സാഗ്രെബ്: യൂറോ കറൻസിയിലേക്കു മാറാനുള്ള തയാറെടുപ്പിൽ ക്രൊയേഷ്യ. 2020ൽ യൂറോ സോണിലെ ഇരുപതാമത്തെ അംഗമാവും. ഇതു സംബന്ധിച്ച സുപ്രധാന നടപടി ഉടനുണ്ടാവും. കഴിഞ്ഞ ദിവസം യൂറോ സോണിലെ ധനമന്ത്രിമാരുടെ സമ്മേളനം നടന്നിരുന്നു. ഇതിനു മുന്നോടിയായി ക്രൊയേഷ്യയുടെ ഇപ്പോഴത്തെ കറൻസിയായ കുനയ്ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്.
യൂറോപ്യൻ എക്സ്ചേഞ്ച് റേറ്റ് മെക്കാനിസത്തിൽ പങ്കാളിത്തത്തിന് അപേക്ഷ നൽകിയതായി ക്രൊയേഷ്യൻ ധനമന്ത്രി ദ്രാവ്കോ മാരിച് അറിയിച്ചു. ഈ പങ്കാളിത്തമാണ് യൂറോ കറൻസി സ്വീകരിക്കുന്നതിനുള്ള ആദ്യ ഘട്ടം. രണ്ടു വർഷം ഇതു തുടർന്നാൽ മാത്രമേ യൂറോ സ്വീകരിക്കാൻ കഴിയൂ എന്നാണ് ചട്ടം.
ക്രൊയേഷ്യൻ സെൻട്രൽ ബാങ്ക് ഈ വർഷം നടത്തിയ സർവേ പ്രകാരം, ക്രൊയേഷ്യൻ പൗരൻമാരിൽ 52 ശതമാനം പേരും യൂറോയിലേക്കു മാറുന്നതിനെ അനുകൂലിക്കുന്നു. 40 ശതമാനം പേരാണ് എതിർക്കുന്നത്. 1995ൽ യൂറോപ്യൻ യൂണിയനിൽ അംഗമായ ക്രൊയേഷ്യയിൽ 4,5 മില്യൻ ജനങ്ങളാണുള്ളത്. 2007 ൽ ഷെങ്കൻ സോണിലും അംഗമായി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യൂറോപ്യൻ എക്സ്ചേഞ്ച് റേറ്റ് മെക്കാനിസത്തിൽ പങ്കാളിത്തത്തിന് അപേക്ഷ നൽകിയതായി ക്രൊയേഷ്യൻ ധനമന്ത്രി ദ്രാവ്കോ മാരിച് അറിയിച്ചു. ഈ പങ്കാളിത്തമാണ് യൂറോ കറൻസി സ്വീകരിക്കുന്നതിനുള്ള ആദ്യ ഘട്ടം. രണ്ടു വർഷം ഇതു തുടർന്നാൽ മാത്രമേ യൂറോ സ്വീകരിക്കാൻ കഴിയൂ എന്നാണ് ചട്ടം.
ക്രൊയേഷ്യൻ സെൻട്രൽ ബാങ്ക് ഈ വർഷം നടത്തിയ സർവേ പ്രകാരം, ക്രൊയേഷ്യൻ പൗരൻമാരിൽ 52 ശതമാനം പേരും യൂറോയിലേക്കു മാറുന്നതിനെ അനുകൂലിക്കുന്നു. 40 ശതമാനം പേരാണ് എതിർക്കുന്നത്. 1995ൽ യൂറോപ്യൻ യൂണിയനിൽ അംഗമായ ക്രൊയേഷ്യയിൽ 4,5 മില്യൻ ജനങ്ങളാണുള്ളത്. 2007 ൽ ഷെങ്കൻ സോണിലും അംഗമായി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ