ബർലിൻ: സ്കൂൾ കുട്ടികൾ നയിക്കുന്ന ആഗോള കാലാവസ്ഥാ സമരത്തിൽ ദശലക്ഷക്കണക്കിന് ആളുകൾ അണിചേർന്നു. വെള്ളിയാഴ്ച ഏകദേശം 159 രാജ്യങ്ങളിലാണ് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. ജർമനിയിലെയും ഓസ്ട്രേലിയയിലെയും സമരത്തിൽ വലിയ ജനപങ്കാളിത്തമുണ്ടായി.
ന്യൂയോർക്ക് പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന പ്രചാരക പതിനാറു വയസുള്ള സ്വീഡൻകാരി ഗ്രെറ്റ തൂണ്ബെർഗ് ആഗോള പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. പസഫിക് ദ്വീപുകളിലും സമരം ദിവസം മുഴുവൻ നീണ്ടുനിന്നു. സ്കൂൾകുട്ടികളെ കൂടാതെ മുതിർന്നവർക്കും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. ലണ്ടനിൽ നടന്ന പ്രകടനങ്ങൾ എക്കാലത്തെയും വലിയ ജനത്തെയാണ് കാണാനായത്.
തലസ്ഥാന നഗരമായ ബർലിൻ ഉൾപ്പടെ ജർമനിയിലെ ചെറുതും വലുതുമായ എല്ലാ പട്ടണങ്ങളിലും വലിയൊരു ജനസഞ്ചയം പ്രകടനത്തിൽ പങ്കെടുത്തു. മ്യൂണിക്ക്, ഫ്രാങ്ക്ഫർട്ട്, കൊളോണ്‍, ഹാംബുർഗ് തുടങ്ങിയ വൻ നഗരങ്ങളിൽ ഉൾപ്പടെ 500 സിറ്റികളിലായി ഏതാണ്ട് 2,70, 000 ആളുകൾ പ്ളാക്കാർഡുമേന്തി തെരുവിൽ ഇറങ്ങിയിരുന്നു.
ജർമൻ ചാൻസലർ അംഗല മെർക്കൽ 50 ബില്യണ്‍ യൂറോയാണ് കാർബണ്‍ കുറയ്ക്കാനുതകുന്ന പരിസ്ഥിതി കാലാവസ്ഥാ പരിരക്ഷയ്ക്കായി മുടക്കുന്നത്. 2030 ഓടെ ഹരിതഗൃഹ വാതകങ്ങൾ 55 ശതമാനം കുറയ്ക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. കാലാവസ്ഥാ പ്രതിസന്ധി തരണം ചെയ്യുകയാണ് സർക്കാർ ഉറ്റുനോക്കുന്നത്.
ക്ലാസുകൾ ഒഴിവാക്കി പതിനായിരക്കണക്കിന് യുവാക്കളും കുട്ടികളും ബ്രിട്ടനിൽ തെരുവിലിറങ്ങി. ലണ്ടനിലുടനീളം കലാവസ്ഥാ പ്രവർത്തകർ തടിച്ചുകൂടിയതിനാൽ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. സ്കൂൾ കുട്ടികൾ ബ്രിട്ടനിലെ പ്രതിഷേധത്തിൽ പങ്കുചേർന്നു പ്രകടനത്തിൽ പങ്കെടുത്ത കുട്ടികളെ ജെറമി കോർബിൻ അഭിനന്ദിച്ചു.
ന്യൂയോർക്കിൽ 1,1 മില്യൻ സ്കൂൾ കുട്ടികളാണ് പ്രകടനത്തിൽ പങ്കെടുത്തത്. ന്യൂയോർക്കിൽ നടക്കാനിരിക്കുന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിക്കു മുന്നോടിയായാണ് ലോകമാകമാനം പ്രക്ഷോഭം വ്യാപിപ്പിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ന്യൂയോർക്ക് പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന പ്രചാരക പതിനാറു വയസുള്ള സ്വീഡൻകാരി ഗ്രെറ്റ തൂണ്ബെർഗ് ആഗോള പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. പസഫിക് ദ്വീപുകളിലും സമരം ദിവസം മുഴുവൻ നീണ്ടുനിന്നു. സ്കൂൾകുട്ടികളെ കൂടാതെ മുതിർന്നവർക്കും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. ലണ്ടനിൽ നടന്ന പ്രകടനങ്ങൾ എക്കാലത്തെയും വലിയ ജനത്തെയാണ് കാണാനായത്.
തലസ്ഥാന നഗരമായ ബർലിൻ ഉൾപ്പടെ ജർമനിയിലെ ചെറുതും വലുതുമായ എല്ലാ പട്ടണങ്ങളിലും വലിയൊരു ജനസഞ്ചയം പ്രകടനത്തിൽ പങ്കെടുത്തു. മ്യൂണിക്ക്, ഫ്രാങ്ക്ഫർട്ട്, കൊളോണ്‍, ഹാംബുർഗ് തുടങ്ങിയ വൻ നഗരങ്ങളിൽ ഉൾപ്പടെ 500 സിറ്റികളിലായി ഏതാണ്ട് 2,70, 000 ആളുകൾ പ്ളാക്കാർഡുമേന്തി തെരുവിൽ ഇറങ്ങിയിരുന്നു.
ജർമൻ ചാൻസലർ അംഗല മെർക്കൽ 50 ബില്യണ്‍ യൂറോയാണ് കാർബണ്‍ കുറയ്ക്കാനുതകുന്ന പരിസ്ഥിതി കാലാവസ്ഥാ പരിരക്ഷയ്ക്കായി മുടക്കുന്നത്. 2030 ഓടെ ഹരിതഗൃഹ വാതകങ്ങൾ 55 ശതമാനം കുറയ്ക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. കാലാവസ്ഥാ പ്രതിസന്ധി തരണം ചെയ്യുകയാണ് സർക്കാർ ഉറ്റുനോക്കുന്നത്.
ക്ലാസുകൾ ഒഴിവാക്കി പതിനായിരക്കണക്കിന് യുവാക്കളും കുട്ടികളും ബ്രിട്ടനിൽ തെരുവിലിറങ്ങി. ലണ്ടനിലുടനീളം കലാവസ്ഥാ പ്രവർത്തകർ തടിച്ചുകൂടിയതിനാൽ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. സ്കൂൾ കുട്ടികൾ ബ്രിട്ടനിലെ പ്രതിഷേധത്തിൽ പങ്കുചേർന്നു പ്രകടനത്തിൽ പങ്കെടുത്ത കുട്ടികളെ ജെറമി കോർബിൻ അഭിനന്ദിച്ചു.
ന്യൂയോർക്കിൽ 1,1 മില്യൻ സ്കൂൾ കുട്ടികളാണ് പ്രകടനത്തിൽ പങ്കെടുത്തത്. ന്യൂയോർക്കിൽ നടക്കാനിരിക്കുന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിക്കു മുന്നോടിയായാണ് ലോകമാകമാനം പ്രക്ഷോഭം വ്യാപിപ്പിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ