റോം: ഇറ്റാലിയൻ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ രാജി സമർപ്പിക്കുമെന്ന് അറിയിച്ചു. വ്യക്തിപരവും പാർട്ടിപരവുമായ താൽപര്യങ്ങൾക്കായി ഒരു പുതിയ രാഷ്ട്രീയ പ്രതിസന്ധി ഇറ്റലിയിൽ സൃഷ്ടിക്കുന്നതിന്റെ ഉത്തരവാദി നാഷണലിസ്റ്റ് ലീഗ് പാർട്ടിയുടെ നേതാവായ സാൽവിനിയാണന്ന് കോണ്ടെ ആരോപിച്ചു.
തനിയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന സാൽവിനി നിരുത്തരവാദപരമായി രാഷ്ട്രീയം കളിയ്ക്കുന്നുവെന്നും കോണ്ടെ പറഞ്ഞു. തന്റെ സഖ്യകക്ഷികളായ ഫൈവ് സ്റ്റാറുമായി ഇനി പ്രവർത്തിക്കാനാവില്ലെന്നും പറഞ്ഞു. സർക്കാരിന്റെ പ്രവർത്തനത്തെ സാൽവിനി തുരങ്കംവെച്ചതായി കോണ്ടെ മുന്നറിയിപ്പ് നൽകി.
14 മാസങ്ങൾക്ക് മുന്പാണ് ലീഗും സ്ഥാപന വിരുദ്ധ ഫൈവ് സ്റ്റാർ മൂവ്മെന്റും ഭരിക്കാനുള്ള ഒരു സഖ്യം രൂപീകരിച്ചത്. അതിൽ പാർട്ടി രഹിതനായ കോണ്ടെ പ്രധാനമന്ത്രി പദം ഏറ്റെടുക്കുകയായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഇറ്റലിയിൽ 34 ശതമാനം വോട്ടുകളുമായി ലീഗ് ഒന്നാമതെത്തിയപ്പോൾ ഫൈവ് സ്റ്റാറിന് 17 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ആർക്കും ഭരിയ്ക്കാനുള്ള ഭൂരിപക്ഷം ഇല്ലാതെ വന്നപ്പോൾ കുടിയേറ്റ, അഭയാർത്ഥി വിരുദ്ധരുടെ സഖ്യമാണ് ഭരണത്തിലേറിയത്.
ഇന്നു നടന്ന സെനറ്റ് ചർച്ചയ്ക്ക് ശേഷം കോണ്ടെ തന്റെ രാജി കത്ത് പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയ്ക്ക് അംഗീകാരത്തിനായി സമർപ്പിച്ചിരിയ്ക്കയാണ്. അതേസമയം, മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടാൻ തങ്ങളുടെ പാർട്ടി ഭയപ്പെടുന്നില്ലെന്ന് ഫൈവ് സ്റ്റാർ നേതാവ് ലുയിഗി ഡി മായോ പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
തനിയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന സാൽവിനി നിരുത്തരവാദപരമായി രാഷ്ട്രീയം കളിയ്ക്കുന്നുവെന്നും കോണ്ടെ പറഞ്ഞു. തന്റെ സഖ്യകക്ഷികളായ ഫൈവ് സ്റ്റാറുമായി ഇനി പ്രവർത്തിക്കാനാവില്ലെന്നും പറഞ്ഞു. സർക്കാരിന്റെ പ്രവർത്തനത്തെ സാൽവിനി തുരങ്കംവെച്ചതായി കോണ്ടെ മുന്നറിയിപ്പ് നൽകി.
14 മാസങ്ങൾക്ക് മുന്പാണ് ലീഗും സ്ഥാപന വിരുദ്ധ ഫൈവ് സ്റ്റാർ മൂവ്മെന്റും ഭരിക്കാനുള്ള ഒരു സഖ്യം രൂപീകരിച്ചത്. അതിൽ പാർട്ടി രഹിതനായ കോണ്ടെ പ്രധാനമന്ത്രി പദം ഏറ്റെടുക്കുകയായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഇറ്റലിയിൽ 34 ശതമാനം വോട്ടുകളുമായി ലീഗ് ഒന്നാമതെത്തിയപ്പോൾ ഫൈവ് സ്റ്റാറിന് 17 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ആർക്കും ഭരിയ്ക്കാനുള്ള ഭൂരിപക്ഷം ഇല്ലാതെ വന്നപ്പോൾ കുടിയേറ്റ, അഭയാർത്ഥി വിരുദ്ധരുടെ സഖ്യമാണ് ഭരണത്തിലേറിയത്.
ഇന്നു നടന്ന സെനറ്റ് ചർച്ചയ്ക്ക് ശേഷം കോണ്ടെ തന്റെ രാജി കത്ത് പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയ്ക്ക് അംഗീകാരത്തിനായി സമർപ്പിച്ചിരിയ്ക്കയാണ്. അതേസമയം, മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടാൻ തങ്ങളുടെ പാർട്ടി ഭയപ്പെടുന്നില്ലെന്ന് ഫൈവ് സ്റ്റാർ നേതാവ് ലുയിഗി ഡി മായോ പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ