ജനീവ: സ്വിറ്റ്സർലൻഡ് കുട്ടികളെ സംബന്ധിച്ച് മികച്ച രാജ്യമാണെങ്കിലും മാതാപിതാക്കളെ സംബന്ധിച്ച് പൂർണ തൃപ്തിയില്ലെന്ന് സർവേ റിപ്പോർട്ട്.
മാതാപിതാക്കൾ എന്ന നിലയിൽ ലഭിക്കുന്ന അവധി, ചൈൽഡ് കെയർ സംവിധാനങ്ങൾ തുടങ്ങിയ വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് സർവേ നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ റാങ്കിങ്ങിൽ സ്വിറ്റ്സർലൻഡിനു ലഭിച്ചത് മുപ്പത്തൊന്നാം സ്ഥാനവും.
ഗ്രീസ്, സൈപ്രസ്, യുകെ തുടങ്ങിയ രാജ്യങ്ങളെല്ലാം ഈ വിഷയത്തിൽ സ്വിറ്റ്സർലൻഡിനെക്കാൾ മുന്നിലാണ്.
സ്വിറ്റ്സർലൻഡിൽ വളരുന്ന കുട്ടികൾക്ക് വളരെ മികച്ച സൗകര്യങ്ങളാണ് ലഭിക്കുന്നതെന്ന് സർവേയിൽ പങ്കെടുത്തവർ സമ്മതിക്കുന്നു. കുട്ടികളുടെ സുരക്ഷിതത്വവും ഉറപ്പുണ്ട്.
എന്നാൽ, ചൈൽഡ് കെയറിനു ചെലവ് താരതമ്യേന കൂടുതലാണ്. മറ്റേണിറ്റി ലീവ് ആവശ്യത്തിനു ലഭിക്കുന്നില്ല, 16 മാസം മാത്രമേയുള്ളൂ. പാറ്റേണിറ്റി ലീവ് എന്ന സങ്കൽപ്പം തന്നെ സ്വിറ്റ്സർലൻഡിൽ ഇല്ലെന്നും സർവേയിൽ പങ്കെടുത്തവർ പരാതിപ്പെടുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മാതാപിതാക്കൾ എന്ന നിലയിൽ ലഭിക്കുന്ന അവധി, ചൈൽഡ് കെയർ സംവിധാനങ്ങൾ തുടങ്ങിയ വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് സർവേ നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ റാങ്കിങ്ങിൽ സ്വിറ്റ്സർലൻഡിനു ലഭിച്ചത് മുപ്പത്തൊന്നാം സ്ഥാനവും.
ഗ്രീസ്, സൈപ്രസ്, യുകെ തുടങ്ങിയ രാജ്യങ്ങളെല്ലാം ഈ വിഷയത്തിൽ സ്വിറ്റ്സർലൻഡിനെക്കാൾ മുന്നിലാണ്.
സ്വിറ്റ്സർലൻഡിൽ വളരുന്ന കുട്ടികൾക്ക് വളരെ മികച്ച സൗകര്യങ്ങളാണ് ലഭിക്കുന്നതെന്ന് സർവേയിൽ പങ്കെടുത്തവർ സമ്മതിക്കുന്നു. കുട്ടികളുടെ സുരക്ഷിതത്വവും ഉറപ്പുണ്ട്.
എന്നാൽ, ചൈൽഡ് കെയറിനു ചെലവ് താരതമ്യേന കൂടുതലാണ്. മറ്റേണിറ്റി ലീവ് ആവശ്യത്തിനു ലഭിക്കുന്നില്ല, 16 മാസം മാത്രമേയുള്ളൂ. പാറ്റേണിറ്റി ലീവ് എന്ന സങ്കൽപ്പം തന്നെ സ്വിറ്റ്സർലൻഡിൽ ഇല്ലെന്നും സർവേയിൽ പങ്കെടുത്തവർ പരാതിപ്പെടുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ