ലണ്ടൻ: യുകെയിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തിൽ മൂന്നാമത് കേരളാ പൂരം വള്ളംകളി ഓഗസ്റ്റ് 31 ശനിയാഴ്ച നടത്തപ്പെടുന്നു. എല്ലാ മലയാളികൾക്കും ആഘോഷിക്കുന്നതിനുള്ള അവസരം എന്ന നിലയിൽ ശ്രദ്ധേയമായ വള്ളംകളി മത്സരവും കേരളീയ കലാരൂപങ്ങൾ ഉൾപ്പെടുന്ന ഘോഷയാത്രയും കുട്ടികൾകൾക്കും മുതിർന്നവർക്കും ഉല്ലസിക്കാനുതകുന്ന കാർണിവലിന്റെയുമെല്ലാം അകന്പടിയോടെയാവും ഈ വർഷത്തെ പരിപാടികൾ ഒരുക്കിയിരിക്കുന്നത്.
കഐസ്എഫ്ഇ പ്രവാസിച്ചിട്ടിയുടെ യൂറോപ്പ് തല ഉദ്ഘാടനത്തിനുമായി ബ്രിട്ടനിൽ എത്തിച്ചേർന്ന ധനമന്ത്രിയ്ക്ക് യുക്മ ദേശീയ ഭരണസമിതി മിഡ്ലാന്റ്സിലെ മാൾവേണിൽ വച്ചു നൽകിയ സ്വീകരണയോഗത്തിലാണ് "കേരളാ പൂരം 2019' ലോഗോ പ്രകാശനം ചെയ്ത് അദ്ദേഹം ഈ വർഷത്തെ പരിപാടിയുടെ ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയത്. കഐസ്എഫ്ഇ ചെയർമാൻ അഡ്വ. ഫീലിപ്പോസ് തോമസ്, എംഡി. എ. പുരുഷോത്തമൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, കഴിഞ്ഞ രണ്ട് വള്ളംകളിയുടേയും ജനറൽ കണ്‍വീനർ അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ ദേശീയ ഭാരവാഹികളായ ലിറ്റി ജിജോ, ടിറ്റോ തോമസ്, എ.ഐ.സി സെക്രട്ടറി ഹർസേവ് ബെയിൻസ്, ലോകകേരളസഭ അംഗം രാജേഷ് കൃഷ്ണ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
യുക്മ ഭാരവാഹികളും വള്ളംകളി മുൻ ടീം മാനേജ്മെന്റ് കോർഡിനേറ്റർ ജയകുമാർ നായർ, ടൂറിസം ക്ലബ് വൈസ് ചെയർമാൻ ഡിക്സ് ജോർജ്, പ്രഥമവള്ളംകളി വിജയികളായ കാരിച്ചാൽ ടീം ക്യാപ്റ്റൻ നോബി കെ. ജോസ് എന്നിവർ ചേർന്ന് ധനവകുപ്പ് മന്ത്രിയെയും സംഘത്തെയും കഴിഞ്ഞ രണ്ടു വർഷം നടത്തിയ വള്ളംകളിയുടെ വിശദവിവരങ്ങൾ ബോധ്യപ്പെടുത്തി. ഈ വർഷം മുതൽ കേരളത്തിൽ വള്ളംകളി ലീഗ് മത്സരങ്ങൾ നടക്കുന്നത് ഉൾപ്പെടെ വള്ളംകളിയ്ക്ക് സംസ്ഥാന സർക്കാർ നൽകി വരുന്ന പ്രാധാന്യം മന്ത്രി വ്യക്തമാക്കി.
2017 ജൂലൈ മാസം റഗ്ബിയിൽ സംഘടിപ്പിച്ച പ്രഥമ വള്ളംകളി മത്സരത്തിന് എത്തിച്ചേർന്നത് 22 ടീമുകളായിരുന്നു. നോബി ജോസ് ക്യാപ്റ്റനായി വൂസ്റ്റർ തെമ്മാടീസ് ടീം തുഴഞ്ഞ കാരിച്ചാൽ ചുണ്ടനാണ് ജേതാക്കളായത്. 2018 ജൂണ്‍ മാസം ഓക്സ്ഫോർഡിൽ സംഘടിപ്പിക്കപ്പെട്ട രണ്ടാമത് വള്ളംകളിയിൽ ജേതാക്കളായതാവട്ടെ തോമസ്കുട്ടി ഫ്രാൻസിസ് ക്യാപ്റ്റനായ ലിവർപൂൾ ജവഹർ ബോട്ട് ക്ലബിന്റെ തായങ്കരി ചുണ്ടനും. വള്ളംകളിയോടൊപ്പം തന്നെ കേരളത്തിന്റെ മഹത്തായ പൈതൃകം വിളിച്ചോതുന്ന പരന്പരാഗത കലാരൂപങ്ങളും നൃത്ത ഇനങ്ങളുമെല്ലാം ഉൾപ്പെടെയുള്ള സ്റ്റേജ് പ്രോഗ്രാമുകളും രണ്ട് തവണയും ഒരുക്കിയിരുന്നു.
കേരള സംസ്ഥാനത്തിന്റെ ടൂറിസം പ്രമോഷൻ, കുടിയേറ്റക്കാരും തദ്ദേശീയരുമായുള്ള ബന്ധം ഉൗട്ടിയുറപ്പിക്കുക, കേരളീയ സംസ്കാരവും, കലാകായിക പാരന്പര്യവും ഭക്ഷണ വൈവിധ്യവുമെല്ലാം ബ്രിട്ടണിലെ ഉൾപ്രദേശങ്ങളിൽ പോലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് യുക്മ ഈ ബൃഹത്തായ പദ്ധതിയ്ക്ക് നേതൃത്വം നൽകിയത്. ഈ പദ്ധതിയുമായി സഹകരിക്കുന്നതിന് താത്പര്യമുള്ള യുകെയിലെ എല്ലാ മലയാളികളേയും സംഘാടകരംഗത്ത് ഉൾപ്പെടുത്തുകയും ചെയ്യുന്നതാണ്.
മുൻ വർഷങ്ങളിൽ നടത്തിയതിലും കൂടുതൽ വിപുലമായ രീതിയിൽ ന്ധകേരളാ പൂരം 2019ന്ധ എന്ന് പേരിട്ടിരിക്കുന്ന വള്ളംകളി മത്സരവും കാർണിവലുമാവും 2019ൽ സംഘടിപ്പിക്കുവാൻ യുക്മ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് മനോജ് പിള്ള, സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ വ്യക്തമാക്കി. ഇത് സംബന്ധിച്ച സ്വാഗതസംഘം ജൂണ്‍ 15 ശനിയാഴ്ച നടക്കുന്ന ദേശീയ കായികമേളയ്ക്ക് ശേഷം രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ടൂറിസത്തിന്റെ ചുമതലയുള്ള ദേശീയ വൈസ്പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു.
കഐസ്എഫ്ഇ പ്രവാസിച്ചിട്ടിയുടെ യൂറോപ്പ് തല ഉദ്ഘാടനത്തിനുമായി ബ്രിട്ടനിൽ എത്തിച്ചേർന്ന ധനമന്ത്രിയ്ക്ക് യുക്മ ദേശീയ ഭരണസമിതി മിഡ്ലാന്റ്സിലെ മാൾവേണിൽ വച്ചു നൽകിയ സ്വീകരണയോഗത്തിലാണ് "കേരളാ പൂരം 2019' ലോഗോ പ്രകാശനം ചെയ്ത് അദ്ദേഹം ഈ വർഷത്തെ പരിപാടിയുടെ ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയത്. കഐസ്എഫ്ഇ ചെയർമാൻ അഡ്വ. ഫീലിപ്പോസ് തോമസ്, എംഡി. എ. പുരുഷോത്തമൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, കഴിഞ്ഞ രണ്ട് വള്ളംകളിയുടേയും ജനറൽ കണ്‍വീനർ അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ ദേശീയ ഭാരവാഹികളായ ലിറ്റി ജിജോ, ടിറ്റോ തോമസ്, എ.ഐ.സി സെക്രട്ടറി ഹർസേവ് ബെയിൻസ്, ലോകകേരളസഭ അംഗം രാജേഷ് കൃഷ്ണ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
യുക്മ ഭാരവാഹികളും വള്ളംകളി മുൻ ടീം മാനേജ്മെന്റ് കോർഡിനേറ്റർ ജയകുമാർ നായർ, ടൂറിസം ക്ലബ് വൈസ് ചെയർമാൻ ഡിക്സ് ജോർജ്, പ്രഥമവള്ളംകളി വിജയികളായ കാരിച്ചാൽ ടീം ക്യാപ്റ്റൻ നോബി കെ. ജോസ് എന്നിവർ ചേർന്ന് ധനവകുപ്പ് മന്ത്രിയെയും സംഘത്തെയും കഴിഞ്ഞ രണ്ടു വർഷം നടത്തിയ വള്ളംകളിയുടെ വിശദവിവരങ്ങൾ ബോധ്യപ്പെടുത്തി. ഈ വർഷം മുതൽ കേരളത്തിൽ വള്ളംകളി ലീഗ് മത്സരങ്ങൾ നടക്കുന്നത് ഉൾപ്പെടെ വള്ളംകളിയ്ക്ക് സംസ്ഥാന സർക്കാർ നൽകി വരുന്ന പ്രാധാന്യം മന്ത്രി വ്യക്തമാക്കി.
2017 ജൂലൈ മാസം റഗ്ബിയിൽ സംഘടിപ്പിച്ച പ്രഥമ വള്ളംകളി മത്സരത്തിന് എത്തിച്ചേർന്നത് 22 ടീമുകളായിരുന്നു. നോബി ജോസ് ക്യാപ്റ്റനായി വൂസ്റ്റർ തെമ്മാടീസ് ടീം തുഴഞ്ഞ കാരിച്ചാൽ ചുണ്ടനാണ് ജേതാക്കളായത്. 2018 ജൂണ്‍ മാസം ഓക്സ്ഫോർഡിൽ സംഘടിപ്പിക്കപ്പെട്ട രണ്ടാമത് വള്ളംകളിയിൽ ജേതാക്കളായതാവട്ടെ തോമസ്കുട്ടി ഫ്രാൻസിസ് ക്യാപ്റ്റനായ ലിവർപൂൾ ജവഹർ ബോട്ട് ക്ലബിന്റെ തായങ്കരി ചുണ്ടനും. വള്ളംകളിയോടൊപ്പം തന്നെ കേരളത്തിന്റെ മഹത്തായ പൈതൃകം വിളിച്ചോതുന്ന പരന്പരാഗത കലാരൂപങ്ങളും നൃത്ത ഇനങ്ങളുമെല്ലാം ഉൾപ്പെടെയുള്ള സ്റ്റേജ് പ്രോഗ്രാമുകളും രണ്ട് തവണയും ഒരുക്കിയിരുന്നു.
കേരള സംസ്ഥാനത്തിന്റെ ടൂറിസം പ്രമോഷൻ, കുടിയേറ്റക്കാരും തദ്ദേശീയരുമായുള്ള ബന്ധം ഉൗട്ടിയുറപ്പിക്കുക, കേരളീയ സംസ്കാരവും, കലാകായിക പാരന്പര്യവും ഭക്ഷണ വൈവിധ്യവുമെല്ലാം ബ്രിട്ടണിലെ ഉൾപ്രദേശങ്ങളിൽ പോലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് യുക്മ ഈ ബൃഹത്തായ പദ്ധതിയ്ക്ക് നേതൃത്വം നൽകിയത്. ഈ പദ്ധതിയുമായി സഹകരിക്കുന്നതിന് താത്പര്യമുള്ള യുകെയിലെ എല്ലാ മലയാളികളേയും സംഘാടകരംഗത്ത് ഉൾപ്പെടുത്തുകയും ചെയ്യുന്നതാണ്.
മുൻ വർഷങ്ങളിൽ നടത്തിയതിലും കൂടുതൽ വിപുലമായ രീതിയിൽ ന്ധകേരളാ പൂരം 2019ന്ധ എന്ന് പേരിട്ടിരിക്കുന്ന വള്ളംകളി മത്സരവും കാർണിവലുമാവും 2019ൽ സംഘടിപ്പിക്കുവാൻ യുക്മ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് മനോജ് പിള്ള, സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ വ്യക്തമാക്കി. ഇത് സംബന്ധിച്ച സ്വാഗതസംഘം ജൂണ്‍ 15 ശനിയാഴ്ച നടക്കുന്ന ദേശീയ കായികമേളയ്ക്ക് ശേഷം രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ടൂറിസത്തിന്റെ ചുമതലയുള്ള ദേശീയ വൈസ്പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു.