ബർലിൻ: കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ജർമനിയിൽ തൊഴിൽ പരിശീലനം ലഭിച്ചിട്ടില്ലാത്ത യുവാക്കളുടെ എണ്ണം 2.18 മില്യനായി വർധിച്ചെന്നു കണക്ക്. വിദ്യാഭ്യാസ - ഗവേഷണ മന്ത്രാലയത്തിന്റെ വൊക്കേഷണൽ ട്രെയ്നിംഗ് റിപ്പോർട്ടിലാണ് ഇതു വ്യക്തമാകുന്നത്.
2017-18 കാലഘട്ടത്തിൽ 57,700 തൊഴിൽ പരിശീലന ഒഴിവുകളാണ് രാജ്യത്ത് നികത്താതെ കിടന്നത്. ഇതേ സമയത്തു തന്നെ 24,500 യുവാക്കൾക്ക് പരിശീലന സ്ഥലം കിട്ടാതെ വരുകയും ചെയ്തിരുന്നു.
പല കന്പനികൾക്കും ഒഴിവുകൾ നികത്താനും കൃത്യമായ അപേക്ഷകരെ ലഭിക്കാനും എത്രമാത്രം ബുദ്ധിമുട്ടുണ്ടെന്ന് ഇതിൽ നിന്നു വ്യക്തമാകുന്നതായി ജർമൻ വിദ്യാഭ്യാസ മന്ത്രി അൻജ കാർലിസെക് പറഞ്ഞു. പരിശീല കേന്ദ്രങ്ങളുടെ സപ്ലൈയും ഡിമാൻഡും തമ്മിൽ സന്തുലനം ചെയ്തു പോകാൻ ബുദ്ധിമുട്ട് ഏറി വരുകയാണെന്നും റിപ്പോർട്ടിൽ പറുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
2017-18 കാലഘട്ടത്തിൽ 57,700 തൊഴിൽ പരിശീലന ഒഴിവുകളാണ് രാജ്യത്ത് നികത്താതെ കിടന്നത്. ഇതേ സമയത്തു തന്നെ 24,500 യുവാക്കൾക്ക് പരിശീലന സ്ഥലം കിട്ടാതെ വരുകയും ചെയ്തിരുന്നു.
പല കന്പനികൾക്കും ഒഴിവുകൾ നികത്താനും കൃത്യമായ അപേക്ഷകരെ ലഭിക്കാനും എത്രമാത്രം ബുദ്ധിമുട്ടുണ്ടെന്ന് ഇതിൽ നിന്നു വ്യക്തമാകുന്നതായി ജർമൻ വിദ്യാഭ്യാസ മന്ത്രി അൻജ കാർലിസെക് പറഞ്ഞു. പരിശീല കേന്ദ്രങ്ങളുടെ സപ്ലൈയും ഡിമാൻഡും തമ്മിൽ സന്തുലനം ചെയ്തു പോകാൻ ബുദ്ധിമുട്ട് ഏറി വരുകയാണെന്നും റിപ്പോർട്ടിൽ പറുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ