ലണ്ടൻ: താൻ അവതരിപ്പിക്കുന്ന ബ്രെക്സിറ്റ് കരാറിനെ പിന്തുണയ്ക്കാൻ എംപിമാർക്കു മുന്നിൽ അവസാന അഭ്യർഥനയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. ഇനി അവതരിപ്പിക്കുന്നത് തീർത്തും പുതിയ കരാറാണെന്നും അവർ അവകാശപ്പെടുന്നു. പുതിയ കരാർ പാസാക്കി കൊടുത്താൽ സ്ഥാനം ഒഴിയാമെന്ന് മേ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മുൻപ് മൂന്നു തവണയും തെരേസ അവതരിപ്പിച്ച കരാർ ബ്രിട്ടീഷ് പാർലമെന്റ് വോട്ടിനിട്ട് തള്ളുകയായിരുന്നു. ഇതേ തുടർന്നാണ് ബ്രെക്സിറ്റ് തീയതി നീട്ടി വാങ്ങിയത്. പിന്നീട് കരാറിനു പിന്തുണ ഉറപ്പാക്കാൻ പ്രതിപക്ഷവുമായി നടത്തിയ ചർച്ചയിലും ധാരണയായിരുന്നില്ല.
തൊഴിലാളികളുടെ അവകാശം, പരിസ്ഥിതി സംരക്ഷണം, വടക്കൻ അയർലൻഡിലെ അതിർത്തി വിഷയം എന്നീ കാര്യങ്ങളിൽ പുതിയ വ്യവസ്ഥകളുമായാണ് കരാർ ഭേദഗതി ചെയ്തിരിക്കുന്നത്. കസ്റ്റംസ് വിഷയത്തിലും വിട്ടുവീഴ്ചകൾക്കു തയാറായിട്ടുണ്ട്.
എന്നാൽ, പഴയ കരാർ തന്നെ തിരിച്ചും മറിച്ചും അവതരിപ്പിക്കുന്നതു മാത്രമാണ് പുതിയ കരാറിൽ കാണാനുള്ളതെന്ന് ലേബർ പാർട്ടി ആരോപിക്കുന്നു. ഭരണകക്ഷിയായ ടോറി പാർട്ടിയിലെ ബ്രെക്സിറ്റ് അനുകൂലികളും കരാറിനെ പരസ്യമായി എതിർക്കുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മുൻപ് മൂന്നു തവണയും തെരേസ അവതരിപ്പിച്ച കരാർ ബ്രിട്ടീഷ് പാർലമെന്റ് വോട്ടിനിട്ട് തള്ളുകയായിരുന്നു. ഇതേ തുടർന്നാണ് ബ്രെക്സിറ്റ് തീയതി നീട്ടി വാങ്ങിയത്. പിന്നീട് കരാറിനു പിന്തുണ ഉറപ്പാക്കാൻ പ്രതിപക്ഷവുമായി നടത്തിയ ചർച്ചയിലും ധാരണയായിരുന്നില്ല.
തൊഴിലാളികളുടെ അവകാശം, പരിസ്ഥിതി സംരക്ഷണം, വടക്കൻ അയർലൻഡിലെ അതിർത്തി വിഷയം എന്നീ കാര്യങ്ങളിൽ പുതിയ വ്യവസ്ഥകളുമായാണ് കരാർ ഭേദഗതി ചെയ്തിരിക്കുന്നത്. കസ്റ്റംസ് വിഷയത്തിലും വിട്ടുവീഴ്ചകൾക്കു തയാറായിട്ടുണ്ട്.
എന്നാൽ, പഴയ കരാർ തന്നെ തിരിച്ചും മറിച്ചും അവതരിപ്പിക്കുന്നതു മാത്രമാണ് പുതിയ കരാറിൽ കാണാനുള്ളതെന്ന് ലേബർ പാർട്ടി ആരോപിക്കുന്നു. ഭരണകക്ഷിയായ ടോറി പാർട്ടിയിലെ ബ്രെക്സിറ്റ് അനുകൂലികളും കരാറിനെ പരസ്യമായി എതിർക്കുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ