ബേണ്‍: വീടുകളുടെ വില അനിയന്ത്രിതമായി ഉയരുന്നതു തടയാൻ നിക്ഷേപം വർധിപ്പിക്കുകയും നിയമ ഭേദഗതി നടപ്പാക്കുകയും വേണമെന്നാവശ്യപ്പെട്ട് സ്വിറ്റ്സർലൻഡിൽ ക്യാന്പയിനു തുടക്കമായി.
പൊതു പാർപ്പിട മേഖലയിൽ കൂടുതൽ പണം എത്തുന്നതിന് ഹൗസിംഗ് സൊസൈറ്റികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നത് അടക്കമുള്ള ആവശ്യങ്ങളാണ് ക്യാന്പയിൻ മുന്നോട്ടു വയ്ക്കുന്നത്.
ലാഭം മാത്രം അടിസ്ഥാനമാക്കിയുള്ള വാടക രീതി നിയന്ത്രിച്ച് കൂടുതലാളുകൾക്ക് വീടുകൾ സ്വന്തമാക്കാൻ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. 2005 മുതൽ സ്വിറ്റ്സർലൻഡിലെ വാടക നിരക്കിൽ ശരാശരി ഇരുപതു ശതമാനം വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
പൊതു പാർപ്പിട മേഖലയിൽ കൂടുതൽ പണം എത്തുന്നതിന് ഹൗസിംഗ് സൊസൈറ്റികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നത് അടക്കമുള്ള ആവശ്യങ്ങളാണ് ക്യാന്പയിൻ മുന്നോട്ടു വയ്ക്കുന്നത്.
ലാഭം മാത്രം അടിസ്ഥാനമാക്കിയുള്ള വാടക രീതി നിയന്ത്രിച്ച് കൂടുതലാളുകൾക്ക് വീടുകൾ സ്വന്തമാക്കാൻ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. 2005 മുതൽ സ്വിറ്റ്സർലൻഡിലെ വാടക നിരക്കിൽ ശരാശരി ഇരുപതു ശതമാനം വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ