ഫ്രാങ്ക്ഫർട്ട്: ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയ്ക്ക് ഒക്ടോബർ 16 ബുധനാഴ്ച തിരിതെളിയും. ഈ വർഷത്തെ പങ്കാളിത്ത രാജ്യമായ നോർവേയിലെ രാജകുമാരൻ ഹാക്കോൻ മാഗ്നുസും, രാജകുമാരി മെറ്റെ മാരിറ്റും ഇതിനോടകം ജർമനിയിലെത്തി. മാധ്യമങ്ങളെ ഞെട്ടിച്ചുകൊണ്ട് ഇവർ യാത്ര ചെയ്ത ഇന്റർസിറ്റി എക്സ്പ്രസിലാണ് നോർവേയിൽ നിന്നുള്ള പുസ്തകങ്ങൾ എത്തിച്ചത്. അതുകൊണ്ടുതന്നെ ഇക്കാര്യം വൻവാർത്താ പ്രാധാന്യം നേടി.
ക്രൈം എഴുത്തുകാരൻ ജോ നെസ്ബെ മുതൽ മജാ ലുണ്ടെ, ജോസ്റ്റീൻ ഗാർഡർ വരെയുള്ള 100 നോർവീജിയൻ എഴുത്തുകാരാണ് പുസ്തക മേളയിൽ പങ്കെടുക്കുന്നത്. പുസ്തകമേളയുടെ ഇത്തവണത്തെ മോട്ടോ നമ്മിലെ സ്വപ്നം എന്നതാണ്. ബുധനാഴ്ച രാവിലെ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ നോർവേ പ്രധാനമന്ത്രി എർന സോൾബെർഗിനു പുറമേ, കാൾഓവ് ന ക്നൗസ് ഗാർഡും എറിക ഫാറ്റ്ലാൻഡും സാഹിത്യ പ്രഭാഷകരാവും.
മേളയുടെ അകത്തും പുറത്തുമായി രചയിതാക്കൾ, താരങ്ങൾ, പ്രസിദ്ധീകരണ വിദഗ്ധർ, ആവേശകരമായ വിഷയങ്ങൾ, നൂതന സാങ്കേതിക വിദ്യകൾ, ലോകസാഹിത്യം സൃഷ്ടിപരമായ വ്യവസായത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിനിധികൾ, ലോകമെന്പാടുമുള്ള മാധ്യമ പ്രവർത്തകർ, സാംസ്കാരിക നായക·ാർ, അച്ചടി, ഡിജിറ്റൽ ഉൾപ്പടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കേന്ദ്രങ്ങൾ തുടങ്ങിയവയാണ് മേളയുടെ പ്രധാന ആകർഷണ കേന്ദ്രം.ഇന്ത്യ ഉൾപ്പടെ നൂറ്റിഅൻപത് രാജ്യങ്ങളിൽ നിന്നു 7,500 പ്രസാധകർ പുസ്തകമേളയിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിൽ നിന്നും ഡിസി രവിയുടെ നേതൃത്വത്തിൽ ഡിസി ബുക്സും മേളയിൽ എത്തിയിട്ടുണ്ട്. 16ന് ആരംഭിയ്ക്കുന്ന മുപ്പത്തിമൂന്നാം ഫ്രാങ്ക്ഫുർട്ട് പുസ്തകമേള ഈ മാസം 20ന് അവസാനിയ്ക്കും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ക്രൈം എഴുത്തുകാരൻ ജോ നെസ്ബെ മുതൽ മജാ ലുണ്ടെ, ജോസ്റ്റീൻ ഗാർഡർ വരെയുള്ള 100 നോർവീജിയൻ എഴുത്തുകാരാണ് പുസ്തക മേളയിൽ പങ്കെടുക്കുന്നത്. പുസ്തകമേളയുടെ ഇത്തവണത്തെ മോട്ടോ നമ്മിലെ സ്വപ്നം എന്നതാണ്. ബുധനാഴ്ച രാവിലെ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ നോർവേ പ്രധാനമന്ത്രി എർന സോൾബെർഗിനു പുറമേ, കാൾഓവ് ന ക്നൗസ് ഗാർഡും എറിക ഫാറ്റ്ലാൻഡും സാഹിത്യ പ്രഭാഷകരാവും.
മേളയുടെ അകത്തും പുറത്തുമായി രചയിതാക്കൾ, താരങ്ങൾ, പ്രസിദ്ധീകരണ വിദഗ്ധർ, ആവേശകരമായ വിഷയങ്ങൾ, നൂതന സാങ്കേതിക വിദ്യകൾ, ലോകസാഹിത്യം സൃഷ്ടിപരമായ വ്യവസായത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിനിധികൾ, ലോകമെന്പാടുമുള്ള മാധ്യമ പ്രവർത്തകർ, സാംസ്കാരിക നായക·ാർ, അച്ചടി, ഡിജിറ്റൽ ഉൾപ്പടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കേന്ദ്രങ്ങൾ തുടങ്ങിയവയാണ് മേളയുടെ പ്രധാന ആകർഷണ കേന്ദ്രം.ഇന്ത്യ ഉൾപ്പടെ നൂറ്റിഅൻപത് രാജ്യങ്ങളിൽ നിന്നു 7,500 പ്രസാധകർ പുസ്തകമേളയിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിൽ നിന്നും ഡിസി രവിയുടെ നേതൃത്വത്തിൽ ഡിസി ബുക്സും മേളയിൽ എത്തിയിട്ടുണ്ട്. 16ന് ആരംഭിയ്ക്കുന്ന മുപ്പത്തിമൂന്നാം ഫ്രാങ്ക്ഫുർട്ട് പുസ്തകമേള ഈ മാസം 20ന് അവസാനിയ്ക്കും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ