇങ്ങനെയൊരു നടപടി. ഇതിനായി രാജ്യത്തെ അയ്യായിരം ഐഡി അഥോറിറ്റികളിലും സെൽഫ് സർവീസ് ടെർമിനലുകൾ സ്ഥാപിക്കും.
മോർഫിംഗ് വഴി ചിത്രങ്ങളിൽ കൃത്രിമം കാണിച്ചു വ്യാജ തിരിച്ചറിയൽ രേഖകൾ നിർമിക്കുന്ന പ്രവണത വർധിച്ചു വരുന്നതാണ് പുതിയ സുരക്ഷാ നടപടികൾ സ്വീകരിക്കാൻ അധികൃതരെ പ്രേരിപ്പിക്കുന്നത്.
യൂറോപ്പിലെ പല രാജ്യങ്ങളിലും അധികൃതർ തന്നെയാണ് തിരിച്ചറിയൽ രേഖകളിലേക്കുള്ള ഫോട്ടോകൾ നേരിട്ട് പകർത്തുന്നത്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ നേരത്തെ തന്നെ പാസ്പോർട്ടും ആധാർ കാർഡും അടക്കമുള്ള രേഖകൾക്ക് നേരിട്ട ഫോട്ടോ പകർത്തുന്ന സന്പ്രദായം സ്വീകരിച്ചിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
തിരിച്ചറിയൽ രേഖകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇങ്ങനെയൊരു നടപടി. ഇതിനായി രാജ്യത്തെ അയ്യായിരം ഐഡി അഥോറിറ്റികളിലും സെൽഫ് സർവീസ് ടെർമിനലുകൾ സ്ഥാപിക്കും.
മോർഫിംഗ് വഴി ചിത്രങ്ങളിൽ കൃത്രിമം കാണിച്ചു വ്യാജ തിരിച്ചറിയൽ രേഖകൾ നിർമിക്കുന്ന പ്രവണത വർധിച്ചു വരുന്നതാണ് പുതിയ സുരക്ഷാ നടപടികൾ സ്വീകരിക്കാൻ അധികൃതരെ പ്രേരിപ്പിക്കുന്നത്.
യൂറോപ്പിലെ പല രാജ്യങ്ങളിലും അധികൃതർ തന്നെയാണ് തിരിച്ചറിയൽ രേഖകളിലേക്കുള്ള ഫോട്ടോകൾ നേരിട്ട് പകർത്തുന്നത്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ നേരത്തെ തന്നെ പാസ്പോർട്ടും ആധാർ കാർഡും അടക്കമുള്ള രേഖകൾക്ക് നേരിട്ട ഫോട്ടോ പകർത്തുന്ന സന്പ്രദായം സ്വീകരിച്ചിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ