ബർലിൻ: വാട്ട്സാപ്പ് സുരക്ഷയിലെ പഴുതുകൾ ഉപയോഗിച്ച് ഹാക്കർമാർ ഫോണുകളിലേക്ക് നിരീക്ഷണ സോഫ്റ്റ്വെയറുകള് കടത്തിവിട്ടിട്ടുണ്ടെന്ന് അധികൃതരുടെ സ്ഥിരീകരണം.
മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ചില ഉപയോക്താക്കളുടെ ഫോണുകളിലെ വിവരങ്ങൾ ചോർത്താനാണ് ഇത്തരത്തിൽ ശ്രമം നടത്തിയിട്ടുള്ളതെന്നും അധികൃതർ വ്യക്തമാക്കി. ഇതു മറികടക്കുന്നതിനുള്ള അപ്ഡേറ്റും വാട്ട്സാപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ഒന്നര ബില്യൻ വാട്സാപ്പ് ഉപയോക്താക്കളാണ് ലോകത്തുള്ളത്. എല്ലാവരും അപ്ഡേറ്റ് ചെയ്യാനാണ് ഉപദേശം. എല്ലാവരുടെയും ഫോണുകളിൽ നിരീക്ഷണ സോഫ്റ്റ്വെയറുകൾ വന്നിട്ടില്ലെങ്കിലും മുൻകരുതൽ നടപടി എന്ന നിലയിലാണ് അപ്ഡേഷൻ.
ഇസ്രേലി സംഘമായ എൻഎസ്ഒയാണ് ഈ സോഫ്റ്റ്വെയറിനു പിന്നിലെന്നാണ് വ്യക്തമായിരിക്കുന്നത്. മേയ് ആദ്യമാണ് ഇതു കണ്ടെത്തുന്നത്. എൻഡ് ടു എൻഡ് പ്രൊട്ടക്ഷൻ എന്ന വാട്ട്സാപ്പ് വാഗ്ദാനം മറികടന്ന് എൻക്രിപ്ഷൻ തടയുന്ന രീതിയിലാണ് ഇതു പ്രവർത്തിച്ചിരുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ചില ഉപയോക്താക്കളുടെ ഫോണുകളിലെ വിവരങ്ങൾ ചോർത്താനാണ് ഇത്തരത്തിൽ ശ്രമം നടത്തിയിട്ടുള്ളതെന്നും അധികൃതർ വ്യക്തമാക്കി. ഇതു മറികടക്കുന്നതിനുള്ള അപ്ഡേറ്റും വാട്ട്സാപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ഒന്നര ബില്യൻ വാട്സാപ്പ് ഉപയോക്താക്കളാണ് ലോകത്തുള്ളത്. എല്ലാവരും അപ്ഡേറ്റ് ചെയ്യാനാണ് ഉപദേശം. എല്ലാവരുടെയും ഫോണുകളിൽ നിരീക്ഷണ സോഫ്റ്റ്വെയറുകൾ വന്നിട്ടില്ലെങ്കിലും മുൻകരുതൽ നടപടി എന്ന നിലയിലാണ് അപ്ഡേഷൻ.
ഇസ്രേലി സംഘമായ എൻഎസ്ഒയാണ് ഈ സോഫ്റ്റ്വെയറിനു പിന്നിലെന്നാണ് വ്യക്തമായിരിക്കുന്നത്. മേയ് ആദ്യമാണ് ഇതു കണ്ടെത്തുന്നത്. എൻഡ് ടു എൻഡ് പ്രൊട്ടക്ഷൻ എന്ന വാട്ട്സാപ്പ് വാഗ്ദാനം മറികടന്ന് എൻക്രിപ്ഷൻ തടയുന്ന രീതിയിലാണ് ഇതു പ്രവർത്തിച്ചിരുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ