പ്രാഗ്: ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിൽ പ്രധാനമന്ത്രി ആന്ദ്ര ബാബിസിനെതിരേ പടുകൂറ്റൻ പ്രകടനം. തട്ടിപ്പ് കേസിൽ വിചാരണ നേരിടുന്ന പ്രധാനമന്ത്രി രാജിവയ്ക്കണമെന്നാണ് ആവശ്യം.
രണ്ടര ലക്ഷം പേർ പ്രകടനത്തിൽ പങ്കെടുത്തെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. ഈ കണക്ക് ശരിയാണെങ്കിൽ 1989ൽ കമ്യൂണിസ്റ്റ് ഭരണം നിലംപൊത്തിയ ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ പ്രകടനമാണിത്.
മില്യൻ മൊമന്റ്സ് ഫോർ ഡെമോക്രസി എന്ന സംഘടനയാണ് പ്രകടനം സംഘടിപ്പിച്ചത്. ചെറിയ വിദ്യാർഥി പ്രക്ഷോഭമായി തുടങ്ങി വലിയ ജനകീയ പ്രക്ഷോഭമായി വളരുകയായിരുന്നു.
പത്തു വർഷം മുൻപ് യൂറോപ്യൻ യൂണിയൻ സബ്സിഡി ഇനത്തിൽ ബാബിസ് രണ്ടു മില്യൻ യൂറോയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
രണ്ടര ലക്ഷം പേർ പ്രകടനത്തിൽ പങ്കെടുത്തെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. ഈ കണക്ക് ശരിയാണെങ്കിൽ 1989ൽ കമ്യൂണിസ്റ്റ് ഭരണം നിലംപൊത്തിയ ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ പ്രകടനമാണിത്.
മില്യൻ മൊമന്റ്സ് ഫോർ ഡെമോക്രസി എന്ന സംഘടനയാണ് പ്രകടനം സംഘടിപ്പിച്ചത്. ചെറിയ വിദ്യാർഥി പ്രക്ഷോഭമായി തുടങ്ങി വലിയ ജനകീയ പ്രക്ഷോഭമായി വളരുകയായിരുന്നു.
പത്തു വർഷം മുൻപ് യൂറോപ്യൻ യൂണിയൻ സബ്സിഡി ഇനത്തിൽ ബാബിസ് രണ്ടു മില്യൻ യൂറോയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ