ബർലിൻ: കരാറില്ലാത്ത ബ്രെക്സിറ്റ് എന്ന സാധ്യത മായാതെ നിൽക്കുന്പോൾ ജർമനിയിലുള്ള ബ്രിട്ടീഷുകാർ ആശങ്കയിൽ തുടരുന്നു. ഇവരുടെ സംരക്ഷണത്തിനു സാധ്യമായ തയാറെടുപ്പുകളെല്ലാം ജർമൻ സർക്കാർ നടത്തുന്നുണ്ടെങ്കിലും അനിശ്ചിതാവസ്ഥ തന്നെയാണ് മിക്കവർക്കും അനുഭവപ്പെടുന്നത്.
ബ്രിട്ടീഷ് പാർലമെന്റിൽ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് നേരിട്ട തിരിച്ചടി കാരണം ബ്രെക്സിറ്റ് നീട്ടിവയ്ക്കപ്പെടാനാണ് സാധ്യത. എന്നാൽ, ബ്രെക്സിറ്റ് നീട്ടിവയ്ക്കുന്ന സാഹചര്യമുണ്ടായാൽ പ്രധാനമന്ത്രി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ, ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടപ്പായില്ലെങ്കിലും പിന്നെ എന്തു സംഭവിക്കും എന്ന കാര്യത്തിലാണ് അനിശ്ചിതാവസ്ഥ നിലനിൽക്കുന്നത്.
കരാറോടെയായാലും അല്ലാതെയായാലും ഒക്ടോബർ 31നു തന്നെ ബ്രെക്സിറ്റ് നടപ്പാക്കുമെന്ന ബോറിസിന്റെ കടുംപിടിത്തത്തിന്റെ അടിസ്ഥാനത്തിൽ പാർലമെന്റ് മരവിപ്പിച്ച നടപടി രാജ്യത്തിനകത്തും പുറത്തുമുള്ള ബ്രിട്ടീഷുകാരെ പ്രകോപിപ്പിച്ചിരുന്നു. ജനാധിപത്യവിരുദ്ധമെന്നു വിശേഷിപ്പിക്കപ്പെട്ട ഈ നടപടിയാണ് വിവിധ പാർട്ടികൾ ഒരുമിച്ചു നിന്ന് ചെറുത്തു തോൽപ്പിക്കാൻ ശ്രമിക്കുന്നത്.
ബ്രെക്സിറ്റും ബോറിസുമെല്ലാം ജർമൻ പത്രങ്ങളുടെ പ്രധാന തലക്കെട്ടുകളായി തുടരുന്നു. ബോറിസ് ക്വേക്ക് എന്നാണ് ബൈൽഡ് ദിനപത്രം അച്ച് നിരത്തിയത്.
എന്നാൽ, പാർലമെന്റിൽ എന്തൊക്കെ സംഭവിച്ചാലും കരാറില്ലാത്ത ബ്രെക്സിറ്റിനുള്ള സാധ്യത നിലനിൽക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ ജർമനിയിൽ തുടരുന്ന ബ്രിട്ടീഷുകാർക്ക് റെസിഡൻസി ഉറപ്പാക്കാനുള്ള നടപടികളും ജർമൻ സർക്കാരിന്റെ പരിഗണനയിലാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രിട്ടീഷ് പാർലമെന്റിൽ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് നേരിട്ട തിരിച്ചടി കാരണം ബ്രെക്സിറ്റ് നീട്ടിവയ്ക്കപ്പെടാനാണ് സാധ്യത. എന്നാൽ, ബ്രെക്സിറ്റ് നീട്ടിവയ്ക്കുന്ന സാഹചര്യമുണ്ടായാൽ പ്രധാനമന്ത്രി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ, ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടപ്പായില്ലെങ്കിലും പിന്നെ എന്തു സംഭവിക്കും എന്ന കാര്യത്തിലാണ് അനിശ്ചിതാവസ്ഥ നിലനിൽക്കുന്നത്.
കരാറോടെയായാലും അല്ലാതെയായാലും ഒക്ടോബർ 31നു തന്നെ ബ്രെക്സിറ്റ് നടപ്പാക്കുമെന്ന ബോറിസിന്റെ കടുംപിടിത്തത്തിന്റെ അടിസ്ഥാനത്തിൽ പാർലമെന്റ് മരവിപ്പിച്ച നടപടി രാജ്യത്തിനകത്തും പുറത്തുമുള്ള ബ്രിട്ടീഷുകാരെ പ്രകോപിപ്പിച്ചിരുന്നു. ജനാധിപത്യവിരുദ്ധമെന്നു വിശേഷിപ്പിക്കപ്പെട്ട ഈ നടപടിയാണ് വിവിധ പാർട്ടികൾ ഒരുമിച്ചു നിന്ന് ചെറുത്തു തോൽപ്പിക്കാൻ ശ്രമിക്കുന്നത്.
ബ്രെക്സിറ്റും ബോറിസുമെല്ലാം ജർമൻ പത്രങ്ങളുടെ പ്രധാന തലക്കെട്ടുകളായി തുടരുന്നു. ബോറിസ് ക്വേക്ക് എന്നാണ് ബൈൽഡ് ദിനപത്രം അച്ച് നിരത്തിയത്.
എന്നാൽ, പാർലമെന്റിൽ എന്തൊക്കെ സംഭവിച്ചാലും കരാറില്ലാത്ത ബ്രെക്സിറ്റിനുള്ള സാധ്യത നിലനിൽക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ ജർമനിയിൽ തുടരുന്ന ബ്രിട്ടീഷുകാർക്ക് റെസിഡൻസി ഉറപ്പാക്കാനുള്ള നടപടികളും ജർമൻ സർക്കാരിന്റെ പരിഗണനയിലാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ