ജനീവ: എറണാകുളം ജില്ലയിലെ ചെല്ലാനത്ത് യു എൻ ദുരന്താനന്തര പുനർനിർമ്മാണ മാതൃക നടപ്പിലാക്കുവാൻ മുഖ്യമന്തിക്ക് നിവേദനം നൽകി. ജനീവയിൽ നടക്കുന്ന ലോക പുനർനിർമാണ സമ്മേളനത്തിലാണ് നിവേദനം നൽകിയത്.
മുന്നൂറു വർഷത്തിലേറെയായി കടലാക്രമണ ദുരന്തം അനുഭവിക്കുന്ന ചെല്ലാനത്ത് യുഎൻ സെൻസായി ഫ്രെയിം വർക്കിൽ വിഭാവന ചെയ്യുന്ന സമഗ്ര ദുരന്താനന്തര പുനർ നിർമാണം നടപ്പിലാക്കി സംസ്ഥാനത്തിന് മാതൃകയാക്കേണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന് ചെല്ലാനം കാർഷിക ടൂറിസം വികസന സൊസൈറ്റി പ്രസിഡന്റ് അഡ്വ.കെ.എക്സ്. ജൂലപ്പൻ നൽകിയ നിവേദനത്തിൽ അഭ്യർത്ഥിച്ചു. ചെല്ലാനത്തിന്റെ പ്രശ്നങ്ങൾ ശ്രദ്ധാപൂർവം കേട്ട മുഖ്യമന്ത്രി അനന്തര നടപടികൾക്കായി നിവേദനം റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി.വേണുവിന് കൈമാറി.
ഐക്യരാഷ്ട്രസഭ ദുരന്ത ലഘൂകരണ പ്രോഗ്രാം തലവൻ ഡോ. മുരളി തുമ്മാരുകുടി, ഡോ. വി. വേണു, കേരള ദുരന്ത നിവാരണ അഥോറിറ്റി സെക്രട്ടറി ഡോ. ശേഖർ എൽ. കുരിയാക്കോസ് എന്നിവരുമായും വിഷയത്തിൽ അഡ്വ. ജൂലപ്പൻ ചർച്ച നടത്തി.
യൂറോപ്പിലെത്തിയ മുഖ്യമന്ത്രിയ്ക്ക് തിരക്കിട്ട പരിപാടികളാണ് ഉള്ളത്. ജനീവയിലെ
പരിപാടികൾക്കുശേഷം അദ്ദേഹം സ്വിസ് തലസ്ഥാനമായ ബേണിലെത്തി. ബേണിലെത്തിയ മുഖ്യമന്ത്രിയെയും സംഘത്തെയും സ്വിസ്, വത്തിക്കാൻ, ലിസ്റ്റൻസ്റ്റൈെൻ എന്നീ രാജ്യങ്ങളുടെ അംബാസഡറും പാലാ സ്വദേശിയുമായ സിബി ജോർജ് സ്വീകരിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മുന്നൂറു വർഷത്തിലേറെയായി കടലാക്രമണ ദുരന്തം അനുഭവിക്കുന്ന ചെല്ലാനത്ത് യുഎൻ സെൻസായി ഫ്രെയിം വർക്കിൽ വിഭാവന ചെയ്യുന്ന സമഗ്ര ദുരന്താനന്തര പുനർ നിർമാണം നടപ്പിലാക്കി സംസ്ഥാനത്തിന് മാതൃകയാക്കേണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന് ചെല്ലാനം കാർഷിക ടൂറിസം വികസന സൊസൈറ്റി പ്രസിഡന്റ് അഡ്വ.കെ.എക്സ്. ജൂലപ്പൻ നൽകിയ നിവേദനത്തിൽ അഭ്യർത്ഥിച്ചു. ചെല്ലാനത്തിന്റെ പ്രശ്നങ്ങൾ ശ്രദ്ധാപൂർവം കേട്ട മുഖ്യമന്ത്രി അനന്തര നടപടികൾക്കായി നിവേദനം റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി.വേണുവിന് കൈമാറി.
ഐക്യരാഷ്ട്രസഭ ദുരന്ത ലഘൂകരണ പ്രോഗ്രാം തലവൻ ഡോ. മുരളി തുമ്മാരുകുടി, ഡോ. വി. വേണു, കേരള ദുരന്ത നിവാരണ അഥോറിറ്റി സെക്രട്ടറി ഡോ. ശേഖർ എൽ. കുരിയാക്കോസ് എന്നിവരുമായും വിഷയത്തിൽ അഡ്വ. ജൂലപ്പൻ ചർച്ച നടത്തി.
യൂറോപ്പിലെത്തിയ മുഖ്യമന്ത്രിയ്ക്ക് തിരക്കിട്ട പരിപാടികളാണ് ഉള്ളത്. ജനീവയിലെ
പരിപാടികൾക്കുശേഷം അദ്ദേഹം സ്വിസ് തലസ്ഥാനമായ ബേണിലെത്തി. ബേണിലെത്തിയ മുഖ്യമന്ത്രിയെയും സംഘത്തെയും സ്വിസ്, വത്തിക്കാൻ, ലിസ്റ്റൻസ്റ്റൈെൻ എന്നീ രാജ്യങ്ങളുടെ അംബാസഡറും പാലാ സ്വദേശിയുമായ സിബി ജോർജ് സ്വീകരിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ