+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രാങ്ക്ഫര്‍ട്ട് വാഹന മേളയെ തടസപ്പെടുത്താന്‍ കാലാവസ്ഥാ പ്രക്ഷോഭകര്‍

ഫ്രാങ്ക്ഫര്‍ട്ട്: വ്യാഴാഴ്ച ഫ്രാങ്ക്ഫര്‍ട്ടില്‍ ആരംഭിച്ച അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ ഷോയുടെ ഉദ്ഘാടന വേളയില്‍ ക്ലൈമറ്റ് കില്ലര്‍ എന്നവാദം ഉയര്‍ത്തി പ്രതിഷേധക്കാരന്‍ പതാക അനാച്ഛാദനം ചെയ്തത് കൂടുതല്‍ ശക്തി
ഫ്രാങ്ക്ഫര്‍ട്ട് വാഹന മേളയെ തടസപ്പെടുത്താന്‍ കാലാവസ്ഥാ പ്രക്ഷോഭകര്‍
ഫ്രാങ്ക്ഫര്‍ട്ട്: വ്യാഴാഴ്ച ഫ്രാങ്ക്ഫര്‍ട്ടില്‍ ആരംഭിച്ച അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ ഷോയുടെ ഉദ്ഘാടന വേളയില്‍ ക്ലൈമറ്റ് കില്ലര്‍ എന്നവാദം ഉയര്‍ത്തി പ്രതിഷേധക്കാരന്‍ പതാക അനാച്ഛാദനം ചെയ്തത് കൂടുതല്‍ ശക്തിയാര്‍ജിയ്ക്കുന്നു.ഈ വാരാന്ത്യത്തില്‍ ഷോയെ തടസപ്പെടുത്താന്‍ പരിസ്ഥിതി പ്രചാരകര്‍ പദ്ധതിയിട്ടിരിയ്ക്കുകയാണ്. ജര്‍മനിയുടെ കാര്‍ വ്യവസായം പച്ചയായി മാറാനും ആന്തരിക ജ്വലന എഞ്ചിനുകള്‍ ഉപേക്ഷിക്കാനുമുള്ള സമ്മര്‍ദത്തിലാണ് പ്രക്ഷോഭകര്‍.

ദ്വിവത്സര അന്താരാഷ്ട്ര മോട്ടോര്‍ ഷോയില്‍ (ഐഎഎ) വാരാന്ത്യത്തില്‍ സംഘടിപ്പിക്കുന്ന കാമ്പെയ്‌നില്‍ കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് കാര്‍ വ്യവസായത്തിന് ആക്കം കൂട്ടിയെന്നാണ് പ്രക്ഷോഭകരുടെ ആരോപണം.ആയിരക്കണക്കിന് പ്രകടനക്കാര്‍ എക്‌സിബിഷന്‍ സെന്ററിലേക്ക് പ്രകടനമായി റാലി നടത്തുമെന്നാണ് പ്രഖ്യാപനം.

ജര്‍മനിയുടെ കാര്‍ വ്യവസായം ലക്ഷ്യമിട്ടുള്ള പ്രതിഷേധത്തിന്റെയും നിസഹകരണത്തിന്റെയും സംയോജനം യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുമെന്നുപോലും ഇപ്പോള്‍ വിദഗ്ധര്‍ ഭയപ്പെടുന്നു.

ഫോക്‌സ്‌വാഗന്റെ വന്‍തോതിലുള്ള ഡീസല്‍ഗേറ്റ് ഉദ്‌വമനം 2015 ലെ ചതി അഴിമതി തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങള്‍ കുറെക്കാലമായി ബോധവാന്മാരാണ്.സെപ്റ്റംബര്‍ 22 വരെ ഏറ്റവും പുതിയ ഓട്ടോമോട്ടീവ് ട്രെന്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്ന 10 ദിവസത്തെ നീണ്ട ഐഎഎ ഷോയാണ് കാലാവസ്ഥാ വ്യതിയാനം പൊതുവ്യവഹാരത്തെ ഇളക്കിമറിക്കുന്നത്.

ജര്‍മന്‍ നഗര കേന്ദ്രങ്ങളില്‍ നിന്ന് ഗ്യാസ്ഗസ്ലിംഗ് എസ്‌യുവികളെ നിരോധിക്കാന്‍ ഇതിനകം തന്നെ ആഹ്വാനം നല്‍കിയിട്ടുണ്ട്.കാര്‍ കമ്പനികള്‍ കാലാവസ്ഥാ കൊലയാളികളാണ് എന്നു പ്രക്ഷോഭകര്‍ ആക്ഷേപിയ്ക്കുന്നു. ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ CO2 എന്ന ലിഖിതം വഹിച്ചുകൊണ്ട ് ഒരു കറുത്ത ഭീമന്‍ ബലൂണ്‍ ഉയര്‍ത്തിയിട്ടുണ്ട്. ഫോക്‌സ്‌വാഗണ്‍, ബിഎംഡബ്ല്യു സ്റ്റാന്‍ഡുകളില്‍ പ്രതിഷേധക്കാര്‍ കയറി ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ സന്ദര്‍ശന വേളയില്‍ 'ക്ലൈമറ്റ് കില്ലേഴ്‌സ്' എന്ന മുദ്രാവാക്യവും പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത് മെര്‍ക്കല്‍ തന്നെ ഇടപെട്ട് തണുപ്പിച്ചിരുന്നു.

യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയിലെ ഒരു അനിവാര്യ ഘടകമായി പണ്ടേ കണക്കാക്കപ്പെട്ടിരുന്ന ജര്‍മനിയുടെ വാഹന വ്യവസായം ഇലക്ട്രിക് കാറുകളുടെ പ്രവണതയുമായി പൊരുത്തപ്പെടാന്‍ പാടുപെടുന്നത് ഇപ്പോള്‍ പുതിയ വഴിത്തിരിവിലെത്തിയിരിയ്ക്കയാണ്.കാലാവസ്ഥാ സംരക്ഷണത്തിലും ഡിജിറ്റൈസേഷനിലുമുള്ള വിപ്ലവങ്ങളിലൂടെ ഈ മേഖലയെ പിന്തുണയ്ക്കുമെന്ന് വ്യാഴാഴ്ച മെര്‍ക്കല്‍ പറഞ്ഞെങ്കിലും പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനും പൊതുജനങ്ങള്‍ക്കിടയില്‍ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാനും കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍