ജനീവ: സ്വിറ്റ്സർലൻഡിലെ യുവതലമുറ അഞ്ച് വർഷം മുൻപത്തേതിനെ അപേക്ഷിച്ച് ഇപ്പോൾ കൂടുതൽ വിവേചന ഭീതി നേരിടുന്നതായി സർക്കാർ റിപ്പോർട്ട്.
15 മുതൽ 24 വരെ പ്രായമുള്ളവരിൽ 38 ശതമാനം പേരാണ് ഏതെങ്കിലും തരത്തിലുള്ള വിവേചനത്തിന് ഇരകളായതായി തോന്നിയെന്നു വെളിപ്പെടുത്തുന്നത്. മുൻപ് ഇവർ 28 ശതമാനം മാത്രമായിരുന്നു. എല്ലാ പ്രായ വിഭാഗങ്ങളെയും കണക്കിലെടുക്കുന്പോൾ 28 ശതമാനം പേരാണ് വിവേചനം നേരിട്ടതായി സ്വയം കരുതുന്നത്.
സർവീസ് ഫോർ കോംബാറ്റിംഗ് റേസിസം റിപ്പോർട്ടിലാണ് പരാമർശങ്ങൾ. അതേസമയം, യഥാർഥത്തിൽ വിവേചനം വർധിച്ചതാവണമെന്നില്ല യഥാർഥ കാരണമെന്നും, വംശീയത പോലുള്ള പ്രശ്നങ്ങളെക്കുറിച്ച് സമൂഹത്തിൽ കൂടുതൽ അവബോധം വന്നതിനാൽ ആളുകൾ അത് വേഗത്തിൽ തിരിച്ചറിഞ്ഞു തുടങ്ങിയതാവാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തണമെന്നും ശുപാർശ ചെയ്യുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
15 മുതൽ 24 വരെ പ്രായമുള്ളവരിൽ 38 ശതമാനം പേരാണ് ഏതെങ്കിലും തരത്തിലുള്ള വിവേചനത്തിന് ഇരകളായതായി തോന്നിയെന്നു വെളിപ്പെടുത്തുന്നത്. മുൻപ് ഇവർ 28 ശതമാനം മാത്രമായിരുന്നു. എല്ലാ പ്രായ വിഭാഗങ്ങളെയും കണക്കിലെടുക്കുന്പോൾ 28 ശതമാനം പേരാണ് വിവേചനം നേരിട്ടതായി സ്വയം കരുതുന്നത്.
സർവീസ് ഫോർ കോംബാറ്റിംഗ് റേസിസം റിപ്പോർട്ടിലാണ് പരാമർശങ്ങൾ. അതേസമയം, യഥാർഥത്തിൽ വിവേചനം വർധിച്ചതാവണമെന്നില്ല യഥാർഥ കാരണമെന്നും, വംശീയത പോലുള്ള പ്രശ്നങ്ങളെക്കുറിച്ച് സമൂഹത്തിൽ കൂടുതൽ അവബോധം വന്നതിനാൽ ആളുകൾ അത് വേഗത്തിൽ തിരിച്ചറിഞ്ഞു തുടങ്ങിയതാവാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തണമെന്നും ശുപാർശ ചെയ്യുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ