സിസിലി: ഇറ്റലിയിലെ സിസിലിയിൽ പ്രവർത്തിച്ചിരുന്ന യൂറോപ്പിലെ ഏറ്റവും വലിയ അഭയാർഥി കേന്ദ്രം അടച്ചുപൂട്ടി. രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി മാറ്റ്യോ സാൽവീനി നേരിട്ടാണ് അടച്ചുപൂട്ടൽ നടപടികൾക്കു മേൽനോട്ടം വഹിച്ചത്.
മിനിയോ സെന്റർ എന്നറിയപ്പെട്ടിരുന്ന കേന്ദ്രത്തിൽ ഒരു സമയത്ത് നാലായിരം അഭയാർഥികളെ വരെ പാർപ്പിച്ചിരുന്നു. സാൽവീനിയുടെ പോപ്പുലിസ്റ്റ് പാർട്ടി അഭയാർഥി വിരുദ്ധ നിലപാട് മുൻനിർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതും കൂട്ടുകക്ഷി സർക്കാരിൽ തുടരുന്നതും. ഇതിന്റെ ഭാഗമായാണ് ഉപപ്രധാനമന്ത്രി കൂടിയായ സാൽവീനി തന്നെ അഭയാർഥി കേന്ദ്രം പൂട്ടാൻ നേതൃത്വം നൽകിയത്.
വടക്കൻ ആഫ്രിക്കയിൽ നിന്ന് മെഡിറ്ററേനിയൻ സമുദ്രം കടന്ന് യൂറോപ്പിലെത്തുന്നവരുടെ പ്രധാന പ്രവേശന കവാടമാണ് ഇറ്റലി. ഇപ്പോൾ കടലിൽ കുടുങ്ങുന്ന അഭയാർഥികളെ രക്ഷപെടുത്തി കൊണ്ടുവരുന്ന കപ്പലുകൾ തീരത്തടുക്കാൻ അനുമതി നൽകാതെയാണ് ഇറ്റലി ഇവരുടെ എണ്ണം നിയന്ത്രിച്ചു വരുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മിനിയോ സെന്റർ എന്നറിയപ്പെട്ടിരുന്ന കേന്ദ്രത്തിൽ ഒരു സമയത്ത് നാലായിരം അഭയാർഥികളെ വരെ പാർപ്പിച്ചിരുന്നു. സാൽവീനിയുടെ പോപ്പുലിസ്റ്റ് പാർട്ടി അഭയാർഥി വിരുദ്ധ നിലപാട് മുൻനിർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതും കൂട്ടുകക്ഷി സർക്കാരിൽ തുടരുന്നതും. ഇതിന്റെ ഭാഗമായാണ് ഉപപ്രധാനമന്ത്രി കൂടിയായ സാൽവീനി തന്നെ അഭയാർഥി കേന്ദ്രം പൂട്ടാൻ നേതൃത്വം നൽകിയത്.
വടക്കൻ ആഫ്രിക്കയിൽ നിന്ന് മെഡിറ്ററേനിയൻ സമുദ്രം കടന്ന് യൂറോപ്പിലെത്തുന്നവരുടെ പ്രധാന പ്രവേശന കവാടമാണ് ഇറ്റലി. ഇപ്പോൾ കടലിൽ കുടുങ്ങുന്ന അഭയാർഥികളെ രക്ഷപെടുത്തി കൊണ്ടുവരുന്ന കപ്പലുകൾ തീരത്തടുക്കാൻ അനുമതി നൽകാതെയാണ് ഇറ്റലി ഇവരുടെ എണ്ണം നിയന്ത്രിച്ചു വരുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ