ഡബ്ലിൻ: കരാറോടെയുള്ള ബ്രെക്സിറ്റ് സാധ്യമാക്കാനുള്ള അവസാന വട്ട ശ്രമത്തിന്‍റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഡബ്ലിനിലേക്കു പോകുന്നു. അയർലൻഡ് പ്രധാനമന്ത്രി ലിയോ വരദ്കറെ കണ്ട് ചർച്ച നടത്തുകയാണ് ലക്ഷ്യം.
ജർമൻ ചാൻസലർ ആംഗല മെർക്കലുമായി നടത്തിയ ചർച്ചയിൽ, കരാറോടെയുള്ള ബ്രെക്സിറ്റിനുള്ള സാധ്യതകൾ ഏറെക്കുറെ അടഞ്ഞ അധ്യായം എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയോടടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ബോറിസ് ജോണ്‍സണും ഇതു നിഷേധിച്ചിട്ടില്ല.
യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചയിൽ പ്രതിസന്ധി രൂക്ഷമായതോടെ ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭാ യോഗവും വിളിച്ചിരുന്നു. കരാറില്ലാത്ത ബ്രെക്സിറ്റിനു സാഹചര്യം ഒരുങ്ങിയാൽ ഇടക്കാല തെരഞ്ഞെടുപ്പിനു സാധ്യതയുണ്ട്. തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ തന്നെയാണ് പാർട്ടി നേതൃത്വത്തിന്‍റെ ആലോചന.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമൻ ചാൻസലർ ആംഗല മെർക്കലുമായി നടത്തിയ ചർച്ചയിൽ, കരാറോടെയുള്ള ബ്രെക്സിറ്റിനുള്ള സാധ്യതകൾ ഏറെക്കുറെ അടഞ്ഞ അധ്യായം എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയോടടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ബോറിസ് ജോണ്‍സണും ഇതു നിഷേധിച്ചിട്ടില്ല.
യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചയിൽ പ്രതിസന്ധി രൂക്ഷമായതോടെ ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭാ യോഗവും വിളിച്ചിരുന്നു. കരാറില്ലാത്ത ബ്രെക്സിറ്റിനു സാഹചര്യം ഒരുങ്ങിയാൽ ഇടക്കാല തെരഞ്ഞെടുപ്പിനു സാധ്യതയുണ്ട്. തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ തന്നെയാണ് പാർട്ടി നേതൃത്വത്തിന്‍റെ ആലോചന.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ