വത്തിക്കാൻ സിറ്റി: മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനു ഭക്തിസാന്ദ്രമായ കൃതജ്ഞതാബലി അർപ്പിച്ചു കേരള സഭ. റോമിലെ സെന്റ് അനസ്താസ്യ ബസിലിക്കയിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ദിവ്യബലി. ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം, തൃശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്, വിശുദ്ധ മറിയം ത്രേസ്യയുടെ മാതൃരൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ സഹകാർമികരായിരുന്നു.
വത്തിക്കാൻ സമയം രാവിലെ 10.30 നു വിശുദ്ധയുടെ തിരുശേഷിപ്പ് പ്രതിഷ്ഠയോടെ തിരുകർമങ്ങൾ ആരംഭിച്ചു. പ്രദക്ഷിണമായി കാർമികരും വൈദികരും ബലിവേദിയിലെത്തി.
റോമിലെ അപ്പസ്തോലിക് വിസിറ്റേഷന്റെ ഭാഗമായ ഇടവകകളുടെ വികാരി ഫാ. ചെറിയാൻ വാരിക്കാട്ട് സ്വാഗതം ആശംസിച്ചു. മാർ സ്റ്റീഫൻ ചിറപ്പണത്ത് കൃതജ്ഞതയുടെ ബലിയിലേക്ക് ഏവരെയും ക്ഷണിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ബലിമധ്യേ വിശുദ്ധ വചന വ്യാഖ്യാനം നടത്തി.
തൃശൂർ എംപി ടി.എൻ. പ്രതാപനും സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫും വിവിധ ഭാഗങ്ങളിൽനിന്നെത്തിയ വൈദികരും നൂറുകണക്കിനു വിശ്വാസികളും കൃതജ്ഞതാബലിയിൽ പങ്കെടുത്തു.
തിരുക്കുടുംബ സന്യാസിനീ സമൂഹത്തിന്റെ മദർ ജനറാൾ സിസ്റ്റർ ഉദയ, സിഎച്ച്എഫ് കൗണ്സിലേഴ്സ്, പ്രൊവിൻഷ്യൽ സുപ്പീരിയേഴസ്, പ്രതിനിധികളായി എത്തിയ തിരുക്കുടുംബ സന്യാസിനികൾ, വ്യത്യസ്ത സന്യാസസന്യാസിനി സമൂഹങ്ങളിലെ ജനറാൾമാർ, പ്രൊവിൻഷ്യൽ സുപ്പീരിയേഴ്സ്, പ്രതിനിധികൾ എന്നിവർ നന്ദി നിറഞ്ഞ ഹൃദയത്തോടെ ഈ ആത്മീയ ചടങ്ങിൽ പങ്കാളികളായി.
ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ വിശുദ്ധിയുടെ പുണ്യ മുഹൂർത്തങ്ങളെ യാഥാർഥ്യമാക്കിയ ഏവർക്കും നന്ദി പറഞ്ഞു. തിരുക്കുടുംബ സന്യാസിനീ സമൂഹത്തിന്റെ പ്രതിനിധിയായി സിസ്റ്റർ പുഷ്പ സിഎച്ച്എഫ് നന്ദി പറഞ്ഞു. തുടർന്നു വിശുദ്ധയുടെ തിരുശേഷിപ്പു വന്ദനമായിരുന്നു. സ്നേഹവിരുന്നോടെ റോമിലെ ആഘോഷങ്ങൾക്കു സമാപനമായി.
ഫാ. ജോമി തോട്ട്യാൻ
വത്തിക്കാൻ സമയം രാവിലെ 10.30 നു വിശുദ്ധയുടെ തിരുശേഷിപ്പ് പ്രതിഷ്ഠയോടെ തിരുകർമങ്ങൾ ആരംഭിച്ചു. പ്രദക്ഷിണമായി കാർമികരും വൈദികരും ബലിവേദിയിലെത്തി.
റോമിലെ അപ്പസ്തോലിക് വിസിറ്റേഷന്റെ ഭാഗമായ ഇടവകകളുടെ വികാരി ഫാ. ചെറിയാൻ വാരിക്കാട്ട് സ്വാഗതം ആശംസിച്ചു. മാർ സ്റ്റീഫൻ ചിറപ്പണത്ത് കൃതജ്ഞതയുടെ ബലിയിലേക്ക് ഏവരെയും ക്ഷണിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ബലിമധ്യേ വിശുദ്ധ വചന വ്യാഖ്യാനം നടത്തി.
തൃശൂർ എംപി ടി.എൻ. പ്രതാപനും സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫും വിവിധ ഭാഗങ്ങളിൽനിന്നെത്തിയ വൈദികരും നൂറുകണക്കിനു വിശ്വാസികളും കൃതജ്ഞതാബലിയിൽ പങ്കെടുത്തു.
തിരുക്കുടുംബ സന്യാസിനീ സമൂഹത്തിന്റെ മദർ ജനറാൾ സിസ്റ്റർ ഉദയ, സിഎച്ച്എഫ് കൗണ്സിലേഴ്സ്, പ്രൊവിൻഷ്യൽ സുപ്പീരിയേഴസ്, പ്രതിനിധികളായി എത്തിയ തിരുക്കുടുംബ സന്യാസിനികൾ, വ്യത്യസ്ത സന്യാസസന്യാസിനി സമൂഹങ്ങളിലെ ജനറാൾമാർ, പ്രൊവിൻഷ്യൽ സുപ്പീരിയേഴ്സ്, പ്രതിനിധികൾ എന്നിവർ നന്ദി നിറഞ്ഞ ഹൃദയത്തോടെ ഈ ആത്മീയ ചടങ്ങിൽ പങ്കാളികളായി.
ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ വിശുദ്ധിയുടെ പുണ്യ മുഹൂർത്തങ്ങളെ യാഥാർഥ്യമാക്കിയ ഏവർക്കും നന്ദി പറഞ്ഞു. തിരുക്കുടുംബ സന്യാസിനീ സമൂഹത്തിന്റെ പ്രതിനിധിയായി സിസ്റ്റർ പുഷ്പ സിഎച്ച്എഫ് നന്ദി പറഞ്ഞു. തുടർന്നു വിശുദ്ധയുടെ തിരുശേഷിപ്പു വന്ദനമായിരുന്നു. സ്നേഹവിരുന്നോടെ റോമിലെ ആഘോഷങ്ങൾക്കു സമാപനമായി.
ഫാ. ജോമി തോട്ട്യാൻ