ബർലിൻ: ജർമനിയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളിൽ 46 ശതമാനം പേരും ശരാശരി വൈദഗ്ധ്യമുള്ളവരാണെന്ന് പഠന റിപ്പോർട്ട്. വൈദഗ്ധ്യം ഏറ്റവും കുറഞ്ഞവർ 29 ശതമാനവും ഏറ്റവും കൂടിയവർ 25 ശതമാനവും.
സ്വിറ്റ്സർലൻഡ് ആസ്ഥാനമായ അക്യുറിറ്റി ജിഎംബിഎച്ചാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. ഇവരുടെ കണക്ക് പ്രകാരം 1,829,115 പേരാണ് മീഡിയം സ്കിൽഡ് വിഭാഗത്തിൽപ്പെടുന്നത്. സെക്കൻഡറി തലമോ അതിനടുത്ത തലം വരെയോ വിദ്യാഭ്യാസമുള്ളവരെയാണ് ഈ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡിഗ്രിയുള്ളവരെ ഹൈ സ്കിൽഡ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർ 1,012,190 പേർ വരും. അതായത് 25 ശതമാനം. പ്രാഥമിക വിദ്യാഭ്യാസം മാത്രം ആവശ്യമുള്ള തൊഴിൽ മേഖലകളിലുള്ളവരെയാണ് ലോ സ്കിൽഡ് വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ എണ്ണം 1,143,000. ഇവരാണ് 29 ശതമാനം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
സ്വിറ്റ്സർലൻഡ് ആസ്ഥാനമായ അക്യുറിറ്റി ജിഎംബിഎച്ചാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. ഇവരുടെ കണക്ക് പ്രകാരം 1,829,115 പേരാണ് മീഡിയം സ്കിൽഡ് വിഭാഗത്തിൽപ്പെടുന്നത്. സെക്കൻഡറി തലമോ അതിനടുത്ത തലം വരെയോ വിദ്യാഭ്യാസമുള്ളവരെയാണ് ഈ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡിഗ്രിയുള്ളവരെ ഹൈ സ്കിൽഡ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർ 1,012,190 പേർ വരും. അതായത് 25 ശതമാനം. പ്രാഥമിക വിദ്യാഭ്യാസം മാത്രം ആവശ്യമുള്ള തൊഴിൽ മേഖലകളിലുള്ളവരെയാണ് ലോ സ്കിൽഡ് വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ എണ്ണം 1,143,000. ഇവരാണ് 29 ശതമാനം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ