ബ്രസൽസ്: യൂറോപ്യൻ യൂണിയൻ പൗരൻമാർക്ക് പുതിയ ഐഡി കാർഡുകളും റെസിഡൻസ് രേഖകളും നൽകാൻ യൂറോപ്യൻ പാർലമെന്റിൽ തീരുമാനമായി. ഇതനുസരിച്ച് മേലിൽ വിരലടയാളം
നിർബന്ധമാക്കി കൊണ്ടുള്ള ഉത്തരവും പ്രാബല്യത്തിലായി. സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. അടുത്ത 24 മാസങ്ങൾക്കുള്ളിൽ 28 അംഗ ഇയു ബ്ലോക്കിൽ ഈ നടപടി പൂർണമായും നടപ്പിലാക്കുമെന്നും പാർലമെന്റിൽ അവതരിപ്പിച്ച ബില്ല് വ്യക്തമാക്കുന്നു. അതുതന്നെയുമല്ല യൂറോപ്പിലേക്ക് കുടിയേറി കുറ്റകൃത്യങ്ങളിലും, ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ഇതുവഴി എളുപ്പത്തിൽ തളയ്ക്കാനാകുമെന്നും വിദഗ്ധർ നൽകിയ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സത്വര നടപടി.
നിലവിൽ ഏകദേശം 250 തരത്തിലുള്ള വ്യത്യസ്ത ഐഡി കാർഡുകളും റെസിഡൻസ് പെർമിറ്റുകളും പ്രചാരത്തിലുണ്ട്. ഇവ ഏകീകരിച്ചാവും പുതിയ സംവിധാനം നടപ്പാക്കുക. പലതരത്തിലുള്ള കാർഡുകൾ നിലവിലുള്ളതിനാൽ ഇവ വ്യാജമായി നിർമിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. ഭരണപരമായ ബുദ്ധിമുട്ടുകൾ വേറെയും.
യൂറോപ്യൻ യൂണിയൻ പൗരൻമാർക്കുള്ള തിരിച്ചറിയൽ കാർഡ്, മൂന്നു മാസത്തിലധികം അംഗരാജ്യങ്ങളിൽ താമസിക്കുന്നവർക്കു നൽകുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പൗരൻമാരുടെ കുടുംബാംഗങ്ങളും, എന്നാൽ വിദേശികളുമായവർക്കു നൽകുന്ന റെസിഡൻസ് കാർഡ് എന്നീ മൂന്നിനങ്ങളിലായിരിക്കും ഏകീകരിച്ച കാർഡുകൾ ഏർപ്പെടുത്തുക.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
നിർബന്ധമാക്കി കൊണ്ടുള്ള ഉത്തരവും പ്രാബല്യത്തിലായി. സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. അടുത്ത 24 മാസങ്ങൾക്കുള്ളിൽ 28 അംഗ ഇയു ബ്ലോക്കിൽ ഈ നടപടി പൂർണമായും നടപ്പിലാക്കുമെന്നും പാർലമെന്റിൽ അവതരിപ്പിച്ച ബില്ല് വ്യക്തമാക്കുന്നു. അതുതന്നെയുമല്ല യൂറോപ്പിലേക്ക് കുടിയേറി കുറ്റകൃത്യങ്ങളിലും, ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ഇതുവഴി എളുപ്പത്തിൽ തളയ്ക്കാനാകുമെന്നും വിദഗ്ധർ നൽകിയ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സത്വര നടപടി.
നിലവിൽ ഏകദേശം 250 തരത്തിലുള്ള വ്യത്യസ്ത ഐഡി കാർഡുകളും റെസിഡൻസ് പെർമിറ്റുകളും പ്രചാരത്തിലുണ്ട്. ഇവ ഏകീകരിച്ചാവും പുതിയ സംവിധാനം നടപ്പാക്കുക. പലതരത്തിലുള്ള കാർഡുകൾ നിലവിലുള്ളതിനാൽ ഇവ വ്യാജമായി നിർമിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. ഭരണപരമായ ബുദ്ധിമുട്ടുകൾ വേറെയും.
യൂറോപ്യൻ യൂണിയൻ പൗരൻമാർക്കുള്ള തിരിച്ചറിയൽ കാർഡ്, മൂന്നു മാസത്തിലധികം അംഗരാജ്യങ്ങളിൽ താമസിക്കുന്നവർക്കു നൽകുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പൗരൻമാരുടെ കുടുംബാംഗങ്ങളും, എന്നാൽ വിദേശികളുമായവർക്കു നൽകുന്ന റെസിഡൻസ് കാർഡ് എന്നീ മൂന്നിനങ്ങളിലായിരിക്കും ഏകീകരിച്ച കാർഡുകൾ ഏർപ്പെടുത്തുക.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ