ബുക്കാറസ്റ്റ്: ജർമൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലറെക്കുറിച്ചു പ്രതിപാദിക്കുന്ന വീഡിയോ അപ്ലോഡ് ചെയ്ത അധ്യാപകരുടെ അക്കൗണ്ടുകൾക്ക് യൂട്യൂബിൽ വിലക്ക്. വിദ്വേഷം പരത്തുന്ന ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചാണ് രണ്ടു ചരിത്രാധ്യാപകർക്കെതിരേയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
വിദ്വേഷ പ്രചരണം തടയുന്നതിന്റെ ഭാഗമായി നാസികളെ മഹത്വവൽക്കരിക്കുന്ന ഉള്ളടക്കങ്ങളുള്ള വീഡിയോകൾ നീക്കം ചെയ്യുമെന്ന് യൂട്യൂബ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ ആവശ്യത്തിനായി അപ്ലോഡ് ചെയ്ത വീഡിയോകൾ നീക്കം ചെയ്തതും അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തിയതും. റൊമാനിയയിലെ സ്കൂൾ അധ്യാപകനും മിസ്റ്റർ ആൾസോപ് ഹിസ്റ്ററി എന്ന റിവിഷൻ വെബ്സൈറ്റ് ഉടമയുമായ സ്കോട്ട് ആൾസോപ്, അധ്യാപകനായ റിച്ചാർഡ് ജോണ്‍സ് എന്നിവരുടെ അക്കൗണ്ടുകൾക്കാണ് യൂട്യൂബ് വിലക്കേർപ്പെടുത്തിയത്.
ഫാസിസത്തിന്റെ ദോഷഫലങ്ങൾ വിവരിക്കുന്ന വിഡിയോ പോലും യൂട്യൂബിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. നൂറുകണക്കിന് ചരിത്രവീഡിയോകൾ ഉൾപ്പെട്ടതായിരുന്നു ആൾസോപിന്റെ യൂട്യൂബ് ചാനൽ. അപ്പീൽ നൽകിയതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ചാനൽ വീണ്ടെടുക്കാനായിട്ടുണ്ട്.
വിദ്വേഷപ്രചാരണം തടയുന്നതിനുള്ള യൂട്യൂബിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നെന്നും എന്നാൽ അതിന്റെ പേരിൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള വീഡിയോ പോലും നീക്കം ചെയ്യുന്നതിനെ അംഗീകരിക്കാനാവില്ലെന്നും ആൾസോപ് അഭിപ്രായപ്പെട്ടു. നാസിസത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള വീഡിയോകൾ പങ്കുവച്ചതിനാണ് റിച്ചാർഡ് എന്ന അധ്യാപകനെതിരെ യൂട്യൂബ് നടപടിയെടുത്തത്. 25 വർഷമായി ബ്രിട്ടനിലെ ചരിത്രപഠനത്തിൽ ഹിറ്റ്ലർക്ക് സവിശേഷ പ്രാധാന്യം നൽകുന്നുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
വിദ്വേഷ പ്രചരണം തടയുന്നതിന്റെ ഭാഗമായി നാസികളെ മഹത്വവൽക്കരിക്കുന്ന ഉള്ളടക്കങ്ങളുള്ള വീഡിയോകൾ നീക്കം ചെയ്യുമെന്ന് യൂട്യൂബ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ ആവശ്യത്തിനായി അപ്ലോഡ് ചെയ്ത വീഡിയോകൾ നീക്കം ചെയ്തതും അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തിയതും. റൊമാനിയയിലെ സ്കൂൾ അധ്യാപകനും മിസ്റ്റർ ആൾസോപ് ഹിസ്റ്ററി എന്ന റിവിഷൻ വെബ്സൈറ്റ് ഉടമയുമായ സ്കോട്ട് ആൾസോപ്, അധ്യാപകനായ റിച്ചാർഡ് ജോണ്‍സ് എന്നിവരുടെ അക്കൗണ്ടുകൾക്കാണ് യൂട്യൂബ് വിലക്കേർപ്പെടുത്തിയത്.
ഫാസിസത്തിന്റെ ദോഷഫലങ്ങൾ വിവരിക്കുന്ന വിഡിയോ പോലും യൂട്യൂബിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. നൂറുകണക്കിന് ചരിത്രവീഡിയോകൾ ഉൾപ്പെട്ടതായിരുന്നു ആൾസോപിന്റെ യൂട്യൂബ് ചാനൽ. അപ്പീൽ നൽകിയതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ചാനൽ വീണ്ടെടുക്കാനായിട്ടുണ്ട്.
വിദ്വേഷപ്രചാരണം തടയുന്നതിനുള്ള യൂട്യൂബിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നെന്നും എന്നാൽ അതിന്റെ പേരിൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള വീഡിയോ പോലും നീക്കം ചെയ്യുന്നതിനെ അംഗീകരിക്കാനാവില്ലെന്നും ആൾസോപ് അഭിപ്രായപ്പെട്ടു. നാസിസത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള വീഡിയോകൾ പങ്കുവച്ചതിനാണ് റിച്ചാർഡ് എന്ന അധ്യാപകനെതിരെ യൂട്യൂബ് നടപടിയെടുത്തത്. 25 വർഷമായി ബ്രിട്ടനിലെ ചരിത്രപഠനത്തിൽ ഹിറ്റ്ലർക്ക് സവിശേഷ പ്രാധാന്യം നൽകുന്നുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ