ബർമിംഗ്ഹാം: നാഷണൽ കൗണ്‍സിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ സംസ്കൃതി ജൂലൈ 6 ശനിയാഴ്ച ബർമിംഗ്ഹാം ബാലാജി ക്ഷേത്ര സമുച്ചയത്തിലുള്ള വിവിധ സാംസ്കാരിക വേദികളിൽ വച്ചു വിപുലമായ രീതിയിൽ വൻ ജനാവലിയെ സാക്ഷിയാക്കി നടത്തപ്പെട്ടു. രാവിലെ 8നു രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു ഒന്‍പതോടെ രജിസ്ട്രേഷൻ പൂർത്തിയാക്കി മത്സാരാർത്ഥികൾ ചെസ്റ്റ് നന്പർ കൈപ്പറ്റി. ഹൈന്ദവദർശനത്തിലൂന്നിയുള്ള കലാമാമാങ്കത്തിൽ യുകെയിലെ ഹൈന്ദവ സമാജങ്ങളുടെ വലിയ പങ്കാളിത്തം ഉറപ്പാക്കാൻ സംഘാടകർക്ക് കഴിഞ്ഞു.
കലാമത്സരങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നി തലങ്ങളിലായി നൃത്തം, സംഗീതം, ചിത്രരചന, കഥാരചന, പ്രസംഗം, തിരുവാതിര, ഭജന, ലഘുനാടകം, ചലചിത്രം എന്നിങ്ങനെ വിവിധ മേഖലകളിൽ വളരെ വാശിയേറിയ മത്സരങ്ങളാണ് നടത്തപ്പെട്ടത്. രാവിലെ 10 മണിക്കാരംഭിച്ച മത്സരങ്ങൾ മത്സരാർഥികളുടെ ബാഹുല്യം കാരണം രാത്രി 8 വരെ നീണ്ടുനിന്നു. ഓരോ ഇനവും ഉന്നതനിലവാരം പുലർത്തുന്നതായിരുന്നു. വിധികകർത്താക്കളായി യുകെയിലെ നൃത്താധ്യപികർ ദീപാ നായർ , ആരതി അരുണ്‍ എന്നിവർ കലാമേളയിലുടനീളം സന്നിഹിതരായിരുന്നു.
സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി രാജമാണിക്യം ഐഎസ് പങ്കെടുത്തു. പ്രശാന്ത് രവി സ്വാഗതം ആശംസിച്ചു. പ്രവാസ ലോകത്ത് വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ഒരോരുത്തരുടെയും ഉള്ളിലെ കലാപരമായ അംശങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുകയും ആദരിക്കുകയും എന്നുള്ളതാണ് സംസ്കൃതിയുടെ മുഖ്യലക്ഷ്യങ്ങളിൽ ഒന്നെന്ന് അധ്യക്ഷപ്രസംഗത്തിൽ ചെയർമാൻ ഗോപകുമാർ വ്യക്തമാക്കി. നാഷണൽ കൗണ്‍സിലിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും സുരേഷ് ശങ്കരൻകുട്ടി വിശദമാക്കി. സമ്മേളനന്തരം വിജയികൾക്ക് കലാ പ്രതിഭ, കലാ തിലകം, പ്രശസ്തിപത്രം, ഫലകം എന്നിവ നൽകി ആദരിച്ചു.
കലാമത്സരങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നി തലങ്ങളിലായി നൃത്തം, സംഗീതം, ചിത്രരചന, കഥാരചന, പ്രസംഗം, തിരുവാതിര, ഭജന, ലഘുനാടകം, ചലചിത്രം എന്നിങ്ങനെ വിവിധ മേഖലകളിൽ വളരെ വാശിയേറിയ മത്സരങ്ങളാണ് നടത്തപ്പെട്ടത്. രാവിലെ 10 മണിക്കാരംഭിച്ച മത്സരങ്ങൾ മത്സരാർഥികളുടെ ബാഹുല്യം കാരണം രാത്രി 8 വരെ നീണ്ടുനിന്നു. ഓരോ ഇനവും ഉന്നതനിലവാരം പുലർത്തുന്നതായിരുന്നു. വിധികകർത്താക്കളായി യുകെയിലെ നൃത്താധ്യപികർ ദീപാ നായർ , ആരതി അരുണ്‍ എന്നിവർ കലാമേളയിലുടനീളം സന്നിഹിതരായിരുന്നു.
സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി രാജമാണിക്യം ഐഎസ് പങ്കെടുത്തു. പ്രശാന്ത് രവി സ്വാഗതം ആശംസിച്ചു. പ്രവാസ ലോകത്ത് വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ഒരോരുത്തരുടെയും ഉള്ളിലെ കലാപരമായ അംശങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുകയും ആദരിക്കുകയും എന്നുള്ളതാണ് സംസ്കൃതിയുടെ മുഖ്യലക്ഷ്യങ്ങളിൽ ഒന്നെന്ന് അധ്യക്ഷപ്രസംഗത്തിൽ ചെയർമാൻ ഗോപകുമാർ വ്യക്തമാക്കി. നാഷണൽ കൗണ്‍സിലിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും സുരേഷ് ശങ്കരൻകുട്ടി വിശദമാക്കി. സമ്മേളനന്തരം വിജയികൾക്ക് കലാ പ്രതിഭ, കലാ തിലകം, പ്രശസ്തിപത്രം, ഫലകം എന്നിവ നൽകി ആദരിച്ചു.