ലണ്ടൻ: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ആരെന്ന് ജൂലൈ 23നു പ്രഖ്യാപിക്കുമെന്ന് ഭരണത്തിലുള്ള കണ്‍സർവേറ്റീവ് പാർട്ടി. മുൻ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സനും ഇപ്പോഴത്തെ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടും മാത്രമാണ് എംപിമാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിനു ശേഷം മത്സരത്തിൽ ശേഷിക്കുന്നത്. ഇനി പാർട്ടി അംഗങ്ങളാണ് ഇവരിലാരാകും പ്രധാനമന്ത്രി എന്നു തീരുമാനിക്കുക.
തെരേസാ മേയ് രാജിവച്ചതിനെത്തുടർന്നാണ് കണ്‍സർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്കും രാജ്യത്തിന്റെ പ്രധാനമന്ത്രിസ്ഥാനത്തേക്കും പുതിയ ആളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അതേസമയം, പുതിയ പ്രധാനമന്ത്രി എപ്പോൾ അധികാരമേൽക്കുമെന്നുള്ള സൂചന പാർട്ടി നൽകിയില്ല. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിന് സന്നദ്ധതപ്രകടിപ്പിച്ച പത്ത് എംപിമാരിൽനിന്നാണ് ബോറിസ് ജോണ്‍സണും ജെറമി ഹണ്ടും അന്തിമമത്സരത്തിനെത്തിയത്.
ജൂലൈ ആറുമുതൽ എട്ടുവരെ തീയതികളിൽ ബ്രിട്ടനിലെ 1,66,000 വരുന്ന കണ്‍സർവേറ്റീവ് പാർട്ടി അംഗങ്ങൾക്ക് പോസ്റ്റൽ ബാലറ്റുകൾ നൽകും. ജൂലൈ 22ന് വൈകിട്ട് അഞ്ചുവരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം. 23ന് ഫലം പ്രഖ്യാപിക്കും. 50 ശതമാനത്തിലേറെ വോട്ടുനേടുന്ന സ്ഥാനാർഥി പാർട്ടിമേധാവിയാകും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
തെരേസാ മേയ് രാജിവച്ചതിനെത്തുടർന്നാണ് കണ്‍സർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്കും രാജ്യത്തിന്റെ പ്രധാനമന്ത്രിസ്ഥാനത്തേക്കും പുതിയ ആളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അതേസമയം, പുതിയ പ്രധാനമന്ത്രി എപ്പോൾ അധികാരമേൽക്കുമെന്നുള്ള സൂചന പാർട്ടി നൽകിയില്ല. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിന് സന്നദ്ധതപ്രകടിപ്പിച്ച പത്ത് എംപിമാരിൽനിന്നാണ് ബോറിസ് ജോണ്‍സണും ജെറമി ഹണ്ടും അന്തിമമത്സരത്തിനെത്തിയത്.
ജൂലൈ ആറുമുതൽ എട്ടുവരെ തീയതികളിൽ ബ്രിട്ടനിലെ 1,66,000 വരുന്ന കണ്‍സർവേറ്റീവ് പാർട്ടി അംഗങ്ങൾക്ക് പോസ്റ്റൽ ബാലറ്റുകൾ നൽകും. ജൂലൈ 22ന് വൈകിട്ട് അഞ്ചുവരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം. 23ന് ഫലം പ്രഖ്യാപിക്കും. 50 ശതമാനത്തിലേറെ വോട്ടുനേടുന്ന സ്ഥാനാർഥി പാർട്ടിമേധാവിയാകും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ