സൂറിച്ച്: വിദേശികൾക്ക് വോട്ടവകാശം എന്ന ദീർഘകാല ആവശ്യം സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ യാഥാർഥ്യത്തോട് ഒരു പടി കൂടി അടുത്തു. രാജ്യത്തെത്തി രണ്ടു വർഷം കഴിഞ്ഞാൽ വിദേശികൾക്ക് വോട്ടവകാശം ലഭിക്കുന്ന തരത്തിലുള്ള നിയമ നിർമാണം സൂറിച്ച് പാർലമെന്റിന്റെ പരിഗണനയിലാണ്.
എക്സിക്യൂട്ടിവ് പാസാക്കിയ നിയമം പാർലമെന്റിലും പാസാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രാദേശിക, കാന്റനൽ തെരഞ്ഞെടുപ്പുകളിൽ മാത്രമായിരിക്കും ഇതു ബാധകം. ഫെഡറൽ തെരഞ്ഞെടുപ്പുകളിലും ദേശീയ ഹിതപരിശോധനകളിലും വോട്ടവകാശം ലഭിക്കില്ല.
അതേസമയം, പാർലമെന്റ് പാസാക്കിയാലും ഒരു പടി കൂടി കടന്നാലേ നിയമം പ്രാബല്യത്തിൽ വരൂ. കാന്റണിലെ ജനങ്ങൾക്കു മുന്നിൽ ഇതു വോട്ടിനിട്ട് അംഗീകാരം നേടിയെടുക്കണം.
ഇപ്പോഴത്തെ കണക്കനുസരിച്ച് സൂറിച്ചിൽ താമസിക്കുന്നവരിൽ പകുതിയും സ്വിസ് പാസ്പോർട്ടില്ലാത്തവരാണ്. മുഴുവൻ പേരെയും ബാധിക്കുന്ന വിഷയത്തിൽ വോട്ട് ചെയ്യാൻ പകുതി പേർക്കു മാത്രമായിരിക്കും അവകാശം എന്നർഥം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
എക്സിക്യൂട്ടിവ് പാസാക്കിയ നിയമം പാർലമെന്റിലും പാസാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രാദേശിക, കാന്റനൽ തെരഞ്ഞെടുപ്പുകളിൽ മാത്രമായിരിക്കും ഇതു ബാധകം. ഫെഡറൽ തെരഞ്ഞെടുപ്പുകളിലും ദേശീയ ഹിതപരിശോധനകളിലും വോട്ടവകാശം ലഭിക്കില്ല.
അതേസമയം, പാർലമെന്റ് പാസാക്കിയാലും ഒരു പടി കൂടി കടന്നാലേ നിയമം പ്രാബല്യത്തിൽ വരൂ. കാന്റണിലെ ജനങ്ങൾക്കു മുന്നിൽ ഇതു വോട്ടിനിട്ട് അംഗീകാരം നേടിയെടുക്കണം.
ഇപ്പോഴത്തെ കണക്കനുസരിച്ച് സൂറിച്ചിൽ താമസിക്കുന്നവരിൽ പകുതിയും സ്വിസ് പാസ്പോർട്ടില്ലാത്തവരാണ്. മുഴുവൻ പേരെയും ബാധിക്കുന്ന വിഷയത്തിൽ വോട്ട് ചെയ്യാൻ പകുതി പേർക്കു മാത്രമായിരിക്കും അവകാശം എന്നർഥം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ