ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിൽ പ്രധാനമന്ത്രി ബോറിസ് ജോണ്സന് ഇരട്ട പ്രഹരം. കരാറില്ലാത്ത ബ്രെക്സിറ്റ് തടയുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷം കൊണ്ടു വന്ന ബിൽ ഭരണപക്ഷത്തെ ചില എംപിമാരുടെ കൂടി പിന്തുണയോടെ പാർലമെന്റ് പാസാക്കി. ഇതോടെ ഒക്ടോബർ 31 നു മുൻപ് യൂറോപ്യൻ യൂണിയനുമായി കരാറിലെത്താൻ സാധിച്ചില്ലെങ്കിൽ ബ്രെക്സിറ്റ് വീണ്ടും നീട്ടിവയ്ക്കാൻ പ്രധാനമന്ത്രി നിർബന്ധിതനാകും.
ഇങ്ങനെയൊരു സാഹചര്യമുണ്ടായാൽ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുക എന്നതായിരുന്നു ബോറിസ് ജോണ്സന്റെ പദ്ധതി. കരാറോടെയോ അല്ലാതെയോ ഒക്ടോബർ 31നു തന്നെ ബ്രെക്സിറ്റ് നടപ്പാക്കുക എന്ന തന്റെ നിലപാടിനു പാർലമെന്റിൽ ഭൂരിപക്ഷമില്ലെന്നു തെളിയിക്കപ്പെട്ടതോടെ, ഒക്ടോബർ 15നു തെരഞ്ഞെടുപ്പ് നടത്താമെന്ന പ്രമേയം പ്രധാനമന്ത്രി അവതരിപ്പിച്ചു. എന്നാൽ, രണ്ടാമത്തെ തിരിച്ചടിയായി ഈ പ്രമേയം പാർലമെന്റ് നിരാകരിക്കുകയായിരുന്നു.
കരാറില്ലാത്ത ബ്രെക്സിറ്റ് നടപ്പാക്കുന്നതിനുള്ള മാന്യമല്ലാത്ത കളിയാണ് ജോണ്സണ് കളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ ആരോപിച്ചു. എസ്എൻപിയും ലിബറൽ ഡെമോക്രാറ്റുകളും പ്രധാനമന്ത്രിക്കെതിരേ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. യുകെ കരാറില്ലാതെ യൂറോപ്യൻ യൂണിയൻ വിടുന്നു എന്നുറപ്പാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നാണ് ഇരുപാർട്ടികളുടെയും ആരോപണം.
ഇടക്കാല തെരഞ്ഞെടുപ്പ് വേണമെങ്കിൽ പാർലമെന്റിൽ മൂന്നിൽ രണ്ട് അംഗങ്ങൾ ഇതിനുള്ള പ്രമേയത്തെ അംഗീകരിക്കണമെന്നാണ് ബ്രിട്ടനിലെ നിയമം. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 136 വോട്ടിന്റെ കുറവുണ്ടായിരുന്നു. ലേബർ പാർട്ടി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും, മൂന്നു പേർ അനുകൂലിച്ച് വോട്ട് ചെയ്തു. 28 പേർ എതിർത്തു.
ആകെ 298 പേരാണ് ഇടക്കാല തെരഞ്ഞെടുപ്പിനെ അനുകൂലിച്ചത്. 288 പേർ വോട്ടെടുപ്പിൽനിന്നു വിട്ടു നിന്നു. 56 പേർ എതിർത്ത് വോട്ട് ചെയ്തു.
അതേസമയം, കരാറില്ലാത്ത ബ്രെക്സിറ്റ് തടയുന്നതിനുള്ള ബില്ലിനെ ബഹൂഭൂരിപക്ഷം പ്രതിപക്ഷ എംപിമാരും അനുകൂലിച്ചു. 21 ഭരണകക്ഷി വിമതരും ഇവർക്കൊപ്പം ചേർന്നു. അടുത്ത ആഴ്ച പാർലമെന്റ് സസ്പെൻഷൻ നിലവിൽ വരും മുൻപു തന്നെ ഈ ബിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയെടുക്കാൻ പ്രതിപക്ഷത്തിനു സാധിച്ചത് ബോറിസിനു വൻ തിരിച്ചടിയായി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഇങ്ങനെയൊരു സാഹചര്യമുണ്ടായാൽ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുക എന്നതായിരുന്നു ബോറിസ് ജോണ്സന്റെ പദ്ധതി. കരാറോടെയോ അല്ലാതെയോ ഒക്ടോബർ 31നു തന്നെ ബ്രെക്സിറ്റ് നടപ്പാക്കുക എന്ന തന്റെ നിലപാടിനു പാർലമെന്റിൽ ഭൂരിപക്ഷമില്ലെന്നു തെളിയിക്കപ്പെട്ടതോടെ, ഒക്ടോബർ 15നു തെരഞ്ഞെടുപ്പ് നടത്താമെന്ന പ്രമേയം പ്രധാനമന്ത്രി അവതരിപ്പിച്ചു. എന്നാൽ, രണ്ടാമത്തെ തിരിച്ചടിയായി ഈ പ്രമേയം പാർലമെന്റ് നിരാകരിക്കുകയായിരുന്നു.
കരാറില്ലാത്ത ബ്രെക്സിറ്റ് നടപ്പാക്കുന്നതിനുള്ള മാന്യമല്ലാത്ത കളിയാണ് ജോണ്സണ് കളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ ആരോപിച്ചു. എസ്എൻപിയും ലിബറൽ ഡെമോക്രാറ്റുകളും പ്രധാനമന്ത്രിക്കെതിരേ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. യുകെ കരാറില്ലാതെ യൂറോപ്യൻ യൂണിയൻ വിടുന്നു എന്നുറപ്പാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നാണ് ഇരുപാർട്ടികളുടെയും ആരോപണം.
ഇടക്കാല തെരഞ്ഞെടുപ്പ് വേണമെങ്കിൽ പാർലമെന്റിൽ മൂന്നിൽ രണ്ട് അംഗങ്ങൾ ഇതിനുള്ള പ്രമേയത്തെ അംഗീകരിക്കണമെന്നാണ് ബ്രിട്ടനിലെ നിയമം. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 136 വോട്ടിന്റെ കുറവുണ്ടായിരുന്നു. ലേബർ പാർട്ടി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും, മൂന്നു പേർ അനുകൂലിച്ച് വോട്ട് ചെയ്തു. 28 പേർ എതിർത്തു.
ആകെ 298 പേരാണ് ഇടക്കാല തെരഞ്ഞെടുപ്പിനെ അനുകൂലിച്ചത്. 288 പേർ വോട്ടെടുപ്പിൽനിന്നു വിട്ടു നിന്നു. 56 പേർ എതിർത്ത് വോട്ട് ചെയ്തു.
അതേസമയം, കരാറില്ലാത്ത ബ്രെക്സിറ്റ് തടയുന്നതിനുള്ള ബില്ലിനെ ബഹൂഭൂരിപക്ഷം പ്രതിപക്ഷ എംപിമാരും അനുകൂലിച്ചു. 21 ഭരണകക്ഷി വിമതരും ഇവർക്കൊപ്പം ചേർന്നു. അടുത്ത ആഴ്ച പാർലമെന്റ് സസ്പെൻഷൻ നിലവിൽ വരും മുൻപു തന്നെ ഈ ബിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയെടുക്കാൻ പ്രതിപക്ഷത്തിനു സാധിച്ചത് ബോറിസിനു വൻ തിരിച്ചടിയായി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ