പാരീസ്: കുടിയേറ്റ വിഷയത്തിൽ ഫ്രാൻസ് കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കാൻ സമയമായിരിക്കുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍. വോട്ടർമാർ തീവ്ര വലതുപക്ഷ വിഭാഗങ്ങളോട് കൂടുതൽ അടുക്കുന്നതു തടയാൻ ഇതാവശ്യമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
കുടിയേറ്റ വിഷയത്തിനു പരിഹാരം കാണാൻ സാധിക്കുന്നില്ലെന്നും വലതുപക്ഷ ഭീഷണി കൂടുതൽ വളർന്നു വരുമെന്നും മാക്രോണ്‍ മുന്നറിയിപ്പ് നൽകുന്നു. മാനുഷിക മുഖം സ്വയം പ്രഖ്യാപിച്ചതുകൊണ്ടു മാത്രം പിടിച്ചു നിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.
ഫ്രാൻസിലെ അഭയാർഥി നിയമങ്ങൾ മനുഷ്യക്കടത്തുകാർ ദുരുപയോഗം ചെയ്യുന്നുണ്ട്. സംവിധാനത്തെ വളച്ചൊടിക്കാനും പഴുതുകൾ ഉപയോഗിച്ച് മുതലെടുക്കാനും ഇവിടെ ആളുകളുണ്ടെന്നും മാക്രോണിന്റെ മുന്നറിയിപ്പ്. പാർട്ടി മന്ത്രിമാരുടെയും എംപിമാരുടെയും മറ്റു പ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മാക്രോണ്‍.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കുടിയേറ്റ വിഷയത്തിനു പരിഹാരം കാണാൻ സാധിക്കുന്നില്ലെന്നും വലതുപക്ഷ ഭീഷണി കൂടുതൽ വളർന്നു വരുമെന്നും മാക്രോണ്‍ മുന്നറിയിപ്പ് നൽകുന്നു. മാനുഷിക മുഖം സ്വയം പ്രഖ്യാപിച്ചതുകൊണ്ടു മാത്രം പിടിച്ചു നിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.
ഫ്രാൻസിലെ അഭയാർഥി നിയമങ്ങൾ മനുഷ്യക്കടത്തുകാർ ദുരുപയോഗം ചെയ്യുന്നുണ്ട്. സംവിധാനത്തെ വളച്ചൊടിക്കാനും പഴുതുകൾ ഉപയോഗിച്ച് മുതലെടുക്കാനും ഇവിടെ ആളുകളുണ്ടെന്നും മാക്രോണിന്റെ മുന്നറിയിപ്പ്. പാർട്ടി മന്ത്രിമാരുടെയും എംപിമാരുടെയും മറ്റു പ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മാക്രോണ്‍.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ