ബേണ്: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജ·വാർഷികത്തോടനുബന്ധിച്ച് സ്വിറ്റ്സർലൻഡിലെ ജനീവ നദിക്കരയിൽ പ്രത്യേക ചത്വരം നിർമിച്ച് അതിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചു. വില്ലെന്യൂവിലെ സ്ക്വയറിൽ ഗാന്ധിപ്രതിമ ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനംചെയ്തു. ചടങ്ങിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ്, വൈസ് പ്രസിഡന്റ് സിമോണെറ്റ സൊമ്മാരുഗ, സവിത കോവിന്ദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഗാന്ധിജി തന്റെ ആദ്യ ആശ്രമം സ്ഥാപിച്ചത് സബർമതി നദിക്കരയിലാണെന്നും മറ്റൊരു നദിക്കരയിൽ ഇങ്ങനെയൊരു സ്മാരകമൊരുക്കുന്നതിലൂടെ സ്വിസ് ജനത ഏറ്റവും ഉചിതമായ അംഗീകാരമാണ് ഗാന്ധിജിക്കു നൽകിയതെന്നും രാംനാഥ് ഗോവിന്ദ് പറഞ്ഞു. െ
നാബേൽ സമ്മാന ജേതാവ് റെമൈൻ റോളണ്ടിൻറെ ക്ഷണമനുസരിച്ച് 1931-ൽ ഗാന്ധിജി വില്ലെന്യൂവ് സന്ദർശിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു. 150ാം ജ·ദിന വാർഷികത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നത്, എന്നത്തേയും പോലെ പ്രസക്തമാണെന്നും ഗാന്ധി സൂക്തങ്ങൾ ലോകത്തിന് എന്നും ആവേശം പകരുന്ന ചിന്തകളാണെന്നും രാഷ്ട്രപതി പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഗാന്ധിജി തന്റെ ആദ്യ ആശ്രമം സ്ഥാപിച്ചത് സബർമതി നദിക്കരയിലാണെന്നും മറ്റൊരു നദിക്കരയിൽ ഇങ്ങനെയൊരു സ്മാരകമൊരുക്കുന്നതിലൂടെ സ്വിസ് ജനത ഏറ്റവും ഉചിതമായ അംഗീകാരമാണ് ഗാന്ധിജിക്കു നൽകിയതെന്നും രാംനാഥ് ഗോവിന്ദ് പറഞ്ഞു. െ
നാബേൽ സമ്മാന ജേതാവ് റെമൈൻ റോളണ്ടിൻറെ ക്ഷണമനുസരിച്ച് 1931-ൽ ഗാന്ധിജി വില്ലെന്യൂവ് സന്ദർശിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു. 150ാം ജ·ദിന വാർഷികത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നത്, എന്നത്തേയും പോലെ പ്രസക്തമാണെന്നും ഗാന്ധി സൂക്തങ്ങൾ ലോകത്തിന് എന്നും ആവേശം പകരുന്ന ചിന്തകളാണെന്നും രാഷ്ട്രപതി പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ