ലണ്ടൻ: ഫ്രാൻസിസ് മാർപാപ്പയുടെ 83-ാം ജന്മദിനം ഡിസംബർ പതിനേഴിന് ആഘോഷിക്കപ്പെടുമ്പോൾ ഗായകസംഘത്തിൽ രണ്ടു മലയാളികളും. ഹോങ്കോംഗിലും മക്കാവുവിലും നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ലോകമെമ്പാടുമുള്ള സംഗീതജ്ഞരെ പങ്കെടു പ്പിച്ചുകൊണ്ടു നടത്തുന്ന സംഗീതനിശയിലാണ് രണ്ടു മലയാളികളും ഇടംപിടിച്ചിരിക്കുന്നത്.
ഓസ്ട്രിയയിൽ സംഗീതത്തിൽ ഉപരിപഠനം നടത്തുന്ന ദിവ്യ കാരുണ്യ മിഷനറി (എംസിബിഎസ്) സഭാംഗമായ ഫാ. വിൽസൺ മേച്ചേരിക്കും വയലിനിസ്റ്റും ഗ്രാമി അവാർഡ് ജേതാവുമായ മനോജ് ജോർജിനുമാണ് ഈ ഭാഗ്യം കൈവന്നിരിക്കുന്നത്.
ചൈനയിൽ മിഷനറിയായ ക്ലരീഷ്യൻ വൈദികൻ ജിജോ കണ്ടംകുളത്തി വഴിയാണ് ഫാ. വിൽസന്റെ അധ്യാപികയും അംഗമായ ഓസ്ട്രിയയിലെ ചേംബർ ഓർക്കസ്ട്രയിലേക്കു ക്ഷണം ലഭിച്ചത്. ഈ ഓർക്കസ്ട്രയുടെ ഭാഗമായിട്ടാണ് ഇരുവരും മാർപാപ്പയ്ക്ക് ആശംസാഗാനങ്ങൾ ഒരുക്കുന്നത്.
പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്റ്റെഡല്ലാ എന്ന യൂറോപ്യൻ സംഗീതജ്ഞന്റെ ‘പിയെത്താ സിഞ്ഞോരെ’ എന്ന ഇറ്റാലിയൻ ഗാനമാണ് ഫാ. വിൽസൺ ആലപിക്കുന്നത്. സംഗീതജ്ഞനായ മനോജ് ജോർജ് ‘ബേണിംഗ് ലാഫ്’ എന്ന പ്രത്യേകമായ ഒരു കൃതി, ഭാരതീയ സംസ്കാരവുമായി ഇഴചേർത്ത് ‘ജോഗ്’ എന്ന രാഗത്തിൽ ക്രമീകരിച്ച് അവതരിപ്പിക്കും. അപൂർവഭാഗ്യം തേടിയെത്തിയതിന്റെ ആവേശത്തിലാണ് ഫാ. വിൽസനും മനോജ് ജോർജും.
ഷൈമോൻ തോട്ടുങ്കൽ
ഓസ്ട്രിയയിൽ സംഗീതത്തിൽ ഉപരിപഠനം നടത്തുന്ന ദിവ്യ കാരുണ്യ മിഷനറി (എംസിബിഎസ്) സഭാംഗമായ ഫാ. വിൽസൺ മേച്ചേരിക്കും വയലിനിസ്റ്റും ഗ്രാമി അവാർഡ് ജേതാവുമായ മനോജ് ജോർജിനുമാണ് ഈ ഭാഗ്യം കൈവന്നിരിക്കുന്നത്.
ചൈനയിൽ മിഷനറിയായ ക്ലരീഷ്യൻ വൈദികൻ ജിജോ കണ്ടംകുളത്തി വഴിയാണ് ഫാ. വിൽസന്റെ അധ്യാപികയും അംഗമായ ഓസ്ട്രിയയിലെ ചേംബർ ഓർക്കസ്ട്രയിലേക്കു ക്ഷണം ലഭിച്ചത്. ഈ ഓർക്കസ്ട്രയുടെ ഭാഗമായിട്ടാണ് ഇരുവരും മാർപാപ്പയ്ക്ക് ആശംസാഗാനങ്ങൾ ഒരുക്കുന്നത്.
പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്റ്റെഡല്ലാ എന്ന യൂറോപ്യൻ സംഗീതജ്ഞന്റെ ‘പിയെത്താ സിഞ്ഞോരെ’ എന്ന ഇറ്റാലിയൻ ഗാനമാണ് ഫാ. വിൽസൺ ആലപിക്കുന്നത്. സംഗീതജ്ഞനായ മനോജ് ജോർജ് ‘ബേണിംഗ് ലാഫ്’ എന്ന പ്രത്യേകമായ ഒരു കൃതി, ഭാരതീയ സംസ്കാരവുമായി ഇഴചേർത്ത് ‘ജോഗ്’ എന്ന രാഗത്തിൽ ക്രമീകരിച്ച് അവതരിപ്പിക്കും. അപൂർവഭാഗ്യം തേടിയെത്തിയതിന്റെ ആവേശത്തിലാണ് ഫാ. വിൽസനും മനോജ് ജോർജും.
ഷൈമോൻ തോട്ടുങ്കൽ