ലണ്ടൻ: ലണ്ടൻ പാലത്തിൽ ആക്രമണം നടത്തിയ പാകിസ്ഥാന് വംശജനായ ഉസ്മാൻ ഖാന്റെ മൃതദേഹം രഹസ്യമായി പാക്കിസ്താനിൽ സംസ്കരിച്ചു. ഉസ്മാൻ ഖാൻ പാക് വംശജനല്ല എന്ന പാകിസ്ഥാന്റെ നിലപാടിന് തിരിച്ചടിയായി ഈ സംഭവം. എന്നാൽ ഉസ്മാന്റെ മൃതദേഹം രഹസ്യമായി പാക്കിസ്താനിലേക്ക് കൊണ്ടുവന്നതായി വിമാനത്താവള അധികൃതർ പറഞ്ഞു. ഇസ്ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ ബ്രിട്ടീഷ് ന്യൂസ് ചാനലായ സ്കൈ ന്യൂസിനോടാണ് ഈ വിവരം പറഞ്ഞതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യുകെയിൽ നിയമപരമായ നടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാവിലെയാണ് ഉസ്മാന്റെ മൃതദേഹം പാക്കിസ്താനിലെത്തിച്ചത്. 28 കാരനായ ഉസ്മാന്റെ മൃതദേഹം വ്യാഴാഴ്ച ഉച്ചയ്ക്ക് പാസഞ്ചർ വിമാനത്തിൽ കയറ്റിയതായി യുകെ അധികൃതർ അറിയിച്ചു. മൃതദേഹം വെള്ളിയാഴ്ച പാക്കിസ്താൻ അധിനിവേശ കശ്മീരിലെ കജലാനി ഗ്രാമത്തിൽ സംസ്കരിച്ചു.
സ്റ്റോക്ക് ഓണ്‍ ട്രെൻഡിൽ സ്ഥിതിചെയ്യുന്ന കേംബ്രിഡ്ജിലെ മാർക്ക്ജി ജാമിയ ഗൗസിയയിൽ അടക്കം ചെയ്യുന്നതിൽ പ്രാദേശിക മുസ്ലിം സമൂഹത്തിൽ പലരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സ്റ്റോക്ക് ഓണ്‍ ട്രെൻഡിലാണ് ഉസ്മാന്റെ കുടുംബം താമസിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച മെട്രോപൊളിറ്റൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ ഉസ്മാന്റെ കുടുംബം അവന്റെ തെറ്റിനെ അപലപിച്ചതായി സൂചിപ്പിച്ചിരുന്നു.
പാക് അധിനിവേശ കശ്മീരിലെ (പികെ) പൂർവിക ഗ്രാമത്തിൽ ഉസ്മാന്റെ പിതാവിനും മറ്റ് അടുത്ത ബന്ധുക്കൾക്കും മൃതദേഹം കൈമാറിയെന്ന് ഉസ്മാന്റെ ബന്ധു സ്കൈ ന്യൂസിനോട് പറഞ്ഞു. മൃതദേഹം രഹസ്യമായി മറവു ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. ഉസ്മാന്റെ മൃതദേഹം യുകെയിൽ സംസ്കരിക്കാൻ കുടുംബം ആഗ്രഹിച്ചിരുന്നില്ല. എന്നിരുന്നാലും, മൃതദേഹം പാകിസ്ഥാനിലേക്ക് അയയ്ക്കുന്നതിന് മുന്‍പ്, ബർമിംഗ്ഹാമിലെ ഒരു പള്ളിയിൽ സംസ്കാര ചടങ്ങ് പൂർത്തിയാക്കിയിരുന്നു.
പാക് വാർത്താ വിനിമയ മന്ത്രി ചൗധരി ഫവാദ് ഹുസൈൻ ഡിസംബർ 1 ന് പാക്കിസ്താൻ ദിനപത്രമായ ഡോണ്‍ ന്യൂസിനെതിരെ ഉസ്മാൻ ’പാകിസ്ഥാൻ വംശജ’നാണെന്ന് റിപ്പോർട്ട് ചെയ്തതിന് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അടുത്ത ദിവസം തന്നെ കോപാകുലരായ ഒരുകൂട്ടം ജനങ്ങൾ ഇസ്ലാമാബാദിലെ പത്രത്തിൻറെ ഓഫീസിലേക്ക് അതിക്രമിച്ചു കയറി. ജനക്കൂട്ടം മണിക്കൂറുകളോളം ഓഫീസ് ഉപരോധിച്ചിരുന്നു. ഡിസംബർ 6 ന് നൂറോളം പ്രതിഷേധക്കാർ വീണ്ടും പത്ര കാര്യാലയം വളയുകയും പത്രത്തിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ
യുകെയിൽ നിയമപരമായ നടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാവിലെയാണ് ഉസ്മാന്റെ മൃതദേഹം പാക്കിസ്താനിലെത്തിച്ചത്. 28 കാരനായ ഉസ്മാന്റെ മൃതദേഹം വ്യാഴാഴ്ച ഉച്ചയ്ക്ക് പാസഞ്ചർ വിമാനത്തിൽ കയറ്റിയതായി യുകെ അധികൃതർ അറിയിച്ചു. മൃതദേഹം വെള്ളിയാഴ്ച പാക്കിസ്താൻ അധിനിവേശ കശ്മീരിലെ കജലാനി ഗ്രാമത്തിൽ സംസ്കരിച്ചു.
സ്റ്റോക്ക് ഓണ്‍ ട്രെൻഡിൽ സ്ഥിതിചെയ്യുന്ന കേംബ്രിഡ്ജിലെ മാർക്ക്ജി ജാമിയ ഗൗസിയയിൽ അടക്കം ചെയ്യുന്നതിൽ പ്രാദേശിക മുസ്ലിം സമൂഹത്തിൽ പലരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സ്റ്റോക്ക് ഓണ്‍ ട്രെൻഡിലാണ് ഉസ്മാന്റെ കുടുംബം താമസിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച മെട്രോപൊളിറ്റൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ ഉസ്മാന്റെ കുടുംബം അവന്റെ തെറ്റിനെ അപലപിച്ചതായി സൂചിപ്പിച്ചിരുന്നു.
പാക് അധിനിവേശ കശ്മീരിലെ (പികെ) പൂർവിക ഗ്രാമത്തിൽ ഉസ്മാന്റെ പിതാവിനും മറ്റ് അടുത്ത ബന്ധുക്കൾക്കും മൃതദേഹം കൈമാറിയെന്ന് ഉസ്മാന്റെ ബന്ധു സ്കൈ ന്യൂസിനോട് പറഞ്ഞു. മൃതദേഹം രഹസ്യമായി മറവു ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. ഉസ്മാന്റെ മൃതദേഹം യുകെയിൽ സംസ്കരിക്കാൻ കുടുംബം ആഗ്രഹിച്ചിരുന്നില്ല. എന്നിരുന്നാലും, മൃതദേഹം പാകിസ്ഥാനിലേക്ക് അയയ്ക്കുന്നതിന് മുന്‍പ്, ബർമിംഗ്ഹാമിലെ ഒരു പള്ളിയിൽ സംസ്കാര ചടങ്ങ് പൂർത്തിയാക്കിയിരുന്നു.
പാക് വാർത്താ വിനിമയ മന്ത്രി ചൗധരി ഫവാദ് ഹുസൈൻ ഡിസംബർ 1 ന് പാക്കിസ്താൻ ദിനപത്രമായ ഡോണ്‍ ന്യൂസിനെതിരെ ഉസ്മാൻ ’പാകിസ്ഥാൻ വംശജ’നാണെന്ന് റിപ്പോർട്ട് ചെയ്തതിന് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അടുത്ത ദിവസം തന്നെ കോപാകുലരായ ഒരുകൂട്ടം ജനങ്ങൾ ഇസ്ലാമാബാദിലെ പത്രത്തിൻറെ ഓഫീസിലേക്ക് അതിക്രമിച്ചു കയറി. ജനക്കൂട്ടം മണിക്കൂറുകളോളം ഓഫീസ് ഉപരോധിച്ചിരുന്നു. ഡിസംബർ 6 ന് നൂറോളം പ്രതിഷേധക്കാർ വീണ്ടും പത്ര കാര്യാലയം വളയുകയും പത്രത്തിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ