ബ്രസൽസ്: തെരേസ മേയ് പ്രധാനമന്ത്രിയായിരിക്കുന്പോൾ തയാറാക്കിയ ബ്രെക്സിറ്റ് പിൻമാറ്റ കരാർ വീണ്ടും ഭേദഗതി ചെയ്ത് ചർച്ചയ്ക്കെടുക്കാൻ ഒരുക്കമല്ലെന്ന് യൂറോപ്യൻ യൂണിയൻ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. തെരേസയുടെ കരാർ ബ്രിട്ടീഷ് പാർലമെന്റിൽ മൂന്നുവട്ടം പരാജയപ്പെട്ടതിനെത്തുടർന്ന് പ്രധാനമന്ത്രിയായി അധികാരമേറ്റ ബോറിസ് ജോണ്സന്റെ പദ്ധതികൾക്ക് ഇതു വൻ തിരിച്ചടിയാണ്.
ഐറിഷ് ബാക്ക്സ്റ്റോപ്പ് അടക്കമുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്തി പുതിയ കരാർ തയാറാക്കാനാണ് ജോണ്സണ് ശ്രമിക്കുന്നത്. ഇത് യൂറോപ്യൻ യൂണിയനോ ബ്രിട്ടീഷ് പാർലമെന്േറാ നിരാകരിച്ചാൽ കരാറില്ലാതെയും ബ്രെക്സിറ്റ് നടപ്പാക്കുമെന്ന നിലപാടാണ് അദ്ദേഹം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഒക്ടോബർ 31 ആണ് ഇപ്പോഴത്തെ അവസ്ഥയിൽ ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാകാനുള്ള അവസാന തീയതി.
അതേസമയം, ബ്രെക്സിറ്റ് സംബന്ധിച്ച് നിലവിലുള്ള ചർച്ചകളിൽ തുടരാൻ യൂറോപ്യൻ യൂണിയൻ പ്രതിനിധി മിച്ചൽ ബാർനിയർക്ക് ഇപ്പോൾ അവകാശമില്ലെന്നാണ് ബ്രിട്ടന്റെ ബ്രെക്സിറ്റ് സെക്രട്ടറി സ്റ്റീഫൻ ബാർക്ലേ പറയുന്നത്. യൂറോപ്യൻ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ സാഹചര്യത്തിൽ ചർച്ചയിൽ പങ്കെടുക്കാൻ ബാർനിയർക്ക് യൂണിയനിൽനിന്നു പുതിയ ഉത്തരവ് വാങ്ങേണ്ടി വരുമെന്നും ബാർക്ലേ.
എന്നാൽ, തെരഞ്ഞെടുപ്പ് പൂർത്തിയായെങ്കിലും പ്രസിഡന്റ് അടക്കം യൂണിയനിലെ ഒരു സ്ഥാനങ്ങളിലും മാറ്റം വന്നിട്ടില്ല. നവംബറിൽ മാത്രമാണ് നടപ്പാകുക. ഈ സാഹചര്യത്തിൽ ബാർനിയർക്ക് പുതിയ ഉത്തരവ് ഇപ്പോൾ ആവശ്യമില്ലെന്ന നിലപാടാണ് യൂണിയൻ സ്വീകരിച്ചിരിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഐറിഷ് ബാക്ക്സ്റ്റോപ്പ് അടക്കമുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്തി പുതിയ കരാർ തയാറാക്കാനാണ് ജോണ്സണ് ശ്രമിക്കുന്നത്. ഇത് യൂറോപ്യൻ യൂണിയനോ ബ്രിട്ടീഷ് പാർലമെന്േറാ നിരാകരിച്ചാൽ കരാറില്ലാതെയും ബ്രെക്സിറ്റ് നടപ്പാക്കുമെന്ന നിലപാടാണ് അദ്ദേഹം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഒക്ടോബർ 31 ആണ് ഇപ്പോഴത്തെ അവസ്ഥയിൽ ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാകാനുള്ള അവസാന തീയതി.
അതേസമയം, ബ്രെക്സിറ്റ് സംബന്ധിച്ച് നിലവിലുള്ള ചർച്ചകളിൽ തുടരാൻ യൂറോപ്യൻ യൂണിയൻ പ്രതിനിധി മിച്ചൽ ബാർനിയർക്ക് ഇപ്പോൾ അവകാശമില്ലെന്നാണ് ബ്രിട്ടന്റെ ബ്രെക്സിറ്റ് സെക്രട്ടറി സ്റ്റീഫൻ ബാർക്ലേ പറയുന്നത്. യൂറോപ്യൻ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ സാഹചര്യത്തിൽ ചർച്ചയിൽ പങ്കെടുക്കാൻ ബാർനിയർക്ക് യൂണിയനിൽനിന്നു പുതിയ ഉത്തരവ് വാങ്ങേണ്ടി വരുമെന്നും ബാർക്ലേ.
എന്നാൽ, തെരഞ്ഞെടുപ്പ് പൂർത്തിയായെങ്കിലും പ്രസിഡന്റ് അടക്കം യൂണിയനിലെ ഒരു സ്ഥാനങ്ങളിലും മാറ്റം വന്നിട്ടില്ല. നവംബറിൽ മാത്രമാണ് നടപ്പാകുക. ഈ സാഹചര്യത്തിൽ ബാർനിയർക്ക് പുതിയ ഉത്തരവ് ഇപ്പോൾ ആവശ്യമില്ലെന്ന നിലപാടാണ് യൂണിയൻ സ്വീകരിച്ചിരിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ