ബേണ്‍: ചൊവാഴ്ച ഉച്ചയോടെ സ്വിറ്റ്സർലൻഡ് തലസ്ഥാനമായ ബേണിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും സംഘത്തെയും സ്വിസിലെ ഇൻഡ്യൻ സ്ഥാനപതിയും മലയാളിയുമായ സിബി ജോർജും ഭാര്യ ജോയിസും ചേർന്ന് വസതിയിൽ സ്വീകരിച്ചു. വൈകുന്നേരം സ്വിറ്റ്സർലൻഡിലെ പാർലമെന്റ് മന്ദിരത്തിൽ ഇന്ത്യൻ വംശജരായ എംപിമാരുടെ സ്വിസ് - ഇന്ത്യ പാർലമെന്ററി ഗ്രൂപ്പുമായി അദ്ദേഹം ചർച്ചയും നടത്തി.
ഫെഡറൽ കൗണ്‍സിലർ ഫോർ ഇക്കണോമിക്, എഡ്യുക്കേഷൻ ആൻഡ് റിസർച്ച് തലവൻ ഗൈ പാർമെലിനുമായി ബേണിലെ ഫെഡറൽ പാലസിൽ കൂടിക്കാഴ്ച നടത്തി. ചർച്ചയിൽ ചീഫ് സെക്രട്ടറി ടോം ജോസും വ്യവസായ സെക്രട്ടറി ഇളങ്കോവനും പങ്കെടുത്തു.
ബുധനാഴ്ച രാവിലെ ബേണിലെ യന്ത്രവത്കൃത മാലിന്യ ശേഖരണ പ്ളാന്റിന്റെ പ്രവർത്തനം നേരിൽക്കണ്ടു മനസിലാക്കി. മാലിന്യ സംസ്കരണത്തിന്റെ വിവിധ ഘട്ടങ്ങളും, പുനചംക്രമണ സംവിധാനങ്ങളും അതിനോടു ബന്ധപ്പെട്ട കാര്യങ്ങളും വിശദമായി ചോദിച്ചറിഞ്ഞു. സ്വിസിലെ ഏറ്റവും അത്യാധുനിക മാലിന്യസംസ്ക്കരണ പ്ളാന്റാണ് മുഖ്യമന്ത്രിയും സംഘവും സന്ദർശിച്ചത്. വൈകുന്നേരത്തോടെ മുഖ്യമന്ത്രിയും സംഘവും സ്വിസ് പര്യടനം പൂർത്തിയാക്കി പാരീസിലേയ്ക്കു പോയി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഫെഡറൽ കൗണ്‍സിലർ ഫോർ ഇക്കണോമിക്, എഡ്യുക്കേഷൻ ആൻഡ് റിസർച്ച് തലവൻ ഗൈ പാർമെലിനുമായി ബേണിലെ ഫെഡറൽ പാലസിൽ കൂടിക്കാഴ്ച നടത്തി. ചർച്ചയിൽ ചീഫ് സെക്രട്ടറി ടോം ജോസും വ്യവസായ സെക്രട്ടറി ഇളങ്കോവനും പങ്കെടുത്തു.
ബുധനാഴ്ച രാവിലെ ബേണിലെ യന്ത്രവത്കൃത മാലിന്യ ശേഖരണ പ്ളാന്റിന്റെ പ്രവർത്തനം നേരിൽക്കണ്ടു മനസിലാക്കി. മാലിന്യ സംസ്കരണത്തിന്റെ വിവിധ ഘട്ടങ്ങളും, പുനചംക്രമണ സംവിധാനങ്ങളും അതിനോടു ബന്ധപ്പെട്ട കാര്യങ്ങളും വിശദമായി ചോദിച്ചറിഞ്ഞു. സ്വിസിലെ ഏറ്റവും അത്യാധുനിക മാലിന്യസംസ്ക്കരണ പ്ളാന്റാണ് മുഖ്യമന്ത്രിയും സംഘവും സന്ദർശിച്ചത്. വൈകുന്നേരത്തോടെ മുഖ്യമന്ത്രിയും സംഘവും സ്വിസ് പര്യടനം പൂർത്തിയാക്കി പാരീസിലേയ്ക്കു പോയി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ