വെനീസ്: രൂക്ഷമായ പ്രളയക്കെടുതികൾ കണക്കിലെടുത്ത് ഇറ്റാലിയൻ നഗരം വെനീസിൽ അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നഗരത്തിലെ പലടിയങ്ങളിലും ജലനിരപ്പ് ആറടി വരെ ഉർന്നിരുന്നു. ഇവിടത്തെ ചരിത്രപ്രാധാന്യമുള്ള ബസിലിക്കയ്ക്കും വെള്ളക്കെട്ട് കാരണം കാര്യമായ കേടുപാടുകൾ സംഭവിച്ചി്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്.
യുനെസ്കോ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള നഗരത്തിന്റെ എണ്പതു ശതമാനവും വെള്ളം നിറഞ്ഞിരുന്നു. അസാധാരണമാം വിധം ശക്തമായ രീതിയിൽ കടലിൽ നിന്നു വേലിയേറ്റമുണ്ടായതാണ് ഇതിനു പ്രധാന കാരണമായത്.
രാജ്യത്തിന്റെ ഹൃദയത്തിനേറ്റ കനത്ത ആഘാതമെന്നാണ് വെനീസിലെ പ്രളയത്തെ ഇറ്റാലിയൻ പ്രധാനമന്ത്രി യൂസപ്പെ കോണ്ടെ വിശേഷിപ്പിച്ചത്. പ്രതിസന്ധി മറികടക്കുന്നതിന് ആവശ്യമായ ഫണ്ടും അടിസ്ഥാന സൗകര്യങ്ങളും അടിയന്തരമായി അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യുനെസ്കോ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള നഗരത്തിന്റെ എണ്പതു ശതമാനവും വെള്ളം നിറഞ്ഞിരുന്നു. അസാധാരണമാം വിധം ശക്തമായ രീതിയിൽ കടലിൽ നിന്നു വേലിയേറ്റമുണ്ടായതാണ് ഇതിനു പ്രധാന കാരണമായത്.
രാജ്യത്തിന്റെ ഹൃദയത്തിനേറ്റ കനത്ത ആഘാതമെന്നാണ് വെനീസിലെ പ്രളയത്തെ ഇറ്റാലിയൻ പ്രധാനമന്ത്രി യൂസപ്പെ കോണ്ടെ വിശേഷിപ്പിച്ചത്. പ്രതിസന്ധി മറികടക്കുന്നതിന് ആവശ്യമായ ഫണ്ടും അടിസ്ഥാന സൗകര്യങ്ങളും അടിയന്തരമായി അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ