ജനീവ: യൂറോപ്പ് സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ജനീവയിലെ മാലിന്യസംസ്കരണ പ്ലാന്റ് സന്ദർശിച്ചു. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റാണിത്. ജനീവ സർക്കാരിന്റെ പ്രോട്ടോകോൾ ഓഫീസർ മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു.തുടർന്ന് ഉദ്യോഗസ്ഥർ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയെ വിശദീകരിച്ചു.
ജനീവ എൻവയോണ്മെന്റ് ഡയറക്ടർ ഡോ. ഡാനിയേൽ ചാംബാസ് സന്ദർശനത്തിന് നേതൃത്വം നൽകി. ഐക്യരാഷ്ട്രസഭ ദുരന്ത ലഘൂകരണ പ്രോഗ്രാം തലവൻ ഡോ. മുരളി തുമ്മാരുകുടി, കേരള സംഘത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ് ഐ എ എസ്, സ്വിസ്സിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്, കേരള പുനർനിർമ്മാണ പദ്ധതി സി.ഇ.ഒ. ഡോ. വി. വേണു, എസ് ഡി എം എ മെന്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് എംബസി ഉദ്യോഗസ്ഥർ എന്നിവരെ കൂടാതെ സ്വിസ് മോഡൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ കേരളത്തിന് അനുയോജ്യമാണ് എന്ന് സംസ്ഥാന ഗവണ്മെൻറ് മുന്പാകെ നിർദ്ദേശം സമർപ്പിച്ച സ്വിസ് മലയാളിയായ സണ്ണി ജോസഫ്, സ്വിസ് പാർലമെൻറ് മെന്പർ സുസൻ ഫോണ് സൂറി എന്നിവരും സംഘത്തിലുണ്ടായിരുന്നു.കേരള കരകൗശല ശിൽപ്പത്തിന്റെ ഒരു ചിത്രം മുഖ്യമന്ത്രി മേധാവിയ്ക്ക് സമർപ്പിച്ചു.
നേരത്തെ നെതർലാൻഡ്സിലെത്തിയ മുഖ്യമന്ത്രിയും സംഘവും ആംസ്റ്റർഡാമിലെ ആൻ ഫ്രാങ്ക് ഹൗസ് സന്ദർശിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് ഡയറി എഴുത്തിലൂടെ യുദ്ധ ഭീകരത തുറന്നുകാട്ടി വിശ്വപ്രശസ്തയായ ആൻ ഫ്രാങ്കിന്റെ സ്മരണയ്ക്കായി സമർപ്പിച്ചിട്ടുള്ള ജീവചരിത്ര മ്യൂസിയമാണ് ആൻ ഫ്രാങ്ക് ഹൗസ്.
നാസി ഭട·ാരിൽ നിന്നു രക്ഷപ്പെടുന്നതിന് ആൻഫ്രാങ്കും കുടുംബവും മറ്റു നാലുപേരും ഒളിച്ചിരുന്ന സ്ഥലമാണ് ഈ സംരക്ഷിത സ്മാരകം. പതിനേഴാം നൂറ്റാണ്ടിലെ കനാൽ ഹൗസുകളിലൊന്നായ ഈ മന്ദിരത്തിന്റെ പുറകുവശത്ത് സീക്രട്ട് ഹൗസ് എന്നറിയപ്പെടുന്ന ഭാഗത്താണ് ആൻ ഫ്രാങ്ക് താമസിച്ചിരുന്നത്. യുദ്ധത്തെ അതിജീവിക്കാൻ ആൻഫ്രാങ്കിനു സാധിച്ചില്ലെങ്കിലും അവരുടെ യുദ്ധകാല ഡയറി 1947ൽ പ്രസിദ്ധീകരിക്കപ്പെടുകയും ലോക പ്രശസ്തി നേടുകയും ചെയ്തു.
സ്വാതന്ത്ര്യ സ്നേഹികൾക്കും, അടിച്ചമർത്തലുകൾക്കും അനീതികൾക്കുമെതിരായി പോരാടുന്നവർക്കും ആൻഫ്രാങ്ക് ഹൗസ് ഒരു പ്രചോദനമായിരിക്കും. ആൻ ഫ്രാങ്കിന്റെ ജീവിതകഥ ലോകത്തോട് വീണ്ടും വീണ്ടും പറയുന്നത് ഓരോ തലമുറയിലും ഹീറോകളുണ്ടാവാൻ സഹായകമാകും.
തുടർന്ന് സംഘം വെസ്റ്റ്മാസിലുള്ള വാഗ്നിൻഗെൻ സർവകലാശാലയുടെ കാർഷിക ഗവേഷണ പരീക്ഷണകേന്ദ്രം സന്ദർശിച്ചു. റിലേഷൻ ആൻറ് അക്കൗണ്ട് മാനേജ്മെൻറ് സീനിയർ അഡ്വൈസർ മാർക്കോ ഒട്ടെ മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. കേരളവുമായി സഹകരണത്തിന് സാധ്യതയുള്ള മേഖലകളായ പ്രിസിഷൻ ഫാർമിംഗ്, വിള വൈവിധ്യവൽകരണം, കോൾഡ് സ്റ്റോറേജ്, കടൽ നിരപ്പിന് താഴെയുള്ള കൃഷിയും കുട്ടനാട്ടിലെ ഉപ്പുവെള്ളത്തിലെ കൃഷിയും, എക്കോ ടൂറിസം തുടങ്ങിയ സംബന്ധിച്ച് ചർച്ച നടത്തി. കൃഷി, വനപരിപാലന മേഖലയിൽ ഒന്നാംസ്ഥാനത്തുള്ള വാഗ്നിൻഗെൻ സർവകലാശാല ലൈഫ് സയൻസ്, പ്രകൃതി വിഭവ ഗവേഷണത്തിനാണ് ഉൗന്നൽനൽകുന്നത്. തോട്ടവിളകളുടെ പ്രമുഖ പരീക്ഷണമേഖലയാണ് വെസ്റ്റ്മാസ്. ഭൂഗർഭ ജലസേചന പൈപ്പുകളും 16 കാലാവസ്ഥ നിയന്ത്രിത സ്റ്റോറേജ് സെല്ലുകളും ഇവിടെയുണ്ട്. വെസ്റ്റ്മാസിലുള്ള ആന്തൂറിയം ഗ്രീൻ ഹൗസും സന്ദർശിച്ചു.
റോട്ടർഡാമിലെത്തിയ മുഖ്യമന്ത്രിയും സംഘവും റോട്ടർഡോം തുറമുഖം സന്ദർശിച്ചു. തുറമുഖ പ്രോഗ്രാം മാനേജർ എഡ്വിൻ വാൻ എസ്പെൻ സംഘത്തെ സ്വീകരിച്ചു. ഉൾനാടൻ ജലഗതാഗതസംവിധാനം, വെള്ളപ്പൊക്ക നിയന്ത്രണം, ജലമാനേജ്മെൻറ്, ചരക്കുനീക്കം തുടങ്ങിയ വിവിധ വിഷയങ്ങൾ സംഘത്തിനു വിശദീകരിച്ചു കൊടുത്തു. തുടർന്ന് തുറമുഖ സംബന്ധവ്യവസായങ്ങളിലെ പ്രമുഖ ഡച്ച് കന്പനി പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. 460 മില്യൻ ടണ് വാർഷിക ചരക്കുനീക്കമുള്ള റോട്ടർഡാം തുറമുഖം യൂറോപ്പിലെ ഏറ്റവും വലിയതും ലോകത്തെ മുൻനിര തുറമുഖങ്ങളിലൊന്നുമാണ്.
ചീഫ് സെക്രട്ടറി ടോം ജോസ്, കേരള പുനർനിർമ്മാണ പദ്ധതി സിഇഒ ഡോ. വി. വേണു, എസ്ഡിഎംഎ മെന്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നെതർലാൻസ്സിലെ ഇന്ത്യൻ അംബാസഡറും മലയാളിയുമായ വേണു രാജാമണിയാണ് മുഖ്യമന്ത്രിയ്ക്കും സംഘത്തിനും സുഗമമായ സന്ദർശന സൗകര്യം ഒരുക്കിയത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജനീവ എൻവയോണ്മെന്റ് ഡയറക്ടർ ഡോ. ഡാനിയേൽ ചാംബാസ് സന്ദർശനത്തിന് നേതൃത്വം നൽകി. ഐക്യരാഷ്ട്രസഭ ദുരന്ത ലഘൂകരണ പ്രോഗ്രാം തലവൻ ഡോ. മുരളി തുമ്മാരുകുടി, കേരള സംഘത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ് ഐ എ എസ്, സ്വിസ്സിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്, കേരള പുനർനിർമ്മാണ പദ്ധതി സി.ഇ.ഒ. ഡോ. വി. വേണു, എസ് ഡി എം എ മെന്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് എംബസി ഉദ്യോഗസ്ഥർ എന്നിവരെ കൂടാതെ സ്വിസ് മോഡൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ കേരളത്തിന് അനുയോജ്യമാണ് എന്ന് സംസ്ഥാന ഗവണ്മെൻറ് മുന്പാകെ നിർദ്ദേശം സമർപ്പിച്ച സ്വിസ് മലയാളിയായ സണ്ണി ജോസഫ്, സ്വിസ് പാർലമെൻറ് മെന്പർ സുസൻ ഫോണ് സൂറി എന്നിവരും സംഘത്തിലുണ്ടായിരുന്നു.കേരള കരകൗശല ശിൽപ്പത്തിന്റെ ഒരു ചിത്രം മുഖ്യമന്ത്രി മേധാവിയ്ക്ക് സമർപ്പിച്ചു.
നേരത്തെ നെതർലാൻഡ്സിലെത്തിയ മുഖ്യമന്ത്രിയും സംഘവും ആംസ്റ്റർഡാമിലെ ആൻ ഫ്രാങ്ക് ഹൗസ് സന്ദർശിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് ഡയറി എഴുത്തിലൂടെ യുദ്ധ ഭീകരത തുറന്നുകാട്ടി വിശ്വപ്രശസ്തയായ ആൻ ഫ്രാങ്കിന്റെ സ്മരണയ്ക്കായി സമർപ്പിച്ചിട്ടുള്ള ജീവചരിത്ര മ്യൂസിയമാണ് ആൻ ഫ്രാങ്ക് ഹൗസ്.
നാസി ഭട·ാരിൽ നിന്നു രക്ഷപ്പെടുന്നതിന് ആൻഫ്രാങ്കും കുടുംബവും മറ്റു നാലുപേരും ഒളിച്ചിരുന്ന സ്ഥലമാണ് ഈ സംരക്ഷിത സ്മാരകം. പതിനേഴാം നൂറ്റാണ്ടിലെ കനാൽ ഹൗസുകളിലൊന്നായ ഈ മന്ദിരത്തിന്റെ പുറകുവശത്ത് സീക്രട്ട് ഹൗസ് എന്നറിയപ്പെടുന്ന ഭാഗത്താണ് ആൻ ഫ്രാങ്ക് താമസിച്ചിരുന്നത്. യുദ്ധത്തെ അതിജീവിക്കാൻ ആൻഫ്രാങ്കിനു സാധിച്ചില്ലെങ്കിലും അവരുടെ യുദ്ധകാല ഡയറി 1947ൽ പ്രസിദ്ധീകരിക്കപ്പെടുകയും ലോക പ്രശസ്തി നേടുകയും ചെയ്തു.
സ്വാതന്ത്ര്യ സ്നേഹികൾക്കും, അടിച്ചമർത്തലുകൾക്കും അനീതികൾക്കുമെതിരായി പോരാടുന്നവർക്കും ആൻഫ്രാങ്ക് ഹൗസ് ഒരു പ്രചോദനമായിരിക്കും. ആൻ ഫ്രാങ്കിന്റെ ജീവിതകഥ ലോകത്തോട് വീണ്ടും വീണ്ടും പറയുന്നത് ഓരോ തലമുറയിലും ഹീറോകളുണ്ടാവാൻ സഹായകമാകും.
തുടർന്ന് സംഘം വെസ്റ്റ്മാസിലുള്ള വാഗ്നിൻഗെൻ സർവകലാശാലയുടെ കാർഷിക ഗവേഷണ പരീക്ഷണകേന്ദ്രം സന്ദർശിച്ചു. റിലേഷൻ ആൻറ് അക്കൗണ്ട് മാനേജ്മെൻറ് സീനിയർ അഡ്വൈസർ മാർക്കോ ഒട്ടെ മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. കേരളവുമായി സഹകരണത്തിന് സാധ്യതയുള്ള മേഖലകളായ പ്രിസിഷൻ ഫാർമിംഗ്, വിള വൈവിധ്യവൽകരണം, കോൾഡ് സ്റ്റോറേജ്, കടൽ നിരപ്പിന് താഴെയുള്ള കൃഷിയും കുട്ടനാട്ടിലെ ഉപ്പുവെള്ളത്തിലെ കൃഷിയും, എക്കോ ടൂറിസം തുടങ്ങിയ സംബന്ധിച്ച് ചർച്ച നടത്തി. കൃഷി, വനപരിപാലന മേഖലയിൽ ഒന്നാംസ്ഥാനത്തുള്ള വാഗ്നിൻഗെൻ സർവകലാശാല ലൈഫ് സയൻസ്, പ്രകൃതി വിഭവ ഗവേഷണത്തിനാണ് ഉൗന്നൽനൽകുന്നത്. തോട്ടവിളകളുടെ പ്രമുഖ പരീക്ഷണമേഖലയാണ് വെസ്റ്റ്മാസ്. ഭൂഗർഭ ജലസേചന പൈപ്പുകളും 16 കാലാവസ്ഥ നിയന്ത്രിത സ്റ്റോറേജ് സെല്ലുകളും ഇവിടെയുണ്ട്. വെസ്റ്റ്മാസിലുള്ള ആന്തൂറിയം ഗ്രീൻ ഹൗസും സന്ദർശിച്ചു.
റോട്ടർഡാമിലെത്തിയ മുഖ്യമന്ത്രിയും സംഘവും റോട്ടർഡോം തുറമുഖം സന്ദർശിച്ചു. തുറമുഖ പ്രോഗ്രാം മാനേജർ എഡ്വിൻ വാൻ എസ്പെൻ സംഘത്തെ സ്വീകരിച്ചു. ഉൾനാടൻ ജലഗതാഗതസംവിധാനം, വെള്ളപ്പൊക്ക നിയന്ത്രണം, ജലമാനേജ്മെൻറ്, ചരക്കുനീക്കം തുടങ്ങിയ വിവിധ വിഷയങ്ങൾ സംഘത്തിനു വിശദീകരിച്ചു കൊടുത്തു. തുടർന്ന് തുറമുഖ സംബന്ധവ്യവസായങ്ങളിലെ പ്രമുഖ ഡച്ച് കന്പനി പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. 460 മില്യൻ ടണ് വാർഷിക ചരക്കുനീക്കമുള്ള റോട്ടർഡാം തുറമുഖം യൂറോപ്പിലെ ഏറ്റവും വലിയതും ലോകത്തെ മുൻനിര തുറമുഖങ്ങളിലൊന്നുമാണ്.
ചീഫ് സെക്രട്ടറി ടോം ജോസ്, കേരള പുനർനിർമ്മാണ പദ്ധതി സിഇഒ ഡോ. വി. വേണു, എസ്ഡിഎംഎ മെന്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നെതർലാൻസ്സിലെ ഇന്ത്യൻ അംബാസഡറും മലയാളിയുമായ വേണു രാജാമണിയാണ് മുഖ്യമന്ത്രിയ്ക്കും സംഘത്തിനും സുഗമമായ സന്ദർശന സൗകര്യം ഒരുക്കിയത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ