സ്റ്റുട്ട്ഗാർട്ട്: ഭാഷാശാസ്ത്രജ്ഞൻ, ഇൻഡോളജിസ്റ്റ്, അധ്യാപകൻ, എഴുത്തുകാരൻ, ആദ്യ വ്യാകരണം രചയിതാവ്, പ്രസാധകൻ എന്നീ നിലയിൽ മലയാള ഭാഷയ്ക്കു മഹത്തായ സംഭാവനകൾ നൽകിയ ജർമൻ മിഷനറി (1814/1893) ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ നാടായ സ്റ്റുട്ട്ഗാർട്ടിൽ മലയാളി കൂട്ടായ്മ നടത്തിയ ഓണാഘോഷം വ്യത്യസ്തത നിറഞ്ഞ വേറിട്ടൊരു അനുഭവമായി.
സ്റ്റുട്ട്ഗാർട്ടിലെ പ്രവാസി മലയാളി സമൂഹം നടത്തിയ ഓണാഘോഷം ഓഡിറ്റോറിയത്തിനുള്ളിൽ ഒതുങ്ങി നിൽക്കാതെ തിരുവാതിര നൃത്തരൂപത്തെ പുറംവേദിയിൽ അവതരിപ്പിച്ചുകൊണ്ടാണ് വ്യത്യസ്തതയുടെ നിറവിൽ ആളുകളെ ആകർഷിച്ചത്.
ആതിര ഡേവിസിന്റെ നേതൃത്വത്തിലാണ് തുറസായ സ്ഥലത്ത് മെഗാ തിരുവാതിര അരങ്ങേറിയത്. ആഘോഷത്തിൽ ഫാ. വിൻസെന്റ് പടിഞ്ഞാറേക്കാടൻ ആമുഖ പ്രഭാഷണം നടത്തി. മുതിർന്നവരുടെയും, കുട്ടികളുടെയും മൽസരങ്ങളും, കലാപരിപാടികളും പതിനഞ്ചുകൂട്ടം കറികളും ചേർത്തു വിളന്പിയ തിരുവോണ സദ്യയും ആഘോഷത്തെ കൊഴുപ്പുള്ളതാക്കി. ആന്േറാ ഇക്കൻ, ബിജു പയൂർമന, ബാലു, ഫ്രാങ്ക്ളിൻ, അശ്വന, ജിജു, ഡാനറ്റ് എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
സ്റ്റുട്ട്ഗാർട്ടിലെ പ്രവാസി മലയാളി സമൂഹം നടത്തിയ ഓണാഘോഷം ഓഡിറ്റോറിയത്തിനുള്ളിൽ ഒതുങ്ങി നിൽക്കാതെ തിരുവാതിര നൃത്തരൂപത്തെ പുറംവേദിയിൽ അവതരിപ്പിച്ചുകൊണ്ടാണ് വ്യത്യസ്തതയുടെ നിറവിൽ ആളുകളെ ആകർഷിച്ചത്.
ആതിര ഡേവിസിന്റെ നേതൃത്വത്തിലാണ് തുറസായ സ്ഥലത്ത് മെഗാ തിരുവാതിര അരങ്ങേറിയത്. ആഘോഷത്തിൽ ഫാ. വിൻസെന്റ് പടിഞ്ഞാറേക്കാടൻ ആമുഖ പ്രഭാഷണം നടത്തി. മുതിർന്നവരുടെയും, കുട്ടികളുടെയും മൽസരങ്ങളും, കലാപരിപാടികളും പതിനഞ്ചുകൂട്ടം കറികളും ചേർത്തു വിളന്പിയ തിരുവോണ സദ്യയും ആഘോഷത്തെ കൊഴുപ്പുള്ളതാക്കി. ആന്േറാ ഇക്കൻ, ബിജു പയൂർമന, ബാലു, ഫ്രാങ്ക്ളിൻ, അശ്വന, ജിജു, ഡാനറ്റ് എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ