ലണ്ടൻ: കണ്‍സർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്തേക്കും അതുവഴി ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കും മത്സരിക്കുന്ന ബോറിസ് ജോണ്സണ് ബഹുദൂരം മുന്നിലാണെന്ന് അഭിപ്രായ സർവേകളിൽ സൂചന.
മുൻ വിദേശകാര്യ സെക്രട്ടറിയും ലണ്ടൻ മുൻ മേയറുമായ ബോറിസിന്റെ എതിരാളി ഇപ്പോഴത്തെ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടാണ്. ജോണ്സണ് നാലിൽ മൂന്നുഭാഗം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഹണ്ടിനെ തോൽപ്പിക്കുമെന്നാണ് സർവേകളിൽ കാണുന്നത്.
ബ്രെക്സിറ്റ് വിഷയത്തിൽ പാർട്ടിനേതാവും പ്രധാനമന്ത്രിയുമായ തെരേസാ മേയ് രാജിവച്ചതിനെത്തുടർന്നാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് നടക്കുന്നത്. എംപിമാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിൽ മറ്റു എട്ടു സ്ഥാനാർഥികളും പിന്തള്ളപ്പെട്ടു പോയിരുന്നു. ശേഷിക്കുന്ന രണ്ടു പേരെ തെരഞ്ഞെടുക്കാൻ പാർട്ടി അംഗങ്ങളാണ് വോട്ട് ചെയ്യുന്നത്.
അഭിപ്രായസർവേ ഫലമനുസരിച്ച് 74 ശതമാനം പാർട്ടി അംഗങ്ങൾ ജോണ്‍സണിനെ പിന്താങ്ങുന്പോൾ 26 ശതമാനം മാത്രമാണ് ഹണ്ടിനോടൊപ്പമുള്ളത്. ജൂലൈ 23ന് ഫലം പുറത്തുവരും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മുൻ വിദേശകാര്യ സെക്രട്ടറിയും ലണ്ടൻ മുൻ മേയറുമായ ബോറിസിന്റെ എതിരാളി ഇപ്പോഴത്തെ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടാണ്. ജോണ്സണ് നാലിൽ മൂന്നുഭാഗം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഹണ്ടിനെ തോൽപ്പിക്കുമെന്നാണ് സർവേകളിൽ കാണുന്നത്.
ബ്രെക്സിറ്റ് വിഷയത്തിൽ പാർട്ടിനേതാവും പ്രധാനമന്ത്രിയുമായ തെരേസാ മേയ് രാജിവച്ചതിനെത്തുടർന്നാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് നടക്കുന്നത്. എംപിമാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിൽ മറ്റു എട്ടു സ്ഥാനാർഥികളും പിന്തള്ളപ്പെട്ടു പോയിരുന്നു. ശേഷിക്കുന്ന രണ്ടു പേരെ തെരഞ്ഞെടുക്കാൻ പാർട്ടി അംഗങ്ങളാണ് വോട്ട് ചെയ്യുന്നത്.
അഭിപ്രായസർവേ ഫലമനുസരിച്ച് 74 ശതമാനം പാർട്ടി അംഗങ്ങൾ ജോണ്‍സണിനെ പിന്താങ്ങുന്പോൾ 26 ശതമാനം മാത്രമാണ് ഹണ്ടിനോടൊപ്പമുള്ളത്. ജൂലൈ 23ന് ഫലം പുറത്തുവരും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ